KeralaNEWS

ലൈംഗികാതിക്രമത്തില്‍ നിന്ന് 19 വയസുള്ള മരുമകളെ രക്ഷിക്കാൻ ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ 40കാരി കഴുത്തുമുറിച്ച്‌ കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ 40കാരി കഴുത്തുമുറിച്ച്‌ കൊന്നു.ലൈംഗികാതിക്രമത്തില്‍ നിന്ന് 19 വയസുള്ള മരുമകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് 40കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബുദൌനിലാണ് സംഭവം. 43കാരനായ തേജേന്ദ്ര സിങ്ങിനെയാണ് ഭാര്യ മിത്‌ലേഷ് ദേവി കൊലപ്പെടുത്തിയത്. വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്താണ് തേജേന്ദ്ര സിങ്ങിനെ കൊലപ്പെടുത്തിയത്. ആദ്യം അജ്ഞാതനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് എന്നാണ് കുടുംബം മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി മിത്‌ലേഷ് ദേവിയെ ചോദ്യം ചെയ്തപ്പോള്‍ മൊഴിയിലെ പൊരുത്തക്കേടുകളാണ് പൊലീസിന് സംശയം വർധിപ്പിച്ചത് ‍ തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവർ കുറ്റസമ്മതം നടത്തിയത്.

നാലുമക്കളുടെ അമ്മയാണ് മിത്‌ലേഷ് ദേവി.മരുമകളെ തന്റെ ഒപ്പം കിടക്കാന്‍ പ്രേരിപ്പിക്കണമെന്ന് പറഞ്ഞ് ഭര്‍ത്താവ് തന്നെ പതിവായി മര്‍ദ്ദിക്കാറുണ്ടെന്ന് മിത്‌ലേഷ് ദേവി മൊഴി നല്‍കി.സംഭവദിവസം മദ്യപിച്ച്‌ വീട്ടിലെത്തിയ ഭര്‍ത്താവ്, വീടിന് വെളിയില്‍ കിടന്നുറങ്ങുമ്ബോഴാണ് കൊലപാതകം നടത്തിയത്. അരിവാള്‍ ഉപയോഗിച്ച്‌ ഭര്‍ത്താവിന്റെ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയത്. മരുമകളെ ഭര്‍ത്താവില്‍ നിന്ന് രക്ഷിക്കുന്നതിനായാണ് കൃത്യം നിര്‍വഹിച്ചതെന്നും മിത്‌ലേഷ് ദേവി മൊഴി നല്‍കി.ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു.

Signature-ad

അതേസമയം ഉത്തര്‍പ്രദേശില്‍ പതിനേഴുകാരിയെ പിതാവും സഹോദരന്മാരും ചേര്‍ന്ന് വെട്ടിക്കൊന്നു. മുസഫര്‍പൂരിലെ തിക്രി ഗ്രാമത്തിലാണ് സംഭവം നടന്നത്.പ്രീതി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ യുവാവുമായുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച പെണ്‍കുട്ടി ഫോണില്‍ സംസാരിക്കുന്നത് കണ്ട് പ്രകോപിതരായ ബന്ധുക്കള്‍ വെട്ടിക്കൊല്ലുകയായിരുന്നു. അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. പ്രതികളെ പിടികൂടിയതായും അവര്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

Back to top button
error: