NEWS

കാമുകിയേയും കുടുംബത്തേയും വെടിവെച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച കാമുകിയേയും മാതാപിതാക്കളേയും വെടിവെച്ച് കൊന്ന ശേഷം യുവാവ് സ്വയം ജീവനൊടുക്കി. പഞ്ചാബിലെ ബട്ടിണ്ടയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ യുവ്കരണ്‍ സിങ്ങാണ് കാമുകിയായ സിമ്രന്‍ കൗറിനേയും മാതാപിതാക്കളേയും വെടിവെച്ച് കൊന്നത്. ഇവരെ വധിച്ച ശേഷം തിരികെ വീട്ടിലെത്തിയാണ് യുവാവ് ജീവനൊടുക്കിയത്. യുവ് കരണും സിമ്രനും ഇഷ്ടത്തിലാണ്, എന്നാല്‍ രണ്ട് ദിവസമായി കാമുകിയും വീട്ടുകാരും നിരന്തരം വിവാഹത്തെക്കുറിച്ച് പറഞ്ഞ് യുവ് കരണിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു. സഹോദരന്റെ പക്കല്‍ നിന്നും മോഷ്ടിച്ച തോക്കുമായിട്ടാണ് യുവ് കരണ്‍ കാമുകിയുടെ വീട്ടിലെത്തിയത്. ഇവിടെ വെച്ച് വീണ്ടും വിവാഹകാര്യം സംസാരിച്ച് തര്‍ക്കമായപ്പോള്‍ യുവ്കരണ്‍ തോക്കെടുത്ത് മൂവരേയും വെടി വെക്കുകയായിരുന്നു

Back to top button
error: