CrimeNEWS

തിരൂരിൽ 24കാരി യുവതി 15 കാരനെ ലൈംഗികമായി പീഡിപ്പിച്ചു, റിമാൻ്റിൽ കഴിയുന്ന യുവതിയുടെ ജാമ്യം തള്ളി

ലപ്പുറം: ബന്ധുവായ പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കി എന്ന കേസിൽ റിമാൻഡിൽ കഴിയുന്ന തിരൂർ സ്വദേശിനി സുനീഷ (24) യുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. ജഡ്ജി എസ്.നസീറയാണ് ജാമ്യാപേക്ഷ തള്ളിയത്.

യുവതി ജോലി ചെയ്തിരുന്ന തിരൂരിലെ ക്ലിനിക്കിലെ ഡോക്ടർ മണ്ണാർക്കാട് ടെമ്പിൾ റോഡ് ചെറുകാട് മോഹൻദാസാണ് കേസിലെ രണ്ടാംപ്രതി. 2021 സെപ്റ്റംബർ 17ന് ബന്ധുകൂടിയായ യുവതി കുട്ടിയെ തൻ്റെ ക്വാർട്ടേഴ്ലേക്ക് വിളിച്ചുവരുത്തി രാത്രി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. കുട്ടിയെ 20ന് വീണ്ടും മാതാപിതാക്കളുടെ സമ്മതം കൂടാതെ അങ്ങാടിപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും രണ്ടാം പ്രതിയുടെ കാറിൽ പാലക്കാട് ജില്ലയിലെ അഗളിയിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡനത്തിന് വിധേയനാക്കി എന്നും പരാതിയിൽ പറയുന്നു.

കുട്ടി തൻ്റെ അടുത്ത ഒരു ബന്ധുവിനോട് പീഡനവിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021 ഫെബ്രുവരി 11ന് മലപ്പുറം ചൈൽഡ് ലൈൻ കേസെടുക്കാൻ പോലീസിന് നിർദേശം നൽകി. 2022 മാർച്ച് അഞ്ചിനാണ് യുവതിയെയും ഡോക്ടറെയും പോലീസ് അറസ്റ്റ് ചെയ്തത്.

Back to top button
error: