KeralaNEWS

ഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കാൻ ചിലർ ശ്രമിക്കുന്നു: പിണറായി വിജയൻ

ശ്രീനാരായണ ഗുരു അദ്ദേഹം ജീവിച്ചിരുന്ന
കാലത്തെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടുള്ള
ഇടപെടലാണ് നടത്തിയതെന്നും
ഗുരുസന്ദേശം ജനങ്ങളിലേക്കെത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.89-മത് ശിവഗിരി തീർത്ഥാടനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.
ഗുരുമാഹാത്മ്യം എപ്പോഴും ഓർക്കേണ്ടതാണ്, തീർത്ഥാടന സമയത്ത് മാത്രമല്ല അവ ഓർക്കേണ്ടത്. മനുഷ്യജാതി എന്നാൽ മനുഷ്യത്വമാണ്.
ഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കാൻ ചിലർ ശ്രമിക്കുന്നു. മതങ്ങൾ തമ്മിൽ കലഹിക്കരുതെന്ന് ഗുരു പറഞ്ഞിരുന്നു. ഗുരു തെളിച്ച വെളിച്ചം കാലത്തെ മാറ്റി മറിച്ചു, ഗുരുവിന്റെ യഥാര്‍ത്ഥ സന്ദേശം മനുഷ്യസ്‌നേഹമായിരുന്നു. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഗുരു വ്യക്തമാക്കി. ഗുരുവിന്റെ സന്ദേശം ഉള്‍ക്കൊള്ളാത്തവര്‍ അന്നും ഇന്നുമുണ്ട്. ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് വലിയ പ്രസക്തിയുള്ള കാലമാണിത്. ഈ കാലത്ത്
ഗുരുസന്ദേശങ്ങൾ യാഥാർഥ്യമാക്കാനാണ്
സർക്കാർ ശ്രമം. ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവില്ലാത്ത സമൂഹമെന്നതാണ്
സര്‍ക്കാര്‍ ലക്ഷ്യം.
എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍ എന്നിവയിലാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ശ്രീനാരയണാ ഗുരു ഓപ്പണ്‍ സര്‍വകലാശാലയടക്കം ആരംഭിച്ചത് ഈ ലഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്.

Back to top button
error: