IndiaNEWS

റേഷന്‍ കാര്‍ഡിന് അപേക്ഷിച്ച യുവതിയെ സിവില്‍ സപ്ലൈ ഉദ്യോഗസ്ഥൻ വീട്ടിലെത്തി പീഡിപ്പിച്ചു, നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു

ചെന്നൈ: റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് ഓണ്‍ലൈനില്‍ അപേക്ഷിച്ച യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ച സിവില്‍ സപ്ലൈസ് ജീവനക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. തണ്ടയാര്‍പേട്ട സോണല്‍ ഫുഡ് സപ്ലൈ ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസിലെ ജൂനിയര്‍ അസിസ്റ്റന്റ് ആയത് പാഷ (45)യാണ് അറസ്റ്റിലായത്.

ചെന്നൈയിലെ ന്യൂ വാഷര്‍മെന്‍പേട്ടിലെ തെരുവില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച ഇരുപത്തിയഞ്ചുകാരിയും പത്തുമാസം മാസം പ്രായമുള്ള കൈക്കുഞ്ഞുമായി കഴിഞ്ഞ രണ്ടുമാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഇവര്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനായി എത്തിയ പാഷ രേഖകള്‍ ശരിയല്ലെന്നും നാളെ വരുമെന്നും പറഞ്ഞു മടങ്ങി. പിന്നീട് ഇയാള്‍ ഇയാള്‍ യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് തനിക്ക് വഴങ്ങിയാല്‍ കാര്‍ഡ് ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്നലെ യുവതിയുടെ വീട്ടിലെത്തിയാണ് ആയത് പാഷ ഇവരെ ലൈംഗികമായി ഉപദ്രവിച്ചത്. വിവരമറിഞ്ഞ അയല്‍പക്കക്കാരും ബന്ധുക്കളും എത്തി ഉദ്യോഗസ്ഥനെ പിടികൂടി പുതുവണ്ണാരപ്പേട്ട പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: