LocalNEWS

ഒരു പോലീസ് പ്രണയകഥ, വലിയതുറ സ്റ്റേഷനിലെ എസ് ഐമാരായ അഭിലാഷിനും അലീനയ്ക്കും പ്രണയസാഫല്യം

തിരുവനന്തപുരത്തെ വലിയതുറ പൊലീസ് സ്റ്റേഷനിലാണ് ആർദ്രവ്യം അവേശഭരിതവുമായ ഈ പ്രണയകഥ പൂവിട്ടത്. പ്രിന്‍സിപ്പല്‍ എസ് ഐ അഭിലാഷ് മോഹനനും ക്രൈം എസ് ഐ അലീനാ സൈറസുമായിരുന്നു നായികാനായകന്മാർ. ‘വിലങ്ങുകൾ’ പലതും മുന്നിലുണ്ടായിരുന്നെങ്കിലും പ്രണയം എല്ലാത്തിനും ‘ജാമ്യം’ നല്‍കി. പരസ്പരം ഇഷ്ടത്തിന്റെ സല്യൂട്ടടിച്ച് ഇവര്‍ ജീവിതത്തില്‍ ഒരുമിച്ചു. വലിയതുറ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. അഭിലാഷ് മോഹനനും ക്രൈം എസ്.ഐ. അലീനാ സൈറസും ഇനി ജീവിതയാത്രയിലും ഒരുമിച്ച്. ജോലിയുടെ ഭാഗമായിട്ടായിരുന്നു അവര കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും അവ അന്വേഷിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലുമൊക്കെ പുലര്‍ത്തിയിരുന്ന സമാനതകള്‍ ഇരുവരെയും കൂടുതല്‍ അടുപ്പിച്ചു.

അലീന പ്രകടിപ്പിക്കുന്ന പക്വതയും ഉത്തരവാദിത്വവുമാണ് അലീനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആഗ്രഹിച്ചതെന്ന് എസ്.ഐ അഭിലാഷ് പറഞ്ഞു. 2019 ലാണ് ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. പേയാട് അഭിലാഷ് ഭവനില്‍ ഗവണ്‍മെന്റ് പ്രസില്‍ നിന്ന് വിരമിച്ച മോഹനന്റെയും അനിതകുമാരിയുടെയും മകനാണ്. വെട്ടുതുറ അലീന ഹൗസില്‍ മത്സ്യത്തൊഴിലാളിയായ സൈറസിന്റെയും അല്‍ഫോണ്‍സിയയുടെയും മകളാണ് അലീന. 2018-ലാണ് അലീന ജോലിയില്‍ പ്രവേശിച്ചത്. പത്തനംതിട്ട സ്റ്റേഷനില്‍ നിന്നായിരുന്നു വലിയതുറ സ്റ്റേഷനിലെത്തിയത്. ജോലിയോടുള്ള അഭിലാഷിന്റെ ആത്മാര്‍ഥതയും പോസിറ്റീവ് നിലപാടുകളും തന്നെ ആകര്‍ഷിച്ചുവെന്ന് അലീന.

ജൂലായ് 14-ന് മലയിന്‍കീഴ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം.
”രാവിലെ 11ന് ഞങ്ങള്‍ വിവാഹിതരായി. രജിസ്ട്രാഫീസില്‍ കൊടുക്കേണ്ട അപേക്ഷയിലെ ഫോട്ടോ മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജാണ് സാക്ഷ്യപ്പെടുത്തിയത്. വിവാഹക്കാര്യം പറഞ്ഞപ്പോള്‍ ആദ്യം അദ്ദേഹവും ഞെട്ടി. ആശംസകള്‍ അറിയിച്ചശേഷം സന്തോഷത്തോടെ ഒപ്പിട്ടുതന്നു”
അലീന പറഞ്ഞു.

Back to top button
error: