KeralaLead NewsNEWS

ജയിലിൽ അടയ്‌ക്കേണ്ട സ്ത്രീ പീഢകൻ എങ്ങനെ മാധ്യമങ്ങൾക്ക് പുണ്യാളനായി ?

ഭാര്യയേയും രണ്ടു മക്കളെയും ഉപേക്ഷിച്ച, മറ്റൊരുത്തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയ, പിന്നീട് വേറൊരു വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് ഗർഭിണിയാക്കിയ അജിത്തിനെ തൊടാൻ നിയമം എന്തേ മടിക്കുന്നു ? സ്ത്രീപീഢകനായി പത്രത്തിൽ പടം അച്ചടിച്ചു വരേണ്ട അയാളിന്ന് മാധ്യമങ്ങൾക്കെല്ലാം എങ്ങനെയാണ് ഹീറോയായത്. ശരിയാണ്.അയാൾക്ക് കുഞ്ഞിനെ തിരികെ കിട്ടി.പക്ഷെ അതുകൊണ്ട് മാത്രം അയാൾ ചെയ്ത കുറ്റങ്ങൾ ഇല്ലാതാകുന്നില്ലല്ലോ.കാരണം അജിത്ത് ഗർഭിണിയാക്കിയ അനുപമയുടെ അച്ഛൻ ദീർഘകാലമായി സിപിഎം ഭാരവാഹിയായ ഒരാളാണ്.അതാണ്, അതുമാത്രമാണ് മാധ്യമങ്ങളുടെ ഇവിടുത്തെ വിഷയം.അതിനാൽ അവർ അജിത്തിന് വീരപരിവേഷം നൽകി കോളം നിറയ്ക്കുന്നു;അനുപമയ്ക്കും.

ന്യായവും നീതിയും നടപ്പാക്കാൻ എന്നും മുന്നിൽ നിൽക്കേണ്ട മാധ്യമങ്ങൾ ഗർഭിണിയായ യുവതിയുടെ അച്ഛനെയും അയാൾ ഉൾപ്പെട്ട പാർട്ടിയേയും താറടിച്ചു കാണിക്കാൻ വേണ്ടി മാത്രം കുറ്റവാളിയെ മഹത് വൽക്കരിക്കുമ്പോൾ ഇവിടെ രക്ഷപ്പെട്ടത് ഒരു കാമവെറിയനായിരുന്നു.ഓരോ ‘ഇരയും’ മാധ്യമങ്ങൾക്ക് തങ്ങളുടെ വിപണനസാധ്യതകളുടെ സെലിബ്രിറ്റികൾ മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഇവിടെ.അജിത്തിനെതിരേ പരാതി നൽകാൻ ആദ്യ രണ്ടു ഭാര്യമാരും തയാറാകാത്തതും അയാൾക്ക് തുണയാകുന്നു.പക്ഷെ അയാൾ ചെയ്ത കുറ്റം കേരളത്തിൽ മറ്റൊരാളാണ് ഇന്ന് ചെയ്തിരുന്നെങ്കിൽ ഇതിനകം എണ്ണിയാലൊടുങ്ങാത്ത വകുപ്പുകൾ ചാർത്തപ്പെട്ട് അയാൾ അകത്തുകിടന്നേനേം എന്നത് സ്പഷ്ടം.

Back to top button
error: