NEWS

മക്കളെ കൊലപ്പെടുത്തിയ കേസ്;മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു

ബംഗളൂരു: രണ്ടു മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു.ജയിലില്‍ നിന്ന് ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ എത്തിച്ചപ്പോഴാണ് സംഭവം.
ഇടനാഴിയില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറിനും രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ക്കുമൊപ്പം നടക്കുമ്ബോള്‍ കോണ്‍സ്റ്റബിള്‍മാരെ തള്ളി നീക്കിയാണ് താഴേക്ക് ചാടിയത്. പാലക്കാട് കരിപ്പാളി സ്വദേശി ജതിന്‍ ആര്‍ കുമാര്‍ (37) ആണ് മരിച്ചത്.
 

2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഹുളിമാവ് അക്ഷയ് നഗറില്‍ താമസിച്ചിരുന്ന ഇയാള്‍ ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് മക്കളായ തൗഷിനിയെയും (3) ശാസ്തയെയും (ഒന്നര) തലയണ കൊണ്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.തമിഴ്‌നാട് സ്വദേശിനിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ലക്ഷ്മി ശങ്കരിയാണ് ഇയാളുടെ ഭാര്യ.

Back to top button
error: