NEWS

ഗർഭം അലസിക്കാൻ മരുന്നു കൊടുത്തു, യുവതിയും ഗർഭസ്ഥശിശുവും മരിച്ചു; ഒരാൾ അറസ്റ്റിൽ

കൊല്ലം സ്വദേശിയായ റഹീം വാളേരിയിൽ താമസിച്ച് തവണ വ്യവസ്ഥയിൽ വീട്ടുസാധനങ്ങൾ വിൽപ്പന നടത്തി വരികയായിരുന്നു, റിനിയുടെ കുടുംബവുമായി അങ്ങനെയാണ് പരിചയത്തിലായത്. ഈ അടുപ്പം പിന്നീട് വഴിവിട്ട ബന്ധത്തിലേയ്ക്കു നയിച്ചു

മാനന്തവാടി: ഏറെ വിവാദമായ, കല്ലോടി പള്ളിക്കൽ റിനിയും ഗർഭസ്ഥ ശിശുവും ദുരൂഹസാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
റിനിയുടെ വീടുമായി അടുത്ത ബന്ധം പുലർത്തി വന്ന വാളേരി പുതുപറമ്പിൽ റഹീം (53) ആണ് അറസ്റ്റിലായത്.
റിനിയുടെ മരണത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. അതോടെ റഹീം ഒളിവിൽ പോയി.  ഇയാളെ തമിഴ്നാട് ഏർവാടിയിൽ നിന്നാണ് മാനന്തവാടി സി.ഐ അബ്ദുൾ കരീം, എസ്.ഐ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
റഹീം നൽകിയ പാനീയം കുടിച്ചതോടെയാണ് റിനിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതും തുടർന്ന് മരണം സംഭവിച്ചതും.

ഭർത്താവുമായി വിവാഹമോചന നടപടികൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുവതി ഗർഭിണിയാകുന്നത്. റഹീം നൽകിയ പാനീയം കുടിച്ചതോടെയാണ് റിനി അവശയായതും തുടർന്ന് മരിച്ചതെന്നുമാണ് ബന്ധുക്കളുടെ പരാതി. യുവതിയുടെ ഗർഭത്തിനുത്തരവാദി താനാണെന്ന് റഹീം കുറ്റസമ്മതം നടത്തിയിട്ടുണ്ട്

ഈ മാസം 18നാണ് റിനിയെ ശാരീരിക അസ്വസ്ഥതകളോടെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായതിനാൽ അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിറ്റേന്ന് രാവിലെ അഞ്ച് മാസം പ്രായമുള്ള ജീവനില്ലാത്ത കുഞ്ഞിന് ജന്മം നൽകുകയും, മണിക്കൂറുകൾക്കകം റിനി മരിക്കുകയും ചെയ്തു. ഭർത്താവുമായി വിവാഹമോചന നടപടികൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുവതി ഗർഭിണിയാകുന്നത്.

ഗർഭം അലസിപ്പിക്കാനായി റഹീം നൽകിയ പാനീയം കുടിച്ചതോടെയാണ് റിനി അവശയായതും തുടർന്ന് മരിച്ചതെന്നുമാണ് ബന്ധുക്കളുടെ പരാതി.
യുവതിയുടെ ഗർഭത്തിനുത്തരവാദി താനാണെന്ന് റഹീം കുറ്റസമ്മതം നടത്തിയതായാണ് സൂചന.
ഗർഭഛിദ്രം നടക്കുന്നതിനിടെയാക്കിയതിനും റഹീമിനെതിരെ കേസെടുത്തിട്ടുണ്ട്. തുടക്കം മുതലേ റഹീമിനെതിരെ സംശയമുന നീണ്ടിരുന്നു. നാട്ടുകാരടക്കം നൽകിയ കൃത്യമായ വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് കൊല്ലത്ത് നിന്നും വന്ന റഹീം വാളേരിയിൽ താമസിച്ച് തവണ വ്യവസ്ഥയിൽ സാധനങ്ങൾ വിൽപ്പന നടത്തി വരികയായിരുന്നു. ഈ പരിചയം, റിനിയുടെ വീട്ടുകാരുമായി അടുത്ത ബന്ധത്തിലേയ്ക്കു നയിച്ചു. ഇതാണ് വഴി വിട്ട ബന്ധത്തിനും പിന്നീട് ഈ കുറ്റകൃത്യത്തിനും ഇടയാക്കിയത്. കൂടാതെ മുമ്പ് മറ്റൊരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ പീഡനശ്രമത്തിനും കേസെടുത്തിട്ടുണ്ട്.

Back to top button
error: