NEWS

‘ചക്രസ്തംഭന’ സമരത്തിനു പോകാത്തത് മുല്ലപ്പെരിയാര്‍ ചര്‍ച്ചയിൽ പങ്കെടുക്കാനെന്ന് വി.ഡി സതീശന്‍, എല്ലാവരും എല്ലാ സമരത്തിനും പങ്കെടുക്കേണ്ട കാര്യമില്ലെന്ന് കെ. സുധാകരന്‍

ചക്രസ്തംഭന’ സമരത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്നത് പല സംശയങ്ങൾക്കും ഇട നൽകിയിട്ടുണ്ട്. റോഡുപരോധസമരത്തോടുള്ള വ്യക്തിപരമായ എതിർപ്പ് വി.ഡി സതീശൻ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ചക്രസ്തംഭന’ സമരത്തില്‍ പങ്കെടുക്കാതിരുന്ന വിഷയത്തില്‍ നയം വ്യക്കമാക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കെ.പി.സി.സി ആഹ്വാനം ചെയ്ത സമരത്തില്‍ പങ്കെടുക്കാതിരുന്നതെന്തേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ താന്‍ നിയമസഭയില്‍ വേണ്ടേ എന്ന മറു ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങളോട് പ്രതികരിക്കാന്‍ വി.ഡി സതീശന്‍ വിസമ്മതിച്ചു.

എല്ലാവരും എല്ലാ സമരത്തിനും പങ്കെടുക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തെക്കുറിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്.
വഴി തടഞ്ഞുള്ള സമരങ്ങളോട് വ്യക്തിപരമായി താത്പര്യമില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. പക്ഷേ ഇതിൽ പങ്കെടുക്കുമെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നത്.

‘ചക്രസ്തംഭന’ സമരത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കാതിരുന്നത് പലസംശയങ്ങൾക്കും ഇട നൽകിയിട്ടുണ്ട്. റോഡുപരോധസമരത്തോടുള്ള വ്യക്തിപരമായ എതിർപ്പ് നേരത്തെ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

നിയമസഭാ സമ്മേളനം തുടരുന്ന പശ്ചാത്തലത്തിൽ സമര വേദിയിലേക്ക് അദ്ദേഹം എത്തിയില്ല. മുല്ലപ്പെരിയാർ പോലെ ഗൗരവമുള്ള വിഷയം സഭയിൽ അവതരിപ്പിക്കുകയാണെന്നും സമരസ്ഥലത്ത് കെ.പി.സി.സി പ്രസിഡന്റ് ഉണ്ടല്ലോ എന്നുമായിരുന്നു വി.ഡി സതീശൻ്റെ മറുപടി.

അതേസമയം എല്ലാ നേതാക്കളും എല്ലായിടത്തും പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുള്ള കെ. സുധാകരൻ്റെ മറുപടി. പ്രതികൂല സാഹചര്യങ്ങൾ മൂലം പങ്കെടുക്കാൻ കഴിയാത്ത ചില നേതാക്കൾ ഉണ്ട്. അങ്ങനെ ഉള്ളവർ വിട്ടുനിൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

Back to top button
error: