Breaking NewsKeralaLead NewsNEWSWorld

പഹല്‍ഗാമിലൂടെ ചര്‍ച്ചയാകുന്നത് കേരളത്തിലെ ‘എനിമി പ്രോപ്പര്‍ട്ടി’കളും; കോഴിക്കോടും മലപ്പുറത്തും കണ്ണൂരുമായി പാക് പൗരന്‍മാരുടെ പേരില്‍ 63 ആസ്തികള്‍; പലരും പലകാലങ്ങളില്‍ പാകിസ്താനില്‍ കുടുങ്ങിപ്പോയവര്‍; ഏറ്റെടുക്കാല്‍ നടപടി വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍

തിരുവവന്തപുരം: ‘എനിമി പ്രോപ്പര്‍ട്ടി’കള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ മാത്രം പാക് പൗരന്‍മാരുടെ ഉടമസ്ഥതയിലുള്ളത് 63 സ്വത്തുക്കള്‍. മലപ്പുറത്ത് 37 സ്വത്തുക്കളും കോഴിക്കോട് 20 എണ്ണവും കണ്ണൂരില്‍ ആറ് പാക് പൗരന്‍മാരുടെ സ്വത്തുക്കളും ശത്രു സ്വത്തുക്കളായി തരംതിരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കപ്പെടുന്ന വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരിലുള്ള ആസ്തികളാണ് ശത്രു സ്വത്തുക്കളായി കണക്കാക്കുന്നത്. സംഘര്‍ഷകാലത്ത് ഇന്ത്യയില്‍നിന്ന് പലായനം ചെയ്തവരുടേതാണ് ഇതിലേറെയും. പാകിസ്താനിലേക്കു മാറിയവര്‍, വിഭജനകാലത്തും സ്വാതന്ത്ര്യാനന്തര കാലത്തും പാകിസ്താനില്‍ കുടുങ്ങിപ്പോയവര്‍ എന്നിവരുടെ സ്വത്തുക്കളാണിതെന്നു റവന്യൂ മൂന്‍ അഡീഷണല്‍ ചീഫ് സെക്രട്ടി പി.എച്ച് കുര്യന്‍ പറഞ്ഞു.

Signature-ad

1968 ലെ ശത്രുസ്വത്ത് നിയമപ്രകാരം സര്‍ക്കാരിന് ഈ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാനോ വില്‍ക്കാനോ ഉള്ള അനുവാദമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വത്ത് സ്ഥിതി ചെയ്യുന്ന ജില്ലാ മജിസ്ട്രേറ്റിന്റെ കീഴിലുള്ള കമ്മിറ്റിക്കാനു മൂല്യനിര്‍ണയം നടത്താനും ഇ- ലേലത്തിലൂടെ വില്‍ക്കാനുമുള്ള അവകാശം. ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കറാച്ചിയിലേക്കു കുടിയേറിയവരും വിഭജനകാലത്ത് പാകിസ്താനില്‍ എത്തിയവരും ഇതിലുണ്ട്.

പല ആവശ്യങ്ങള്‍ക്കായി പാകിസ്താനിലേക്കു കുടിയേറിയവരുടെ സ്ഥിതി ദയനീയമാണെന്നു ‘പരദേശി’യെന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കിയ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. ‘ഗള്‍ഫില്‍ താമസിച്ചിരുന്ന കാലത്തു അത്തരം ആളുകളുടെ നിരവധി കുട്ടികളെ കണ്ടിരുന്നു. ഇന്ത്യയില്‍നിന്നു പോന്നതിലൂടെ പൂര്‍വികര്‍ക്കു വലിയ തെറ്റു സംഭവിച്ചെന്നാണ് പലരും പറഞ്ഞത്. ഇവരെ രാജ്യദ്രോഹികളായിട്ടാണു കണക്കാക്കുന്നതെങ്കിലും നല്ലൊരു പങ്കും കറാച്ചിയില്‍ ചായക്കടകളും ബീഡിക്കടകളും നടത്തുന്നവരാണെന്നും’ കുഞ്ഞുമുഹമ്മദ് പറഞ്ഞു.

പാകിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന കേരളീയരുടെ ക്ഷേമത്തിനായി മലബാര്‍ മുസ്ലീം ജമാഅത്ത് എന്നൊരു സംഘടനയും ഉണ്ടായിരുന്നു. കറാച്ചി മാത്രമല്ല, ധാക്കയിലേക്ക് കുടിയേറിയവരും ഉണ്ടായിരുന്നു, അക്കാലത്ത് തിരക്കേറിയ നഗരങ്ങളായിരുന്നു ഇവ. വടക്കേ ഇന്ത്യയിലെ ശത്രു സ്വത്തുക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മകേരളത്തിന്റെ മറ്റിടങ്ങളില്‍ വളരെ കുറവാണ്.

ശത്രു സ്വത്തുക്കളുടെ ധനസമ്പാദനം വേഗത്തിലാക്കാന്‍ ഇപ്പോള്‍ കേന്ദ്രം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, എല്ലാ ജില്ലാ മജിസ്ട്രേറ്റുകളും ഈ സ്വത്തുക്കളുടെ എക്സ് ഒഫീഷ്യോ ഡെപ്യൂട്ടി കസ്റ്റോഡിയന്‍മാരായി പ്രവര്‍ത്തിക്കണം. കൂടാതെ, ഈ സ്വത്തുക്കള്‍ ലേലം ചെയ്യുന്നതിന്റെ ഭാഗമായി, ലേലക്കാരെ ആകര്‍ഷിക്കുന്നതിനായി പ്രീ-ബിഡ് ഏണസ്റ്റ മണി ഡെപ്പോസിറ്റ് 10 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി കുറച്ചു. സ്വത്തുക്കള്‍ക്കുള്ള പണം കൈമാറേണ്ടതിന്റെ കാലയളവ് 21 ദിവസത്തില്‍നിന്ന് 120 ദിവസമായി ഉയര്‍ത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: