IndiaNEWS

കാലുമാറിയ കാമുകന്‍, ഒളിച്ചോടാന്‍ പദ്ധതിയിട്ട് രാത്രി പാര്‍ക്കിലെത്തിയ 17കാരി പെൺകുട്ടി അകപ്പെട്ടത് പൊലീസുകാരൻ്റെ കൈകളിൽ

ബെംഗളൂരു: കാമുകനുമൊത്ത് ഒളിച്ചോടാൻ പ്ലാനിട്ടാണ് 17കാരിയായ പെൺകുട്ടി ബുധനാഴ്ചരാത്രി ബെംഗളൂരുവിലെ വിജയ്‌നഗർ പാർക്കിലെത്തിയത്. പെൺകുട്ടിയുടെ കയ്യിൽ പണമൊന്നും ഉണ്ടായിരുന്നില്ല. പാർക്കിൽ ഏറെ സമയം കാത്തു നിന്നിട്ടും കാമുകനെത്തിയില്ല. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗർ സ്വദേശിയാണ് പെൺകുട്ടിയുടെ കാമുകൻ. ജൂലൈ 27നായിരുന്നു സംഭവം. പെൺകുട്ടിയുടെ സന്ദേശങ്ങൾക്കോ, ഫോൺ വിളികൾക്കോ മറുപടിയുണ്ടായില്ല. പിന്നാലെ കാമുകൻ ഫോൺ സിച്ച് ഓഫ് ആക്കുകയും ചെയ്തു. എങ്ങോട്ടു പോകണമെന്നറിയാതെ പാർക്കിൽ ഒറ്റപ്പെട്ടു നിന്ന പെൺകുട്ടിയെ രാത്രി പട്രോളിങ് ഡൂട്ടിയിലുണ്ടായിരുന്ന പവൻ ദ്യാവണ്ണനവർ എന്ന പൊലീസ് കോണ്‍സ്റ്റബിൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾ പെൺകുട്ടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കാമുകനെ കണ്ടെത്താൻ സഹായിക്കാമെന്ന് പെൺകുട്ടിക്ക് പവൻ വാക്ക് നൽകുകയും ചെയ്തു. തുടർന്ന് വിജയനഗറിലെ തന്റെ വാടക വീട്ടിൽ എത്തിച്ച് അവളെ ബലാത്സംഗം ചെയ്‌തു. പിറ്റേദിവസം 500 രൂപ നൽകി പെൺകുട്ടിയെ മെജസ്റ്റിക് ബസ് ടെർമിനലിൽ കൊണ്ടുവിട്ടു. ബസിൽ കയറിയ പെൺകുട്ടി സ്വന്തം വീട്ടിൽ പോകാതെ നേരെ കാമുകന്റെ വീട്ടിലേക്കാണ് പോയത്.

കാമുകന്റെ പിതാവിനോട് മകനുമായി പ്രണയത്തിലാണെന്നും വീടുവിട്ട് ഇറങ്ങിയെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞതോടെ ഇയാൾ പൊലീസിൽ വിവരം അറിയിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ ഇതിനകം പൊലീസിൽ പരാതിപ്പെട്ടിരുന്നു. വനിതാ പൊലീസെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. വൈകാതെ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് പവനെ അറസ്റ്റ് ചെയ്‌തു.

ഗോവിന്ദരാജനഗര്‍ പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷനറി കോണ്‍സ്റ്റബിളാണ് പവൻ ദ്യാവണ്ണനവർ(25). കര്‍ണാടകയിലെ ചിക്കോഡി സ്വദേശിയാണ് ഇയാൾ. കഴിഞ്ഞ വർഷമാണ് പ്രതി പൊലീസ് സേനയിൽ ചേർന്നത്. പീഡനക്കേസിൽ പിടിയിലായ ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെ‌യ്‌തു.

Back to top button
error: