![](https://newsthen.com/wp-content/uploads/2023/12/IMG-20231207-WA0015.jpg)
കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തിച്ചിരുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചൂണ്ടിക്കാട്ടി 2023 ഫെബ്രുവരി 16 നാണ് താത്കാലികമായി അടച്ചു പൂട്ടിയത്. ഒക്ടോബര്‍ അവസാനം പുതിയ കെട്ടിടത്തിൽ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പുനരാരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ തോമസ് ചാഴികാടന്‍ എം.പിയെ അറിയിച്ചിരുന്നതാണ്. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിയെയും, ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറെയും നിരവധി തവണ എം.പി നേരില്‍ കാണുകയും കത്തുകൾ നല്‍കുകയും ചെയ്തിരുന്നു. ജൂലൈ 28ന് പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം സബ്മിഷന്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ സാങ്കേതിക കാരണങ്ങളാൽ ഒക്ടോബറും നവംബറും കടന്നു പോയി. ഒടുവിൽ ഡിസംബറിൽ തന്നെ കോട്ടയത്ത് പുതിയ കെട്ടിടത്തിൽ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്നു.
ഇതിന്റെ പേരിൽ വിദേശരാജ്യങ്ങളിലേക്ക് പോകാനിരുന്ന നൂറുകണക്കിന് പേരാണ് ദുരിതത്തിലായത്.
![Signature-ad](https://newsthen.com/wp-content/uploads/2024/06/signature.jpg)
കോട്ടയം റസ്റ്റ് ഹൗസിന് സമീപം ഒലീവ് അപ്പാര്‍ട്ട്‌മെന്റിലാണ് പുതിയ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. രണ്ടുനിലകളിലായി 14000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത്. ഒക്ടോബര്‍ അവസാനം കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുമെന്ന് പറഞ്ഞെങ്കിലും നീണ്ടുപോയി. വൈദ്യുതി കണക്ഷൻ ആയിരുന്നു പ്രധാന തടസം. ഹൈ ടെൻഷൻ പവര്‍ ആവശ്യമായതിനാല്‍ ജനറേറ്റര്‍, വയറിംഗ് എന്നിവ ക്രമീകരിക്കലായിരുന്നു വെല്ലുവിളി
വയറിംഗ് പൂര്‍ത്തിയാക്കി സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധനയ്ക്കായി ഇലക്‌ട്രിക്കല്‍ ഇൻസ്പക്‌ട്രേറ്റിനെ സമീപിച്ചെങ്കിലും കുറവുകള്‍ കണ്ടെത്തി. തുടര്‍ന്ന് ഇവ പരിഹരിച്ച് ഇലക്‌ട്രിക്കല്‍ ഇൻസ്പക്‌ട്രേറ്റ് ക്ലിയറൻസ് നല്‍കുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തികരിക്കും. ശേഷം ടാറ്റ കണ്‍സള്‍ട്ടൻസി വിവരം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. വിദേശകാര്യ മന്ത്രാലയം നിശ്ചയിക്കുന്ന ദിവസം കേന്ദ്രത്തിന്റെ പുനര്‍പ്രവര്‍ത്തനം ആരംഭിക്കും..