IndiaNEWS

ഉപവാസം മുതല്‍ പാതിരാ കുര്‍ബാന വരെ, വ്യത്യസ്ത ക്രിസ്മസ് ആഘോഷങ്ങള്‍

ക്രിസ്മസ് എന്നത് ചുവന്ന വസ്ത്രം ധരിക്കുന്നതും ക്രിസ്മസ് ട്രീകള്‍ അലങ്കരിക്കുന്നതും മാത്രമല്ല. അത്ര പ്രചാരമില്ലാത്ത പല ക്രിസ്മസ് പാരമ്പര്യാഘോഷങ്ങളും ഇന്ത്യയില്‍ ഉണ്ട്. ചില വിശേഷങ്ങള്‍ അറിയാം.

ഉപവാസം

ഇന്ത്യയിലും ചില ക്രിസ്ത്യന്‍ സമൂഹങ്ങളിലും ഉത്സവ ദിനത്തിലെ ഉപവാസത്തിന് പ്രാധാന്യമുണ്ട്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ക്രിസ്ത്യാനികള്‍, കൂടുതലും മലയാളികള്‍, ഏതാണ്ട് ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ഉപവാസം അനുഷ്ഠിക്കുന്നു. ഡിസംബര്‍ 1 മുതല്‍24 വരെ അവര്‍ മത്സ്യവും മാംസവും മദ്യവും തിരസ്കരിക്കും. ഭക്ഷണത്തിൽ കർശനമായ ചിട്ടകൾ പാലിക്കും. പരമ്പരാഗത കത്തോലിക്കര്‍ അര്‍ധരാത്രി ശുശ്രൂഷ (ക്രിസ്മസ് തലേന്നത്തെ പ്രാര്‍ഥന) വരെ തങ്ങളുടെ ഭക്ഷണം ദൈവത്തിന് സമര്‍പ്പിക്കുന്നതായി വിശ്വസിക്കുന്നു.

മിസില്‍ടോ

സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും സസ്യമായി മിസില്‍ടോ കണക്കാക്കുന്നു. ഈ ക്രിസ്തുമസ് പാരമ്പര്യം ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ വര്‍ഷങ്ങളായി തുടരുന്നു. ഇന്ത്യയിലെ ക്രിസ്ത്യാനികളും ഇത് പാലിക്കുന്നു. വീടിനുള്ളില്‍ ഒരു മിസില്‍ടോ തൂക്കിയിടുന്നത് ഭാഗ്യം ക്ഷണിച്ചുവരുത്തും എന്നവര്‍ വിശ്വസിക്കുന്നു. മിസില്‍ടോയുടെ ചുവട്ടില്‍ ചുംബിക്കുന്ന ദമ്പതികള്‍ക്ക് കൂടുതല്‍ വാത്സല്യവും സ്‌നേഹവും ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ ചെടി ഫലഭൂയിഷ്ഠതയുടെ പ്രതീകമായും കണക്കാക്കപ്പെടുന്നു.

വിളക്കുകള്‍

പലരും വീടുകള്‍ അലങ്കരിച്ചും വിളക്കുകള്‍ തെളിച്ചുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ദക്ഷിണേന്ത്യയില്‍, ക്രിസ്ത്യാനികള്‍ അവരുടെ തറയില്‍ ഒരു ചെറിയ കളിമണ്‍ വിളക്ക് സ്ഥാപിക്കുന്നു, ലോകത്തിന്റെ വെളിച്ചമായി യേശുവിന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്നു. ഗോവക്കാര്‍ തെരുവുകളില്‍ നക്ഷത്രാകൃതിയിലുള്ള മനോഹരമായ വിളക്കുകള്‍ തൂക്കിയിടുന്നു.

കരോളുകള്‍

കരോള്‍ ഇല്ലാതെ എന്ത് ക്രിസ്മസ് ആഘോഷം…? യേശുക്രിസ്തുവിന്റെ ജനനത്തെ അടയാളപ്പെടുത്താന്‍ മതപരമായ ഗാനം സ്തുതിക്കുന്നത് എല്ലാവരും വിലമതിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ തങ്ങളുടെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, അയല്‍ക്കാര്‍ എന്നിവരോടൊപ്പം കരോള്‍ പാടുന്നതില്‍ മുഴുകുന്നു. ഉത്തരേന്ത്യയിലെ ഭില്‍ ജനതയിലെ ക്രിസ്ത്യന്‍ ജനത ക്രിസ്മസ് സമയത്ത് തെരുവിലിറങ്ങുകയും രാത്രി മുഴുവന്‍ കരോള്‍ പാടുകയും ചെയ്യും.

പാതിരാ കുര്‍ബാന

ക്രിസ്മസ് ആഘോഷത്തിന്റെ ഏറ്റവും മതപരമായ ചടങ്ങുകളിലൊന്ന് പാതിരാ കുര്‍ബാന അര്‍പ്പിക്കുക എന്നതാണ്. കത്തോലിക്കര്‍, അവരുടെ കുടുംബത്തോടൊപ്പം വിശുദ്ധ കുര്‍ബാന ആഘോഷിക്കാന്‍ പള്ളികളിലേക്ക് പോകുന്നു. ആളുകള്‍ കൂട്ടമായി ആരാധിക്കുകയും പരസ്പരം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു, തുടര്‍ന്ന് അവര്‍ വ്യത്യസ്ത വിഭവങ്ങള്‍ വിളമ്പി വലിയ വിരുന്ന് ആസ്വദിക്കും.

Back to top button
error: