NEWS

ബലാല്‍സംഗം ചെയ്തയാള്‍ക്കെതിരെ കേസെടുത്തില്ല; പെണ്‍കുട്ടിയും അമ്മയും ജീവനൊടുക്കി

വെസ്റ്റ് ഗോദാവരി: ബലാല്‍സംഗം ചെയ്തയാള്‍ക്കെതിരെ കേസെടുക്കാത്തതിനെ തുടര്‍ന്നു പെണ്‍കുട്ടിയും അമ്മയും ജീവനൊടുക്കി.
ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി ജില്ലയിലെ എലൂരിലാണു പൊലീസിന്റെ അനാസ്ഥ കാരണം രണ്ടു ജീവനുകള്‍ നഷ്ടമായത്. സംഭവം വിവാദമായതോടെ കേസെടുക്കാന്‍ തയ്യാറാകാത്ത എസ്.ഐയെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വെസ്റ്റ് ഗോദാവരി ജില്ലയിലെ പെടവേഗി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള സത്യനാരയണയെയാണ് സസ്പെൻഡ് ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി 17 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നതായിരുന്നു പരാതി.

Back to top button
error: