KeralaNEWS

ആടിനെ മുറ്റത്തുകൂടി കൊണ്ടുപോയി; ഉടമസ്ഥന്റെ തല അടിച്ചു പൊട്ടിച്ച് അയൽവാസി

ചെങ്ങന്നൂര്‍: ആടിനെ വീടിന്റെ മുറ്റത്തു കൂടി കൊണ്ടു പോയതിന് അയല്‍വാസിയുടെ തലയ്ക്കു കമ്ബിവടി കൊണ്ട് അടിച്ച്‌ പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി.

പ്രതിക്ക് 8 വര്‍ഷം തടവും 15000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.2018 ജൂലൈ 21നു രാത്രി 9 മണിക്കായിരുന്നു സംഭവം നടന്നത്.

 

ഉച്ചയ്ക്ക് ആടിനെ വീട്ടുമുറ്റത്ത് കൂടി കൊണ്ടുപോയതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ, പ്രതി താമരക്കുളം കണ്ണനാകുഴി സൂര്യലയം വീട്ടില്‍ സുരേന്ദ്രന്‍ കമ്ബിവടിയുമായി എത്തി വള്ളികുന്നം കൃഷ്ണാലയത്തില്‍ രാധാകൃഷ്ണനെ അസഭ്യം പറയുകയും തലയ്ക്ക് അടിച്ചു മുറിപ്പെടുത്തുകയുമായിരുന്നു.അടിയേറ്റ് രാധാകൃഷ്ണന്റെ തലയോട്ടിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.

 

ചെങ്ങന്നൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി വി.എസ്. വീണയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

Back to top button
error: