IndiaNEWS

നാലു യുവതികൾ തന്നെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി ഫാക്ടറി ജീവനക്കാരന്‍

ജലന്ധര്‍: നാലു യുവതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ഫാക്ടറി ജീവനക്കാരനായ യുവാവ്.

പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. 20 വയസില്‍ താഴെയുള്ളവരെന്ന് തോന്നിക്കുന്ന നാല് യുവതികള്‍ ചേര്‍ന്ന് തന്നെ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. കാറില്‍വെച്ച്‌ മയക്കുമരുന്ന് നല്‍കി ലൈംഗികായി പീഡിപ്പിച്ചശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടതായും ഇയാള്‍ പറയുന്നു.

ജലന്ധറിലെ ഒരു ലെതര്‍ ഫാക്ടറിയിലെ തൊഴിലാളിയായ ഇദ്ദേഹം തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കപൂര്‍ത്തല റോഡില്‍ 4 പെണ്‍കുട്ടികള്‍ ഒരു വെള്ള കാറുമായി തന്‍റെ സമീപം നിര്‍ത്തിയെന്നും കാര്‍ ഓടിച്ചിരുന്ന പെണ്‍കുട്ടി ഒരു മേല്‍വിലാസം എഴുതിയ പേപ്പര്‍ നല്‍കിയിട്ട്, അത് അറിയാമോയെന്ന് ചോദിച്ചുവെന്നും അത് നോക്കവേ മറ്റൊരു പെണ്‍കുട്ടി തന്റെ കണ്ണുകളില്‍ എന്തോ സ്പ്രേ ചെയ്തുവെന്നും പിന്നീട് തന്നെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകയായിരുന്നെന്നും ഇയാൾ പറയുന്നു.

ശേഷം നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു.പിന്നീട് നാലുപേരും മാറിമാറി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.

പുലര്‍ച്ചെ 3 മണിയോടെ പെണ്‍കുട്ടികള്‍ തന്നെ വഴിയിലിറക്കിവിട്ടിട്ട് അവിടെ നിന്ന് പോയെന്നും പെണ്‍കുട്ടികള്‍ ഉയര്‍ന്ന സാമ്ബത്തികശേഷിയുള്ള കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് തോന്നുന്നുവെന്ന് ഇയാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാവരും ഇംഗ്ലീഷില്‍ പരസ്പരം സംസാരിച്ചു. എന്നിരുന്നാലും, അവര്‍ അവനോട് പഞ്ചാബി ഭാഷയില്‍ മാത്രമാണ് സംസാരിച്ചത്.

 യുവാവിന്റെ പരാതിയെത്തുടർന്ന് പഞ്ചാബ് പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

Back to top button
error: