CrimeNEWS

ഭർത്താവിനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് ആദ്യ ഭാര്യയുമായുള്ള ബന്ധം മറച്ചുവെച്ചതെന്ന് സൂചന

ദില്ലി: പാണ്ടവ് നഗറിൽ ഭർത്താവിനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തിയതിന് കാരണം ഭർത്താവ് ആദ്യ ഭാര്യയുമായുള്ള ബന്ധം മറച്ചുവെച്ചതെന്ന് സൂചന. അഞ്ജൻ ദാസ് എന്നയാളെ കൊലപ്പെടുത്തിയതിനാണ് ഭാര്യ പൂനം ദാസും മകൻ ദീപക് ദാസും തിങ്കളാഴ്ച അറസ്റ്റിലായത്. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം പത്ത് കഷ്ണമാക്കി മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം പലപ്പോഴായി മൃതദേഹ ഭാഗങ്ങൾ പുറത്ത് കളയുകയായിരുന്നു. കഴിഞ്ഞ ജൂണിൽ ദില്ലിയിൽ കണ്ടെത്തിയ മൃതദേഹ ഭാഗത്തേപ്പറ്റിയുള്ള അന്വേഷണമാണ് അഞ്ജൻ ദാസിൻറെ കൊലപാതകത്തിൽ നിർണായകമായത്.

പാണ്ടവ് നഗറിൽ താമസിച്ചിരുന്ന അഞ്ജൻ ദാസിനെയാണ് ഭാര്യയും മകനും ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയ ശേഷം വെട്ടി കഷ്ണങ്ങളാക്കുകയായിരുന്നു. ശ്രദ്ധ കേസിന്റെ പശ്ചാത്തലത്തിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ ശ്രദ്ധയുടേതാണോ എന്ന് കണ്ടെത്താൻ വീണ്ടും അന്വേഷിച്ചപ്പോഴാണ് സമാനമായ അഞ്ജൻ ദാസിന്റെ കൊലയുടെ വിവരങ്ങൾ പുറത്തുവന്നത്. ഇരുവരും ചേർന്ന് മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ പൊലീസിന് പിടിവള്ളിയായത്. കൊലപാതകത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. പൂനം ദാസിൻറെ ഭർത്താവാണ് കൊല്ലപ്പെട്ട അഞ്ജൻ ദാസ്. അഞ്ജൻ ദാസിൻറെ രണ്ടാമത്തെ വിവാഹമായിരുന്നു പൂനവുമായി നടന്നത്. പൂനമിൻറെ ആദ്യ ഭർത്താവായ കല്ലുവിലെ മകനാണ് ദീപക്. ഇയാൾ 2016ൽ മരിച്ചതിന് പിന്നാലെയാണ് ആഞ്ജൻ ദാസുമായി പൂനത്തിൻറെ വിവാഹം നടക്കുന്നത്.

ആദ്യ ഭാര്യയുമായി ബന്ധമില്ലെന്ന് വിശദമാക്കിയതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. എന്നാൽ പൂനത്തിൻറെ ആഭരണം വിറ്റ പണം ആഞ്ജൻ ദാസ് ബീഹാറിൽ താമസിക്കുന്ന ആദ്യ ഭാര്യയ്ക്ക് അയച്ചുകൊടുത്തതാണ് കൊലപാതകത്തിന് കാരണമായ തർക്കത്തിലേക്ക് വഴി തെളിച്ചത്. ബീഹാറിൽ താമസിക്കുന്ന ആദ്യ ഭാര്യയ്ക്ക് എട്ട് മക്കളാണ് ഉള്ളത്. സ്വന്തമായി ആരുമില്ലെന്ന് പറഞ്ഞിരുന്ന ആഞ്ജൻ ദാസിന് ജോലിയുമുണ്ടായിരുന്നില്ല. പൂനവും മകനം ജോലി ചെയ്തിരുന്ന പണവും ആഞ്ജൻ ദാസായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇതിന് പുറമേ പൂനത്തിൻറെ മക്കളെ ദുരുപയോഗം ചെയ്യാനും ഇയാൾ ശ്രമിച്ചിരുന്നതായാണ് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയത്.

മെയ് 30 ന് ആഞ്ജന് ദാസിന് മദ്യത്തിൽ ഉറക്ക ഗുളികകൾ കലർത്തി നൽകിയ ശേഷമാണ് കൊലപാതകം നടത്തിയത്. കഴുത്ത് അറുത്ത ശേഷം വീട്ടിലെ ഒരു മുറിയിൽ മൃതദേഹം സൂക്ഷിച്ചു. രക്തം ഒഴുകി പോവാൻ വേണ്ടിയായിരുന്നു ഇത്. അടുത്ത ദിവസം മൃതദേഹം പത്ത് കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു. പലപ്പോഴായി ദില്ലിയുടെ പല ഭാഗങ്ങളിൽ മൃതദേഹം ഉപേക്ഷിച്ചു. ഇതിൽ ആറ് ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാംലീല ഗ്രൌണ്ടിലടക്കമാണ് മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിച്ചത്.

Back to top button
error: