KeralaNEWS

വിജയപടവുകൾ കയറി ചരിത്രത്തിലേക്ക് കൈപിടിച്ച് എടപ്പാളിലെ ഇളമുറക്കാരൻ എൻ.എസ് ഭാനവ്, ഇന്ത്യൻ നാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിൽ ഒന്നാം റാങ്ക്

   എടപ്പാൾ: ചരിത്രത്തിന്റെ ഭാഗമാകുകയാണ് എടപ്പാളുകാരനായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എൻ.എസ് ഭാനവ്. ഇൻറ്റർനാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിലാണ് ദേശീയ അംഗീകാരം ഭാനവിനെ തേടിയെത്തിയത്. ഇന്ത്യൻ നാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിൽ ഒന്നാം റാങ്ക് നേടിയ ഭാനവ് പിന്നീട് നടത്തിയ ക്യാമ്പിലും ഒന്നാമനായാണ് ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം നേടി ചരിത്രത്തിലേക്ക് നടന്ന് കയറിയത്.

ദിനോസറുകളുടെ വംശനാശത്തിന് കാരണമായ സിദ്ധാന്തങ്ങളുടെ അവലോകനം, ധ്രുവ നക്ഷത്രത്തിന്റെ അച്ചുതണ്ടിനെ ആസ്പദമാക്കിയുള്ള മാറ്റങ്ങളും, അവ കൊണ്ടുണ്ടാകുന്ന ഹിമയുഗങ്ങളും, പ്രകൃത്യായാലുള്ളതും അല്ലാത്തതുമായ ഭൂകമ്പങ്ങളിലുള്ള വ്യത്യാസങ്ങൾ എന്നിവയിലെ നിരീക്ഷണങ്ങളുമാണ് ഈ കുരുന്നു ബാലനെ അംഗീകാരത്തിന്റെ നെറുകയിൽ എത്തിച്ചത്.
ഇന്ത്യയെ അന്തർദേശീയ തലത്തിലേക്ക് അംഗീകാരത്തിനായി എത്തിക്കാൻ കേരളത്തിൽ നിന്ന് ആദ്യമായി കടന്ന് വന്നത് ഭാനവ് തന്നെ. പൊന്നാനി ഭാരതീയ വിദ്യാ ഭവനിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഭാനവ് എടപ്പാളിലെ ഡോക്ടർ ദമ്പതികളായ ഡോ. സുനിൽ, ഡോ. ദീപ ശർമ്മ എന്നിവരുടെ മകനാണ്. ഇന്ത്യൻ നാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിൽ വിജയ പടവുകൾ കയറിയത്.

എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ആഗോള എർത്ത് സയൻസ് ഒളിമ്പ്യാഡിന് ഇക്കൊല്ലം ഇറ്റലിയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇറ്റലിയിൽ നടക്കുന്ന അന്തർദേശീയ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അർഹത നേടിയ ഭാനവിന് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയുമുണ്ട്. മിനിസ്ട്രി ഓഫ് എർത്ത് സയൻസ് ആൻഡ് ജിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയാണ് നാഷ്ണൽ എൻട്രൻസ് ടെസ്റ്റും പിന്നീട് ഇന്ത്യൻ നാഷണൽ സയൻസ് ഒളിമ്പ്യാഡും നടത്തുന്നത്. സഹോദരി പ്രണവ, ഭാനവിന് പിന്തുണയായി കൂടെയുണ്ട്. മലയാളിക്ക് അഭിമാനിക്കാം ഈ അംഗീകാരത്തിൽ.

Back to top button
error: