CrimeKeralaNEWS

ചേര്‍പ്പില്‍ അനിയന്‍ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തല്‍

ചേര്‍പ്പില്‍ അനിയന്‍ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നിര്‍ണായക വിവരം ലഭിച്ചത്. ചേർപ്പ് മുത്തുള്ളിയാൽ തോപ്പ് കൊട്ടേക്കാട്ട്പറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബു (27) ആണ് കൊല്ലപ്പെട്ടത്. മാർച്ച് 15-ന് രാത്രിയാണ് സംഭവം നടന്നത്. മദ്യപിച്ച് ലക്കുകെട്ട നിലയിൽ വീട്ടിലെത്തിയ ബാബുവിനെ സാബു മർദിക്കുകയും കഴുത്തുഞെരിച്ച് ശ്വാസംമുട്ടിക്കുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു. 300 മീറ്റർ അകലെയാണ് വീടിന് സമീപമുള്ള കടയാറ്റി പാടത്തെ ബണ്ടിലാണ് ബാബുവിനെ കുഴിച്ചിട്ടത്.

സംഭവുമായി ബന്ധപ്പെട്ട് ബാബുവിന്റെ അനിയൻ സാബു (25)വിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ്മോർട്ടടത്തിൽ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തിയതോടെയാണ് ജീവനോടെയാണ് കുഴിച്ചിട്ടതെന്ന് മനസിലായത്. കഴുത്തുഞെരിച്ച് കൊന്നെന്നായിരുന്നു പ്രതിയുടെ മൊഴി.

കഴുത്ത് ഞെരിച്ചപ്പോള്‍ ബാബു അബോധാവസ്ഥയിലായിരുന്നു. മരിച്ചു എന്നു കരുതി സാബു ചേട്ടനെ കുഴിച്ചിടുകയായിരുന്നെന്നാണ് കരുതുന്നത്. തലയില്‍ ആഴത്തില്‍ മുറിവുണ്ട്. എന്നാൽ ഇത് കുഴിച്ചിടാൻ ശരീരം വലിച്ചുകൊണ്ടുപോയപ്പോൾ കല്ലിൽ ഇടിച്ചതാവാമെന്നാണ് നിഗമനം. കൊലപാതകത്തിൽ അമ്മ പദ്‌മാവതിക്ക് പങ്കുണ്ടെങ്കിലും രക്തസമ്മർദത്തെത്തുടർന്ന്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആയതിനാൽ അറസ്റ്റ് പിന്നീട് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.

മാർച്ച് 15 മുതൽ ചേട്ടനെ കാണാനില്ലെന്നുകാണിച്ച് 19-ന് സാബു ചേർപ്പ് പോലീസിൽ പരാതി നൽകിയിരുന്നു. 22-ന് പശുവിനെ തീറ്റാൻപോയ നാട്ടുകാരനായ സുധാകരൻ ബണ്ടിലെ മണ്ണ് ഇളകിക്കിടക്കുന്നതും ഒരു ഭാഗം തെരുവുനായ്ക്കൾ ചേർന്ന് കുഴിക്കുന്നതും കണ്ടിരുന്നു. വ്യാഴാഴ്ച രാവിലെ അതേസ്ഥലത്ത് സുധാകരൻ എത്തിയപ്പോൾ മണ്ണ് പൂർവസ്ഥിതിയിൽ കിടക്കുന്നതുകണ്ട് സംശയം തോന്നി നാട്ടുകാരെ വിവരം അറിയിച്ചു.

കൈക്കോട്ട് ഉപയോഗിച്ച് കുഴിച്ചുനോക്കിയപ്പോൾ സിമൻറ്കട്ട നിരത്തിവച്ച നിലയിൽ കണ്ടു. ദുർഗന്ധവും വന്നതോടെ ചേർപ്പ് പോലീസിൽ വിവരം അറിയിച്ചു. ചേർപ്പ് എസ്ഐ ജെ. ജെയ്സൻ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ‌ മൃതദേഹത്തിന്‍റെ കൈയുടെ ഭാഗം കണ്ടു. ബാബുവിന്‍റെ കൈയിൽ പച്ചകുത്തിയിരുന്നു. ഇതാണ് വേഗത്തിൽ തിരിച്ചറിയാൻ ഇടയാക്കിയത്.

Back to top button
error: