NEWS

നടിയെ ആക്രമിച്ച കേസ്;5 സിഐമാരുടെ നേതൃത്വത്തിൽ അന്വേഷണം വേഗത്തിലാക്കാൻ ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൂടുതൽ വേഗത്തിലാക്കാൻ ക്രൈം ബ്രാഞ്ച്.ഹൈക്കോടതി വിധി അനുകൂലമായതോടെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന ഊര്‍ജം ചെറുതല്ല.കേസിന്റെ മെറിറ്റ് കോടതിയ്ക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം വേഗത്തിലാക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന ഫലം ക്രോഡീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഞ്ച് സി ഐമാരുടെ മേല്‍നോട്ടത്തിലുള്ള സംഘത്തിന് നല്‍കി കഴിഞ്ഞു.ആറായിരത്തിലധികം വരുന്ന ശബ്ദ സന്ദേശങ്ങളാണ് പരിശോധിക്കാനുള്ളത്.ഇത് ശ്രമകരമായ ദൗത്യം തന്നെയാണ്.ഇത് പൂര്‍ത്തീയാവുന്നതോടെ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് ഉടന്‍ ആരംഭിക്കും. കാവ്യയ്ക്ക് വീണ്ടും നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറെയും ക്രൈം ബ്രാഞ്ച് വീണ്ടും വിളിപ്പിക്കും.ഡിലീറ്റ് ചെയ്ത ഫയലുകള്‍ വീണ്ടെടുക്കാനാണ് സായ് ശങ്കറെ വിളിപ്പിക്കുന്നത്.അതേസമയം കേസില്‍ അഭിഭാഷകര്‍ക്ക് നോട്ടീസ് നല്‍കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനം ഉണ്ടാകു എന്നാണ് വിവരം.

Back to top button
error: