CrimeNEWS

മന്ത്രവാദത്തിന്റെ പേരില്‍ യുവതിയുടെ സ്തനവും നാവും മുറിച്ച് കൊലപ്പെടുത്തി, കൂടപ്പിറപ്പിനെ ബലി കൊടുത്തത് സഹോദരിയും സഹോദരനും ചേർന്ന്

  ശാസ്ത്രം ഇത്രയധികം വളർന്ന കാലത്തും മന്ത്രവാദവും ആഭിചാര ക്രിയകളും പിൻതുടരുന്ന ജനത എന്നത് ഇന്ത്യക്ക് കടുത്ത അപമാനമാണ് സമ്മാനിക്കുന്നത്.
ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയില്‍ മന്ത്രവാദത്തിന്റെ പേരില്‍ സഹോദരിയും സഹോദരനും ചേർന്ന് ഒരു യുവതിയെ ബലി കൊടുത്ത് കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്.
പിന്നീട് മൃതദേഹം കത്തിച്ചു കളഞ്ഞുവത്രേ. ഞായറാഴ്ച സംഭവം പുറത്തറിഞ്ഞയുടന്‍ പൊലീസ് ഈ കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗര്‍വാ നഗരത്തിലെ ഒറോണ്‍ തോലയില്‍ താമസിക്കുന്ന ഗുഡിയ ദേവി (26) യാണ് മരിച്ചത്.

മന്ത്രവാദത്തിനിടെ ഗുഡിയ ദേവിയുടെ സ്തനവും നാവും മുറിച്ചതായി യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. പിന്നീട് ഗര്‍ഭപാത്രവും കുടലും സ്വകാര്യ ഭാഗത്തിലൂടെ പുറത്തെടുത്തതായും ഇതുമൂലം രക്തം വാര്‍ന്നാണ് മരിച്ചതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. എന്നാല്‍ ഞായറാഴ്ച മാത്രമാണ് ഇക്കാര്യം പൊലീസിന് മുന്നിലെത്തിയത്.

സംഭവത്തെക്കുറിച്ച്‌ ഭര്‍ത്താവ് പറയുന്നതിങ്ങനെ: ഭാര്യാസഹോദരനും സഹോദരിയും ഒരാഴ്ച മുംപ് തന്റെ അയല്‍വാസിയായ രാംശരണ്‍ ഒറോണ്‍ എന്ന മന്ത്രവാദിയുടെ വീട്ടില്‍ വന്നിരുന്നു. ഇതിനിടയില്‍ ഇവര്‍ ഭാര്യയെ ആ മന്ത്രവാദിയുടെ വീട്ടിലേക്ക് മന്ത്രത്തിനായി വിളിച്ചു കൊണ്ടുപോയി. മൂന്നുനാലു ദിവസം തുടര്‍ച്ചയായി തന്ത്രമന്ത്രങ്ങള്‍ നടത്തിയ ശേഷം ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച്‌ ഇവര്‍ ഗുഡിയ ദേവിയുടെ നാവും സ്തനവും വെട്ടിമുറിച്ചു. ഗര്‍ഭപാത്രവും കുടലും കൂടി സ്വകാര്യഭാഗത്തിലൂടെ പുറത്തെടുത്തു. അതിനുശേഷം അവർ വേദനകൊണ്ട് പുളഞ്ഞു മരിച്ചു. മരണശേഷം സഹോദരിയും മറ്റുള്ളവരും മൃതദേഹം മാതൃസഹോദരന്‍ രങ്കയുടെ അടുത്തേക്ക് കൊണ്ടുപോയി മൃതദേഹം അവിടെ ദഹിപ്പിച്ചു’.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് യോഗേന്ദ്ര കുമാര്‍ ഞായറാഴ്ച ഒറോണ്‍ തോലയിലെത്തി വിഷയം അന്വേഷിച്ചു. യുവതി കൊല്ലപ്പെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു. കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Back to top button
error: