Breaking NewsBusinessKeralaNEWS

തൃശ്ശൂർ പൂരത്തിലെ സ്ത്രീ സാന്നിധ്യം ആഘോഷമാക്കി ഈസ്റ്റേണിന്റെ ‘പെൺ പൂരം’

തൃശ്ശൂർ: ആനച്ചന്തവും വാദ്യമേളവും വർണ്ണപ്പകിട്ടാർന്ന കുടമാറ്റവുമായി കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന തൃശ്ശൂർ പൂരത്തിൽ ഇത്തവണ പെൺസാന്നിധ്യം കൊണ്ട് കൂടുതൽ ശ്രദ്ധേയമാകുകയാണ്. ഈ ആഘോഷത്തിന് മാറ്റുകൂട്ടുന്ന വനിതകളെ ആദരിക്കാനായി ഈസ്റ്റേൺ ഇക്കുറി ഒരുക്കുന്ന ‘ഈസ്റ്റേൺ പെൺ പൂരം’ വ്യത്യസ്തമായ ഒരു ശ്രമമാണ്. പൂരത്തിന്റെ ഓരോ ചുവടുകളിലും തങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന സ്ത്രീകളെ ഈ സംരംഭത്തിലൂടെ ആദരിക്കുകയാണ് ഈസ്റ്റേൺ.

ഈസ്റ്റേൺ ‘പെൺപൂരം’ പ്രദർശന സ്റ്റാളിന്റെ ഉദ്ഘാടനം ഈസ്റ്റേൺ എ.വി.പി സെയിൽസ് ലൗലി ബേബിയും, പ്രസിദ്ധ കുറുങ്കുഴൽ വാദക ഹൃദ്യ കെ സുധീഷും, ഈസ്റ്റർ ഹെഡ് ഇന്നൊവേഷൻ ഡോ. നിമ്മി സുനിലും തൃശ്ശൂർ പൂരം പ്രദർശന നഗരിയിൽ ഉദ്ഘാടനം ചെയ്യുന്നു

‘ഈസ്റ്റേൺ പെൺ പൂരം’ പരിപാടിയുടെ ഭാഗമായി സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അവർക്ക് പിന്തുണ നൽകാനും ഈസ്റ്റേൺ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടവയാണ് ‘പെൺ പൂരം സെൽഫി സ്പോട്ട്’, അതുപോലെ സ്ത്രീകൾക്ക് വിശ്രമിക്കാനും പൂരത്തിന്റെ ആഘോഷങ്ങൾ സുരക്ഷിതമായി ആസ്വദിക്കാനും സാധിക്കുന്ന ‘പെൺ ഇടം’ എന്നിവ. ഇതിന്റെ ഭാഗമായി പൂരനഗരിയിലെ ഈസ്റ്റേൺ പെൺ പൂരം പ്രദർശന സ്റ്റാൾ ഈസ്റ്റേൺ എ വി പി സെയിൽസ് ലൗലി ബേബിയും പ്രസിദ്ധ കുറുങ്കുഴൽ വാദകയുമായ ഹൃദ്യ കെ. സുധീഷും ചേർന്ന് നിർവഹിച്ചു.

Signature-ad

ഈ വർഷത്തെ പൂരത്തിൽ കുറുങ്കുഴൽ വാദനത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഹൃദ്യ കെ. സുധീഷിൻ്റെ ജീവിതയാത്രയെ ആസ്പദമാക്കി ഈസ്റ്റേൺ നിർമ്മിച്ച ഹൃദ്യമായ ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും. സ്ത്രീകൾ അധികം കടന്ന് വരാത്ത കുറുങ്കുഴൽ വാദന മേഖലയിൽ തന്റേതായ ഇടം തീർക്കുകയും തൃശ്ശൂർ പൂരമടക്കമുള്ള അനവധി മേളങ്ങളിൽ സാന്നിധ്യമായി മാറുകയാണ് ഹൃദ്യ. ഹൃദ്യയുടെ ഈ ജീവിതവഴി അടയാളപ്പെടുത്തുന്നതിലൂടെ കൂടുതൽ വനിതകൾക്ക് കലാ സാംസ്കാരിക രംഗത്തേക്ക് കടന്നുവരാൻ പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് ഈസ്റ്റേൺ.

“കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ തൃശ്ശൂർ പൂരത്തിൽ സ്ത്രീകളുടെ വളരുന്ന പങ്ക് ആഘോഷിക്കുക എന്നതാണ് ‘ഈസ്റ്റേൺ പെൺ പൂരം’ എന്ന ലക്ഷ്യത്തിലൂടെ ഞങ്ങൾ മുന്നോട്ട് വെക്കുന്നത്. ഹൃദ്യയുടെ ജീവിതം ‘ഈസ്റ്റേൺ പെൺ പൂരം’ എന്ന ആശയത്തിന് ഏറ്റവും ഉചിതമായ ഉദാഹരണമാണ്. വരും വർഷങ്ങളിൽ കൂടുതൽ സ്ത്രീകൾ തൃശ്ശൂർ പൂരം പോലെയുള്ള സാംസ്കാരികോത്സവങ്ങളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇത് പ്രചോദനമായേക്കും എന്ന് കരുതുന്നു,” ഈസ്റ്റേൺ സി.ഇ.ഒ. ഗിരീഷ് നായർ അഭിപ്രായപ്പെട്ടു. നാല് പതിറ്റാണ്ടിലേറെയായി കേരളീയ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനും അതിന് ജീവൻ നൽകുന്ന വ്യക്തികളെയും, പ്രത്യേകിച്ച് സ്ത്രീകളെയും പ്രോത്സാഹിപ്പിക്കുന്നതിനും ഈസ്റ്റേൺ എന്നും പ്രതിജ്ഞാബദ്ധരാണെന്ന് ഗിരീഷ് നായർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: