IndiaNEWS

ഹിന്ദു യുവതികളെ മതം മാറ്റി വിവാഹം കഴിച്ചാല്‍ 25 ലക്ഷം രൂപ പാരിതോഷിക മെന്ന് ഇസ്ലാമിക് സംഘടനകൾ

    മത ജാതി വൈരം കത്തിജ്വലിച്ചു നിൽക്കുന്ന രാജസ്ഥാനിൽ വീണ്ടും പ്രകോപനത്തിൻ്റെ ഗർജ്ജനം. ലൗജിഹാദിനെക്കാൾ കടുത്ത നിലപാടുകളുമായാണ് ചില ഇസ്ലാമിക് സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്. മകള്‍ക്ക് പ്രായപൂര്‍ത്തിയാകുന്ന ദിവസം തട്ടിക്കൊണ്ടുപോകുമെന്ന് ഇസ്ലാമിസ്റ്റുകള്‍ ഭീഷണിപ്പെടുത്തിയതായി ചില മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നു.

ഹിന്ദു യുവതിയെ മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിച്ചാല്‍ 25 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രതികളുടെ സമുദായ നേതാക്കള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ഇത് നേടിയെടുക്കാനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതെന്നുമാണ് പരാതി. ജയ്പൂര്‍ സ്വദേശികളായ കാലു ഖാന്‍, അസ്ലന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

എതിര്‍ക്കാന്‍ ശ്രമിച്ചാലോ സംഭവം മറ്റുള്ളവരെ അറിയിച്ചാലോ ഈയിടെ ക്രൂരമായി കൊല്ലപ്പെട്ട കനയ്യലാലിന്റെ ഗതിവരുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൗമാരക്കാരികളായ ചില പെണ്‍കുട്ടികളെ പ്രതികള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.
സ്‌കൂളില്‍ പോകുന്ന വഴിയില്‍ കാത്ത് നിന്നായിരുന്നു പ്രതികള്‍ ശല്യപ്പെടുത്തിയിരുന്നത്. ഒരു വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ട് പോയിരുന്നു. കേസായതോടെ പോലീസ് ഇടപെട്ട് പെണ്‍കുട്ടിയെ കണ്ടെത്തി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ഇതിന് ശേഷവും പെൺ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയിരുന്നു.

ശ്രമങ്ങള്‍ പാഴായതോടെ പെണ്‍കുട്ടികൾക്ക് 18 വയസ് തികയുന്ന ദിവസം തട്ടിക്കൊണ്ട് പോകുമെന്നും എതിര്‍ത്താല്‍ ഉദയ്പൂരിലെ കനയ്യ ലാലിന്റെ ഗതി വരുമെന്നും മാതാപിതാക്കളെ ഭീഷണിപ്പെടുത്തി. വിവാഹശേഷം പെണ്‍കുട്ടിയെ കൊല്ലാനാണ് പ്രതികളുടെ പദ്ധതിയെന്ന് ഒരു പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നു.സംഭവത്തില്‍ പോലീസിന് പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ജയ്‌സിംഗ്പുര ഖോര്‍ പോലീസ് എസ്‌എച്ച്‌ഒ സത്പാല്‍ യാദവ് പറഞ്ഞു.

Back to top button
error: