KeralaNEWS

സ്കൂൾ വിദ്യാഭ്യാസം: രാജ്യത്ത് കേരളം ഒന്നാമത്; ഗുജറാത്തിനേയും യുപിയേയും പരിഹസിച്ച് തോമസ് ഐസക് 

ന്യൂഡൽഹി: സ്കൂളുകളില്‍ വിദ്യാർത്ഥികള്‍ക്ക് ലാപ്ടോപ്പും ഇന്റർനെറ്റും നോട്ടുപുസ്തകവും ലഭ്യമാക്കുന്നതില്‍ രാജ്യത്ത് കേരളം വീണ്ടും  ഒന്നാമത്.
കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള യൂണിഫൈഡ് ഡിസ്ട്രിക്‌ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ 2021-2022 വർഷത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലെ കണക്കുകള്‍ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
കേരളത്തിലെ 89% വിദ്യാലയങ്ങള്‍ക്കും പ്രവർത്തനക്ഷമമായ ലാപ് ടോപ്പും നോട്ട്ബുക്കും ലഭ്യമാണ്. കൊട്ടിയാഘോഷിക്കപ്പെടുന്ന ‘മോഡല്‍’ സംസ്ഥാനങ്ങളൊക്കെ ഈ വിഷയത്തിലും കേരളത്തെക്കാള്‍ ഒരുപാട് പിന്നിലാണ് എന്നാണ് തോമസ് ഐസക് വിഷയത്തെ സംബന്ധിച്ച് ഫേസ്ബുക്കിൽ കുറിച്ചിരിക്കുനത്. മാതൃകയാക്കാൻ ചിലരൊക്കെ നിർദേശിക്കുന്ന യു പിയില്‍ ഇത്‌ വെറും 8.5% മാത്രമാണ് എന്നും ഐസക് വ്യക്തമാക്കി.
നല്ല ക്ലാസ് റൂമുകളും വെള്ളവും വെളിച്ചവും കളിസ്ഥലങ്ങളും ലാബുകളും ലൈബ്രറികളും വേഗതയുള്ള ഇന്റർനെറ്റും എല്ലാം കേരളത്തിലെ സ്‌കൂളുകളിലാണ്. “നല്ലതെല്ലാം ഉണ്ണികള്‍ക്ക്” എന്നാണ് നമ്മുടെ സമൂഹം ചിന്തിക്കുന്നത് എന്നും ഐസക് പറഞ്ഞു. നമ്മുടെ സർക്കാരിന്റെ പ്രധാന നിക്ഷേപം വിദ്യാലയങ്ങളില്‍ ആണെന്നും ചിലർ ‘ഖേരള’മെന്നും മറ്റു ചിലർ ‘ക്യൂബള’മെന്നും പരിഹസിക്കുമ്ബോള്‍ നമുക്ക് ഇത് പ്രിയപ്പെട്ട കേരളമാവുന്നത് ഇങ്ങനെയൊക്കെയാണ് എന്നുമാണ് ഐസക്കിന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

Back to top button
error: