KeralaNEWS

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുടുങ്ങി, കീശയിൽ കണക്കിൽ പെടാത്ത 50,700 രൂപ

 

നിലമ്പൂർ: കണക്കിൽപ്പെടാത്ത പണവുമായി അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും ഏജൻ്റും വിജിലൻസ് പിടിയിൽ. വഴിക്കടവ് ചെക്ക് പോസ്റ്റിൽ ജോലി ചെയ്ത അസി.വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആലപ്പുഴ കോമല്ലൂർ കരിമുളക്കൽ ഷഫീസ് മൻസിലിൽ ബി. ഷഫീസ്, ഏജന്റ് വഴിക്കടവ് പുതിയകത്ത് ബാപ്പുട്ടി എന്ന ജുനൈദ് എന്നിവരാണ് കുടുങ്ങിയത്. വിജിലൻസ് 50, 670 രൂപയും പിടിച്ചെടുത്തു. മൊഴിയെടുക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇൻസ്പെക്ടറെ വിജിലൻസ് ഉദ്യോഗസ്ഥർ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡിവൈ.എസ്.പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്. വഴിക്കടവ് ചെക്ക് പോസ്റ്റിൽ 3 ദിവസത്തെ സേവനം കഴിഞ്ഞ് ഷഫീസ് നാട്ടിലേക്ക് പോകാൻ നിലമ്പൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം.

വഴിക്കടവിൽനിന്ന് കാറിൽ പുറപ്പെട്ടപ്പോൾ തന്നെ ഇരുവരും വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഷഫീസിന്റെ ഭാര്യയുടെ പേരിലുള്ള കാർ ഓടിച്ചത് ജുനൈദാണ്. പരിശോധനകൾ ഭയന്ന് ദിവസേന ഇടയ്ക്കിടെ കോഴപ്പണം ഏജന്റുമാരെ ഏൽപ്പിക്കുകയും ഉദ്യോഗസ്ഥർ വീട്ടിൽ പോകുമ്പോൾ കൈമാറുകയും ചെയ്യുന്നതാണ് ചെക്ക് പോസ്റ്റിലെ രീതിയെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു.

Back to top button
error: