KeralaNEWS

കേരളത്തിന്റെ റയിൽവെ വികസനവും ഒ രാജഗോപാലും

പാലക്കാട്: റയിൽവെ വികസനത്തിൽ കേരളത്തിന്റെ സുവര്‍ണ്ണകാലം എന്ന് പറയുന്നത് ഒ രാജഗോപാല്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോഴാണ്.അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി രാജഗോപാലിനെ കേരളത്തിന്റെ ഡല്‍ഹിയിലെ അംബാസിഡറെന്നുപോലും വിളിച്ചിരുന്നു.
കേരളവും വിദൂര സംസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച്‌ 12 ട്രെയിനുകളാണ് രാജഗോപാല്‍ മന്ത്രിയായിരുന്ന കാലത്ത് കേരളത്തിന് ലഭിച്ചത്. കൂടാതെ ഇന്ത്യന്‍ റെയില്‍വേയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പ്രത്യേകം ഒരു ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. കേരളത്തില്‍ പാത ഇരട്ടിപ്പിക്കല്‍ സാധ്യമാക്കിയതും ഇക്കാലയളവിലാണ്. വളരെ കുറഞ്ഞ സമയത്തില്‍ കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിച്ച്‌ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. മറ്റു സ്റ്റേഷനുകളുടെ വികസനത്തിന് പ്രധാന സ്റ്റേഷനുകളെ മാതൃകയാക്കി. 16 പുതിയ സ്റ്റേഷനുകള്‍ പണികഴിപ്പിക്കപ്പെട്ടു. 20 സ്റ്റേഷനുകളില്‍ പുതിയ പ്ലാറ്റ് ഫോമുകള്‍ നിര്‍മ്മിച്ചു. പ്രധാന സ്റ്റേഷനുകളില്‍ അനേകം ഫുട്ട് ഓവര്‍ ബ്രിഡ്ജുകളും പൂര്‍ത്തിയാക്കി.

രാജഗോപാല്‍ റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ് റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഈറോഡ് എറണാകുളം, കോട്ടയം, ആലപ്പുഴ വഴികളിലൂടെ തിരുവനന്തപുരം ആയിരുന്നു ആദ്യ പാദം. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനെ മെയിന്‍ റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനിന്റെ പ്രാഥമിക സര്‍വെയ്ക്കുള്ള തുക ബജറ്റില്‍ വകയിരുത്തിയതും അദ്ദേഹമാണ്. തിരുവനന്തപുരം റെയില്‍വേസ്റ്റേഷന്‍ ആധുനീകരിക്കുകയും രണ്ടാമതൊരു പ്രവേശന കവാടവും പാര്‍ക്കിങ് സ്ഥലവും ബുക്കിങ് കൗണ്ടറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു.

തിരുവനന്തപുരത്തേയ്ക്ക് കൂടുത്തല്‍ ട്രെയിനുകള്‍ കൊണ്ടുവരാന്‍ കൊച്ചുവേളിയില്‍ ഒരു പുതിയ ടെര്‍മിനല്‍ സ്ഥാപിച്ചു. പുതിയതായി 4 ഉം 5 ഉം പ്ലാറ്റ്‌ഫോമുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ടെര്‍മിനലില്‍ സജ്ജമാക്കി.കൂടുതല്‍ ട്രെയിനുകളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ റെയില്‍വേ യാര്‍ഡ് വിപുലമാക്കി. തിരുവനന്തപുരത്തെ ‘എ’ ക്യാറ്റഗറി റെയില്‍വേ സ്റ്റേഷനാക്കാന്‍ ആധുനീകരിച്ച സ്ലാബ് സിസ്റ്റം ഏര്‍പ്പെടുത്തി. തിരുവനന്തപുരത്ത് റൂട്ട് റിലെ സിസ്റ്റം ഏര്‍പ്പെടുത്തി. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകള്‍ ഉയര്‍ത്തി.

Signature-ad

ജനപ്രിയ റ്റ്രെയിനുകളായ ജനശതാബ്ദി, അമൃത എക്സ്‌പ്രസ്, തിരുവനന്തപുരത്തുനിന്നും നാഗര്‍കോവില്‍ വഴി എഗ്മൂറിലെക്കുള്ള അനന്തപുരി എക്സ്‌പ്രസ്, തിരുവനന്തപുരത്തുനിന്നും ആലപ്പുഴ വഴി മംഗലാപുരത്തെക്കുള്ള മാവേലി എക്സ്‌പ്രസ്, കൊല്‍ക്കത്തയിലേക്കുള്ള ഗുരുദേവ് എക്സ്‌പ്രസ് എന്നിവ എത്തുന്നതും രാജഗോപാലിന്റെ മന്ത്രിപദവി കാലത്താണ്.

പാലക്കാട് നിന്ന് തിരുവനന്തപുരത്തെത്തി ബിജെപിയുടെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞ നേതാവാണ് രാജഗോപാല്‍. കേരള നിയമസഭയില്‍ താമരചിഹ്നത്തില്‍ ജയിച്ചെത്തിയ ഏക എംഎല്‍എ. വന്ദേഭാരത് തീവണ്ടി എത്തുമ്ബോള്‍ രാജഗോപാലും സന്തോഷത്തിലാണ്.പക്ഷേ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് തീവണ്ടി ഓടിക്കാത്തതിന്റെ പരിഭവവും അദ്ദേഹത്തിനുണ്ട്.

Back to top button
error: