CrimeNEWS

പെൺകുട്ടിയോടും അമ്മയോടും അവിഹിതബന്ധം; ഒടുവിൽ പെൺകുട്ടിയുടെ കൈകൊണ്ട് മരണം

രു പെൺകുട്ടിയുമായും അവളുടെ അമ്മയുമായും ഒരേ സമയം അവിഹിതബന്ധം തുടരുക.ഒടുവിൽ കണ്ടുപിടിക്കപ്പെട്ടപ്പോൾ പെൺകുട്ടി തന്നെ അയാളുടെ കൊലയാളിയായി മാറുക!
സിനിമയേക്കാൾ വെല്ലുന്ന കഥയാണ് ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നും വരുന്നത്. 21 കാരനായ യുവാവിനെ കാമുകിമാരിൽ ഒരാൾ ക്രൂരമായി കൊല്ലുകയായിരുന്നു.

 കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രാട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.ആപ്പ് ക്യാബ് ഡ്രൈവറായ അയൻ മൊണ്ടലിന്റെ(21) മൃതദേഹമാണ് പോലീസ് കണ്ടെത്തിയത്.

സംഭവത്തിൽ മരിച്ച അയൻ മൊണ്ടലിന്റെ കാമുകിമാരായ മകളെയും അമ്മയേയും അവരുടെ രണ്ട് സഹായിമാരെയും ഉൾപ്പെടെ ആകെ നാലു പേരെ ഹരിദേവ്പൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അന്വേഷണത്തിൽ, മരിച്ചയാൾക്ക് പെൺകുട്ടിയുമായും അവളുടെ അമ്മയുമായും ഉണ്ടായിരുന്ന സമാന്തര ബന്ധമാണ് വൈരാഗ്യത്തിൽ കലാശിച്ചതെന്നും തുടർന്ന് ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം മഗ്രഹട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയതെന്നും പോലീസിന് കൃത്യമായ സൂചനകൾ ലഭിച്ചിരുന്നു.

ആപ്പ് ക്യാബ് ഡ്രൈവറായ  മൊണ്ടലിന്റെ തലയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചത് യുവതിയായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു.അമ്മയുമായുള്ള ബന്ധം അറിഞ്ഞതായിരുന്നു കാരണം.യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാരുന്നു കൊലപാതകം.അമ്മ എല്ലാത്തിനും മൂകസാക്ഷിയായി നിന്നു.ഇവരുടെ ഭർത്താവ് വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു.

തുടർന്ന് മൃതദേഹം എങ്ങനെയെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കാൻ രണ്ടുപേരും തീരുമാനിച്ചു.അമ്മ തന്റെ അടുത്ത ബന്ധുക്കളിൽ രണ്ടുപേരെ ബന്ധപ്പെടുകയും അവരുമായി പിക്കപ്പ് വാൻ വാടകയ്‌ക്കെടുത്ത് മൃതദേഹം പൊതിഞ്ഞ് മഗ്രാട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുകയുമായിരുന്നു.

 

വ്യാഴാഴ്ച രാവിലെ മൊണ്ടലിന്റെ കുടുംബം ഹരിദേവ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഒടുവിൽ വെള്ളിയാഴ്ച രാത്രിയോടെ പോലീസ് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.

Back to top button
error: