NEWS

‘രഹസ്യബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്ന കള്ളകാമുകന് ഇനി എൻ്റെ ജീവിതത്തില്‍ സ്ഥാനമില്ല.എൻ്റെ പണവും, ശരീരവും ഇത്തരം ഊച്ചാളികള്‍ക്ക് പങ്ക് വെക്കാനുള്ളതല്ല’ കാത്തിരുന്ന മുത്ത് ഡോ. രജിത് കുമാറാണോ…? തുറന്നടിച്ച് ദയ അശ്വതി

“എന്നെങ്കിലും ഒരുനാൾ എന്റെ മുത്ത് എന്നെ തേടി വരും. ആ വരവിനു മാത്രമാണ് എന്റെ കാത്തിരിപ്പ്.”

“നട്ടെല്ലില്ലാത്ത ഊളകളായ, ആണെന്നു പറയാന്‍ പോലും അറക്കുന്ന ഊച്ചാളിയെ കൊണ്ടു നടക്കേണ്ട ഗതികെട്ട കാമം തലക്ക് പിടിച്ച കാമ പ്രാന്തിയല്ല ഞാൻ”

ദയ അശ്വതിയുടെ ഈ ഒളിയമ്പുകൾ ആർക്കു നേരെയാണ്

ബിഗ് ബോസ് സീസൺ 2’ലെ താരമാണ് ദയ അശ്വതി. മോഹൻലാൽ അവതാരകനായി വന്ന ഈ റിയാലിറ്റി ഷോയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മത്സരാർഥി ദയയാണ്.

ഷോയിൽ എത്തുന്നതിന് മുമ്പേതന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ദയ. ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നശേഷം താരം സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായി. തന്റെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
ഷോ കഴിഞ്ഞ് നാട്ടിലെത്തിയ ബിഗ് ബോസ് മത്സരാർഥികൾ പലതവണ ഒത്തുകൂടിയിരുന്നു. എന്നാൽ ഈ കൂട്ടായ്മയിൽ ദയയെ മാത്രം കണ്ടില്ല.
ബിഗ് ബോസ് ഷോയുടെ തുടക്കത്തിൽ ദയ, ഡോ. രജിത് കുമാറിനോടൊപ്പമായിരുന്നു. പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞു. തുടർന്ന് ആര്യയുടെ ഗ്യാങ്ങിലായി.

ബിഗ് ബോസ് ഷോയുടെ ഓർമകൾ പങ്കുവെച്ച് ദയ ഒറ്റയ്ക്ക് സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസം ഷോയിൽ നിന്ന് ലഭിച്ച പാവയുമായി പ്രേക്ഷകരുടെ മുന്നിൽ വന്നു. ഓണത്തിന്, തന്നെ ഒരു വിശിഷ്ട വ്യക്തി വിളിച്ചതിനെക്കുറിച്ചു പറഞ്ഞു. ഈ വർഷത്തെ ഏറ്റവും വലി സമ്മാനമെന്നാണ് ആ ഫോൺ കോളിനെ കുറിച്ച് താരം പറഞ്ഞത്. ‘ഹാപ്പിഓണം പറയാൻ ഒരു സ്പെഷ്യൽ വ്യക്തി എന്നെ ഇന്നലെ ഇങ്ങോട്ട് വിളിച്ചു. ഞാൻ ഹാപ്പിയാണ്. എനിക്കിഷ്ടപെട്ട നീലനിറത്തിലുള്ള വസ്ത്രത്തിൽ കാണാൻ പറ്റിയതിലും ഞാൻ ഹാപ്പിയാണ്. ഒട്ടും പ്രതീക്ഷിച്ചില്ല. എൻ്റെ ഈ വർഷത്തെ ഏറ്റവും വലിയ ഗിഫ്റ്റും ഇതായിരിക്കും’
ദയയുടെ വാക്കുകൾ ഇതായിരുന്നു. ഇതിനു പിന്നാലെയാണ് സ്വന്തം മുത്തിനെക്കുറിച്ച് പറഞ്ഞു കൊണ്ട് ദയ എത്തിയത്.
സോഷ്യൽ മീഡിയയിൽ വൈറലായി ആ ഫേസ്ബുക്ക് പോസ്റ്റ്:

‘അന്നും ഇന്നും ഒറ്റക്ക്… എന്റെ മനസ്സിൽ ഒരാഗ്രഹമെ ബാക്കി ഉള്ളു. എന്നെങ്കിലും ഒരുനാൾ എന്റെ മുത്ത് എന്നെ തേടി വരും. അവന്റെ വരവിനു വേണ്ടി മാത്രമാണ് എന്റെ കാത്തിരിപ്പ്. ദൈവം എന്നെ കൈവിടില്ല എന്നുറപ്പുണ്ട്. വേറെ ആരേയും ഞാൻ പ്രതീക്ഷിക്കുന്നില്ല . കാരണം ഞാൻ പ്രമുഖയല്ല, ഒരു സാദാ നാട്ടുമ്പുറത്തുകാരി മാത്രം. അതു കൊണ്ട് തന്നെ എന്നെ ആര് തേടി വരാൻ…? പക്ഷെ കുറച്ചു പേർക്ക് എന്നെ ഇഷ്ടമാണ് എന്നറിയാം. അതിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നു. മരിക്കും മുമ്പ് ഞാൻ ആഗ്രഹിച്ച ആ ദിവസം എന്നെ തേടി വരണേ എന്റെ ഈശ്വരാ’

ദയയുടെ പോസ്റ്റ് വായിച്ച എല്ലാവരും ചോദിക്കുന്നത് ആ മുത്തിനെ കുറിച്ചാണ്. പല പേരുകളും ചിലർ പ്രവചിച്ചു. പക്ഷേ ദയ മറുപടിയൊന്നും നൽകിയില്ല.

ഈ ഫേസ് ബുക്ക് പോസ്റ്റിന് പിന്നാലെ വന്ന ദയയുടെ ഒരു പോസ്റ്റ് പലരേയും ഞെട്ടിച്ചു.
ദയയുടെ പോസ്റ്റിൻ്റെ പൂര്‍ണ്ണ രൂപം:

“രഹസ്യബന്ധങ്ങള്‍ നിലനിര്‍ത്തി കൊണ്ടു പോകുന്ന പകല്‍ മാന്യത ചമയുന്ന കള്ളകാമുകന് ഇനി എൻ്റെ ജീവിതത്തില്‍ സ്ഥാനമില്ല…
ഇതാണ് ഞാന്‍ സ്നേഹിക്കുന്ന പെണ്ണ് എന്ന് സമൂഹത്തോടു വിളിച്ചു പറയുന്നവനാണ് നട്ടെല്ലുള്ള ഒരാണായി ഞാന്‍ കാണുന്നത്.
കൂടെ നിന്ന ഫോട്ടോ കണ്ടാല്‍ സ്വന്തം വീട്ടുകാര്‍ കാണും, ബന്ധുക്കള്‍ കാണും എന്നു പറഞ്ഞ് രഹസ്യമായി എന്നോട് പ്രണയം നടിക്കുന്ന കിഴങ്ങന്‍ കാമുകനോട് ഒരു വാക്ക്:
ഞാന്‍ പെണ്ണാണ്…
രഹസ്യബന്ധം നിലനിര്‍ത്തുന്ന ഒരു കിഴങ്ങനായ, നട്ടെല്ലില്ലാത്ത ഊളകളായ, ആണെന്നു പറയാന്‍ പോലും അറക്കുന്ന ഊച്ചാളിയെ കൊണ്ടു നടക്കേണ്ട ഗതികെട്ട, വെറും കാമം തലക്ക് പിടിച്ച കാമ പ്രാന്തിയല്ല ഞാൻ.
എനിക്ക് അത് ഇനി വേണ്ട.
എൻ്റെ പണവും, ശരീരവും താനേപൊട്ടി മുളച്ചതല്ല ഞാന്‍ കഷ്ട്ടപെട്ട് ഉണ്ടാക്കിയതാണ്…
അത് ഞാന്‍ ഇത്തരം ഊച്ചാളികള്‍ക്ക് പങ്ക് വെക്കാനുള്ളതല്ല….. എനിക്ക് ഇഷ്ടവുമല്ല… ”
ആർക്കു നേരെയാണ് ദയുടെ ഒളിയമ്പ് എന്നാണ് പലരുടെയും ചോദ്യം.

Back to top button
error: