LocalNEWS

കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തിൽ സംഭവിച്ചതെന്ത്…? മഠത്തിലെ മതിലു ചാട്ടം പതിവ് സംഭവം; കഥയുടെ ചുരുളുകൾ അഴിയുന്നു

തിരുവനന്തപുരം കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തിൽ നടന്ന പീഡനത്തിൽ നാല് യുവാക്കൾ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  അടുത്തിടെ മഠത്തിൽ ചേർന്ന പെൺകുട്ടിയുടെ കാമുകനും സൃഹൃത്തുക്കളുമായ മേഴ്‌സണ്‍, രഞ്ജിത്ത്, അരുണ്‍, ഡാനിയൽ എന്നിവരാണ് പൊലീസ് പിടിയിലായത്. തങ്ങളെ മദ്യം നൽകി ശാരീരിക ബന്ധത്തിലേർപ്പെട്ടു എന്നാണ് പെൺകുട്ടികൾ മൊഴി നൽകിയത്. പക്ഷേ ഈ കഥ കെട്ടിച്ചഎന്നാൽ ഇതിലാണ് ഇപ്പോൾ വഴിത്തിരിവ്.

രാത്രി കന്യാസ്ത്രീമഠത്തിൽ വന്ന് മടങ്ങുന്നതിനിടെയാണ് വലിയതുറ സ്വദേശികളായ ഈ യുവാക്കൾ പിടിയിലായത്. മഠത്തിലെ മതിൽ ചാടിയിറങ്ങിയ യുവാക്കൾ പൊലീസ് പെട്രോളിങ് സംഘത്തിന്റെ മുമ്പിലാണ് വന്നു പെട്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തായത്. കന്യാസ്ത്രീയാകാൻ എത്തിയ പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്. ഇതിൽ ഒരു യുവാവിന്റെ കാമുകി കന്യാസ്ത്രീയാകാനുള്ള പഠനത്തിന് മഠത്തിലെത്തിയത് കുറച്ചു കാലം മുമ്പാണ് ‘

ഈ പെൺകുട്ടിയുടെ കാമുകൻ മതിൽ ചാടി മഠത്തിൽ എത്തി. പെൺകുട്ടിയെ കണ്ട് സംസാരിച്ചു. ഇതിന് ശേഷമാണ് മറ്റ് രണ്ടു പെൺകുട്ടികളെ കൂടി പരിചയപ്പെട്ടത്. ഇതിന് ശേഷം രണ്ട് കൂട്ടുകാരുമായി നിരന്തരം വരുത്ത് പോക്കായി. അങ്ങനെ വന്നു പോകുമ്പോഴാണ് രണ്ടു പേർ പിടിയിലാകുന്നത്. പീഡനം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത് അതേ തുടർന്നാണ്

ഇതോടെ പെൺകുട്ടികളെ ചോദ്യം ചെയ്തു. ഒരു പെൺകുട്ടിയെ മഠത്തിൽ എത്തും മുമ്പും പീഡനത്തിന് ഇരായായി എന്ന് വ്യക്തമായി. അയാളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാലു കേസുകളാണ് പീഡനവുമായി ബന്ധപ്പെട്ടെടുത്തത്. എല്ലാവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: