NEWS

ഒമാൻ മരുഭൂമിയിൽ കുടുങ്ങിയ രണ്ട് തമിഴ്നാട് സ്വദേശികള്‍ കുടിവെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചു

സലാല: നെറ്റ് വര്‍ക്ക് സര്‍വേയുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പോയ രണ്ട് തമിഴ്നാട് സ്വദേശികള്‍ വാഹനം മണലിൽ താഴ്ന്നതിനെ തുടർന്ന് മരുഭൂമിയിൽ അകപ്പെട്ട് മരിച്ചു.

തമിഴ്നാട് തിരുനെല്‍ വേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് സിക്കന്ദര്‍ ( 30) തമിഴ്നാട് ട്രിച്ചി രാധനെല്ലൂര്‍ സ്വദേശി ഗണേഷ് വര്‍ധാന്‍ (33) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന നിസാന്‍ പെട്രോള്‍ വാഹനത്തിന്റെ ടയര്‍ മണലില്‍ താഴ്ന്ന നിലയിലായിരുന്നു.മൃതദേഹങ്ങള്‍ വാഹനത്തിന് കുറച്ച്‌ അകലെ നിന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

 

 

തുംറൈത്തിന് പടിഞ്ഞാറ് ഒമാന്റെ ബോര്‍ഡര്‍ ഭാഗമായ ഒബാറിലാണ് ജുണ്‍ 28 ചൊവ്വാഴ്ച സര്‍വേ ജോലിക്കായി ഇവർ പോയത്.അതിനു ശേഷം ഇവരെ കുറിച്ച്‌ വിവരമൊന്നും ഇല്ലായിരുന്നു. സുഹൃത്തുക്കളും കമ്ബനിയും നാലു ദിവസമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Back to top button
error: