IndiaNEWS

മന്ത്രി പുത്രൻ കുടുങ്ങി, യുവതിയെ പ്രണയം നടിച്ച് വശത്താക്കി; തുടർന്ന് ശീതള പാനീയത്തിൽ ലഹരിമരുന്നു കലർത്തി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി

  ജയ്പൂര്‍: ശീതളപാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം നഗ്നചിത്രം പകര്‍ത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ രാജസ്ഥാന്‍ മന്ത്രിയും കോൺഗ്രസ് നേതാവുമായ മഹേഷ് ജോഷിയുടെ മകനെതിരെ കേസ്. മന്ത്രി മഹേഷ് ജോഷിയുടെ മകന്‍ രോഹിത് ജോഷിക്കെതിരെയാണ് ലൈംഗികപീഡനത്തിന് ഡല്‍ഹി പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വര്‍ഷം ജനുവരി 8 മുതല്‍ ഏപ്രില്‍ 17 വരെ പലതവണ പീഡിപ്പിച്ചു എന്നാണ് 23 കാരിയായ ജയ്പൂര്‍ സ്വദേശിനി യുവതിയുടെ പരാതി. ഫെയ്‌സ്ബുക്കിലൂടെയാണ് രോഹിത്തിനെ പരിചയപ്പെട്ടത്. പിന്നീട് ജയ്പുരില്‍വച്ചു കണ്ടുമുട്ടി എന്നും യുവതി പറയുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.

രാജസ്ഥാനിലെ സവായ് മധോപുരിലേക്കു 2021 ജനവരി 8ന് യുവതിയെ രോഹിത് ക്ഷണിച്ചു. ആദ്യ കൂടിക്കാഴ്ചയില്‍ പാനീയത്തില്‍ ലഹരിമരുന്നു നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ചു. ബോധമുണര്‍ന്നപ്പോള്‍ നഗ്‌നചിത്രങ്ങളും വീഡിയോയും കാണിച്ച്‌ ഭീഷണിപ്പെടുത്തി. യുവതി പരാതിയില്‍ പറയുന്നു.

ഡല്‍ഹിയില്‍ വെച്ചും രോഹിത് പീഡിപ്പിച്ചു. അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുക പതിവായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ നഗ്ന വീഡിയോകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ഓഗസ്റ്റില്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.

ഡല്‍ഹി നോര്‍ത്ത് പൊലീസ് യുവതിയുടെ പരാതി പ്രകാരം ബലാത്സംഗം, ലഹരി മരുന്ന് നല്‍കി ചൂഷണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഈ വിവരം രാജസ്ഥാന്‍ പൊലീസിനെ അറിയിച്ചതായും, കേസില്‍ അന്വേഷണം തുടരുന്നതായും ഡല്‍ഹി പൊലീസിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Back to top button
error: