CrimeNEWS

ഖനി മാഫിയയുമായി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് ബിജെപി നേതാവിന്റെ ഭാര്യ, പൊലീസിനെ ബന്ദിയാക്കി

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ മാഫിയ സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിജെപി നേതാവിന്റെ ഭാര്യ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഖനി മാഫിയെ പിന്തുടരവെയാണ് ഏറ്റുമുട്ടലുണ്ടായത്. ബിജെപി നേതാവ് ഗുര്‍താജ് ഭുല്ലറിന്റെ ഭാര്യ ഗുര്‍പ്രീത് കൗര്‍ ആണ് കൊല്ലപ്പെട്ടത്.

സഫര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഖനി മഫിയയെ പിടികൂടാനാണ് മൊറാദാബാദില്‍ നിന്നുള്ള പൊലീസ് സംഘം ഉത്തരാഖണ്ഡിലെ ജസ്പുരിലെത്തിയത്. ഗുര്‍താജ് ഭുല്ലറിന്റെ വീട്ടില്‍ പണം ഒളിപ്പിക്കാന്‍ മാഫിയ സംഘാംഗം ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. ഇതിനിടെ ഭുല്ലറിന്റെ ഭാര്യ കൊല്ലപ്പെടുകയായിരുന്നു. നേതാവിന്റെ ഭാര്യ കൊല്ലപ്പെട്ടതോടെ രോഷാകുലരായ ജനം നാല് പൊലീസുകാരെ ബന്ദികളാക്കി. പൊലീസുകാര്‍ക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളെ തേടിയാണ് ഉത്തരാഖണ്ഡിലെത്തിയതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസുകാരെ നാട്ടുകാര്‍ തടവിലാക്കുകയും ആയുധങ്ങള്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റെന്നും രണ്ടു പേരെ ഇനിയും കണ്ടെത്താനായില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഷലാബ് മധുര്‍ പറഞ്ഞു.

Back to top button
error: