IndiaNEWS

ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാനും ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കാനും നിതീഷ് കുമാറിനൊപ്പം നിൽക്കുമെന്ന് അഖിലേഷ് യാദവ്

ദില്ലി: ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാനും ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കാനും നിതീഷ് കുമാറിനൊപ്പം നിൽക്കുമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. നിതീഷ്കുമാറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് അഖിലേഷ് യാദവിന്റെ വാ​ഗ്ദാനം. അതേസമയം, ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. കൂടുതൽ പാർട്ടികളുമായി ചർച്ച നടത്തും. എല്ലാവരെയും ഒരുമിപ്പിച്ച് ബിജെപിക്കെതിരെ പോരാടുമെന്നും നിതീഷ്കുമാർ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രി ആകേണ്ട. തനിക്ക് ഒന്നും വേണ്ട. എല്ലാവരെയും ഒരുമിപ്പിക്കുകയാണ് താൻ ചെയ്യുന്നത്. എല്ലാവരും ഒരുമിച്ച ശേഷം നേതാവിനെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഈ​ഗോ ഉണ്ടാകില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള പ്രതിപക്ഷ ഐക്യ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.

Signature-ad

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമെന്ന് മമത ബാനർജി പറഞ്ഞു. പാർട്ടികൾ തമ്മിൽ ഈഗോയില്ലെന്നും കൂട്ടായി പ്രവർത്തിക്കുമെന്നും മമത പറഞ്ഞു. നിതീഷ് കുമാറുമായുള്ള പ്രതിപക്ഷ ഐക്യ ചർച്ചകൾക്ക് ശേഷമാണ് ബംഗാൾ മുഖ്യമന്ത്രിയുടെ പ്രതികരണം. ബിഹാറിൽ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം വിളിച്ച് ചേർത്ത് അടുത്തഘട്ടത്തെ കുറിച്ച് ആലോചിക്കണമെന്ന് ചർച്ചയിൽ മമത ആവശ്യപ്പെട്ടു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും നിതീഷ് കുമാറിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.

Back to top button
error: