Crime

പീഡനം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരേ ഒരു കേസു കൂടി റജിസ്റ്റര്‍ ചെയ്തു

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

കൊച്ചി: ലൈംഗിക പീഡന ആരോപണങ്ങളില്‍ കുടുങ്ങിയ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരേ ഒരു കേസു കൂടി റജിസ്റ്റര്‍ ചെയ്തു. ഇതോടെ പ്രതിക്കെതിരെയുള്ള കേസുകളുടെ എണ്ണം നാലായി. ഒളിവിലിരിക്കെ മുന്‍കൂര്‍ ജാമ്യത്തിനു പ്രതി ശ്രമിക്കുന്നുണ്ടെന്നാണു സൂചന. വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യുണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ് സ്ഥാപനത്തില്‍ വച്ചു അനീസ് തനിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി പരാതി നല്‍കിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇ മെയില്‍ മുഖേനയാണു പരാതി നല്‍കിയത്.

2015 ഏപ്രിലില്‍ വിവാഹത്തിനു മേക്കപ് ചെയ്യാന്‍ ചെന്നപ്പോള്‍ സാരി ഉടുപ്പിച്ചു നല്‍കുന്നതിനിടെ അനാവശ്യമായി സ്പര്‍ശിച്ചെന്നാണു യുവതിയുടെ പരാതി. വിവാഹ മേക്കപ്പിനായി അനീസ് അന്‍സാരിയെ ബുക്‌ െചയ്തിരുന്നവര്‍ പണം തിരികെ വാങ്ങാന്‍ സ്റ്റുഡിയോയില്‍ എത്തുന്നുണ്ട്.

അനീസ് അന്‍സാരി കേരളത്തിലോ അയല്‍ സംസ്ഥാനങ്ങളിലോ ഉണ്ടെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. പ്രതി ദുബായിലേക്കു പോയെങ്കിലും 3 ദിവസം മുന്‍പു തിരിച്ചു കേരളത്തിലെത്തിയിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്. ഇയാളുടെ പാസ്‌പോര്‍ട്ട് പോലീസിനു ലഭിച്ചിട്ടുണ്ട്. പ്രതിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതികള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇ-മെയില്‍ വഴി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ മൂന്നു കേസുകള്‍ അനീസ് അന്‍സാരിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണ് യുവതികള്‍ പരാതി നല്‍കിയിരിക്കുന്നത്.

2019ല്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അനീസ് അന്‍സാരിക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍ വന്നത്. വിവാഹ മേക്കപ്പിന്റെ ട്രയലിനായി എത്തിയ തന്നോട് വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടെന്നും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് ആദ്യ പരാതി. ഇതോടെ മേക്കപ്പ് ചെയ്യുന്നത് നിര്‍ത്തി ഇറങ്ങിപ്പോരുകയും രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്യുകയായിരുന്നു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

 

Back to top button
error: