IndiaNEWS

രണ്ടംഗ സംഘം വീട്ടില്‍ കയറി യുവാവിനെ കുത്തിക്കൊന്നു, തൃശ്ശൂര്‍ കേച്ചിരിയിലാണ് സംഭവം

തൃശ്ശൂര്‍: കേച്ചിരിയിൽ രണ്ടംഗ സംഘം വീട്ടില്‍ കയറി യുവാവിനെ കുത്തിക്കൊന്നു. കേച്ചേരി മാര്‍ക്കറ്റിലെ മത്സ്യം, ഇറച്ചി ബിസിനസ്സുകാരനായ ഫിറോസാ(45)ണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നു പൂർച്ചെ പന്ത്രണ്ടര മണിയോടെയാണ് സംഭവം. ഫിറോസ് രണ്ടാം ഭാര്യ ഹസീനയോടൊപ്പം താമസിച്ചിരുന്ന പന്നിത്തടം ബൈപാസിൽ മണ്ണാംകുഴി റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ അക്രമി സംഘം എത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിൽ നിന്നു വിളിച്ചിറക്കി മുറ്റത്തു വച്ച് ഫിറോസിന്‍റെ വയറ്റില്‍ കുത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു. ഫിറോസിനെ ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. നിരവധി തട്ടിപ്പുകേസില്‍ പ്രതിയായ ഫിറോസിന് കഞ്ചാവിന്‍റെ ഇടപാടും ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുന്നംകളം അസി.പൊലീസ് കമ്മീഷണർ ടി.എസ് സിനോജ്, സ്റ്റേഷൻ ഹൗസ് ഓഫീസർ സൂരജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

Back to top button
error: