February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി എൽ.ഐ.സിയുടെ കന്യാദൻ പോളിസി; ദിവസം 75 രൂപ മാറ്റിവെച്ചാൽ കാലാവധിയിൽ 14 ലക്ഷം രൂപവരെ ലഭിക്കും

        കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയൊക്കെയും ചെലവേറിയ കാര്യങ്ങൾ തന്നെയാണ്. പെൺമക്കളുള്ള രക്ഷിതാക്കൾക്ക് വിവാഹചെലവുകൾ ഓർത്തുള്ള ആശങ്ക കൂടിയുണ്ടാകും. എന്നാൽ പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു സേവിംഗ്സ് പ്ലാൻ ആണ് എൽഐസി കന്യാദാൻ പോളിസി. എൽഐസി കന്യാദൻ പോളിസി:   പെൺകുട്ടികളുടെ  വിദ്യാഭ്യാസത്തിനും വിവാഹച്ചെലവിനും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളുടെ പേരിലല്ല പകരം  പെൺകുട്ടിയുടെ പിതാവിന്റെ പേരിലാണ് ഈ സേവിംഗ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യുക. ദിവസം 75 രൂപ മാറ്റിവെയ്ക്കുകയാണെങ്കിൽ കാലാവധിയിൽ 14 ലക്ഷം രൂപവരെ ഈ സ്കീം വഴി ലഭിക്കും. ഇത് മകളുടെ വിദ്യാഭ്യാസത്തിനോ, വിവാഹച്ചെലവുകൾക്കായോ, മറ്റോ ഉപയോഗിക്കാം. പദ്ധതിയുടെ മറ്റ് സവിശേഷതകൾ അറിയാം പോളിസിയിൽ അംഗമാകുന്നതിന് പെൺകുട്ടിക്ക് 1 വയസ്സും, രക്ഷിതാവിന് 18 നും 50 നും ഇടയിൽ പ്രായമണ്ടായിരിക്കണം. ഈ അക്കൗണ്ടിനുള്ള  കുറഞ്ഞ സം അഷ്വേർഡ് തുക ഒരു ലക്ഷം രൂപയാണ്. പോളിസിയുടെ മെച്യൂരിറ്റി കാലയളവ്…

        Read More »
      • ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആദായ നികുതി റീഫണ്ട് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാം

        ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ് ഇത്. ഇനി രണ്ടാഴ്ച മാത്രമേ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ശേഷിക്കുന്നുള്ളു. നിങ്ങൾക്ക് ലഭിക്കുന്ന ആദായ നികുതി റീഫണ്ടിന്റെ കാലതാമസം ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണം. ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ കൃത്യമല്ലാത്ത അല്ലെങ്കിൽ അപൂർണ്ണമായ ഐടിആർ ഫോം ഐടിആർ ഫോം പൂരിപ്പിച്ച് നൽകുമ്പോൾ കൃത്യമല്ലാത്ത വിവരങ്ങളാണ് നൽകുന്നതെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. അല്ലെങ്കിൽ ഐടിആർ പ്രോസസ്സ് ചെയ്യപ്പെടില്ല, നിങ്ങളുടെ റീഫണ്ട് വൈകും. പാൻ പോലുള്ള പ്രധാനപ്പെട്ട വിശദാംശങ്ങൾ നൽകാൻ ആളുകൾ പലപ്പോഴും അശ്രദ്ധ കാണിക്കുമ്പോെൾ ഇങ്ങനെ സംഭവിക്കാം. മാത്രമല്ല, നികുതി ഫോമുകളിൽ ഒപ്പിടാൻ മറക്കുകയോ ചെയ്യുന്ന ഓഫ്‌ലൈൻ അപേക്ഷയിലാണ് ഇത് കൂടുതലായും കാണുക. തെറ്റായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കൃത്യമല്ലെങ്കിൽ, നിങ്ങളുടെ റീഫണ്ട് വൈകും. ഉദാഹരണത്തിന്, നിങ്ങളുടെ പാൻ നമ്പറിലും ബാങ്ക് വിവരങ്ങളിലും നിങ്ങളുടെ പേര് വ്യത്യസ്തമാണെങ്കിൽ, ഐടിആർ റീഫണ്ട് ചെയ്യില്ല. സംശയിക്കപ്പെടുന്ന നികുതി വിവരങ്ങൾ നിങ്ങളുടെ ആദായനികുതി റിട്ടേണിൽ…

        Read More »
      • ഇനി പിൻ അടിക്കാൻ മെനക്കെടേണ്ട; ഡിജിറ്റൽ ഇടപാടുകൾ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാർഗവുമായി ജിപേ

        ദില്ലി: ഡിജിറ്റൽ ഇടപാടുകൾ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാർഗവുമായി ജിപേ. ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി  ഗൂഗിൾ പേ അതിന്റെ പ്ലാറ്റ്‌ഫോമിൽ പുതിയ യുപിഐ ലൈറ്റ് സേവനങ്ങൾ അവതരിപ്പിച്ചു. യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗം നടത്താനാകും. അതായത് ഒരു ചായകുടിക്കാനോ, ബാര്‍ബര്‍ ഷോപ്പിലോ പോകുന്നവര്‍ക്കോ ഇടപാട് നടത്താന്‍ വലിയ ഉപകാരമായിരിക്കും ഈ ഫീച്ചര്‍. ഗൂഗിൾ പേ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന യുപിഐ പിൻ ഇടക്കിടെ നൽകേണ്ടി വരില്ല എന്നതാണ് പ്രധാനം. ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിലൂടെ അതിവേഗ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനാകും. പക്ഷേ ഉപയോക്താവിന്റെ പണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിൽ ചില പരിമിതികളുണ്ടെന്നത് കൂടാതെ യുപിഐ ലൈറ്റ് ഒരു സമയം പരമാവധി 200 രൂപ വരെയുള്ള ഇൻസ്റ്റന്റ് ട്രാൻസാക്ഷനുകളാണ് അനുവദിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഒരു ദിവസം പരമാവധി 2000 രൂപ വീതം രണ്ടു തവണ അയയ്ക്കാനേ കഴിയൂ എന്ന പ്രത്യേകതയുമുണ്ട്. ഗൂഗിൾ പറയുന്നതനുസരിച്ച്, ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിലും ലൈറ്റ് അക്കൗണ്ട് ലൈവ്…

        Read More »
      • എസ്‌ബിഐ വായ്പ നിരക്ക് ഉയർത്തി; ലോൺ എടുത്തിട്ടുള്ളവർക്ക് പലിശ ഭാരം വർദ്ധിക്കും

        മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വായ്പ നിരക്ക് ഉയർത്തി. എല്ലാ കാലാവധികളിലുമായാണ് നിരക്ക് വർദ്ധന നടപ്പാക്കുന്നത്. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്‌ഠിത വായ്പാ നിരക്ക് (എംസിഎൽആർ) 5 ബേസിസ് പോയിന്റുകൾ (ബിപിഎസ്) ആണ് ഉയർത്തിയത്. ഇതോടെ വായ്പ എടുത്തവരുടെ ഇഎംഐ കുത്തനെ ഉയരും. എംസിഎൽആർ നിരക്കിൽ ലോൺ എടുത്തിട്ടുള്ളവർക്ക് പലിശ ഭാരം വർദ്ധിക്കും. മറ്റ് മാനദണ്ഡങ്ങളുമായി ലോണുകൾ ബന്ധിപ്പിച്ചിട്ടുള്ളവർക്ക് ബാധകമാകില്ല. എസ്ബിഐയുടെ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച് പുതുക്കിയ എംസിഎൽആർ നിരക്ക്, ജൂലൈ 15 മുതൽ അതായത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എംസിഎൽആർ പുതുക്കിയതോടെ, ഒരു വർഷത്തെ എംസിഎൽആർ 8.55 ശതമാനമായി ഉയർന്നു. നേരത്തെ 8.50 ശതമാനമായിരുന്നു. മിക്ക വായ്പകളും ഒരു വർഷത്തെ എംസിഎൽആർ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒറ്റരാത്രികൊണ്ട്, ഒരു മാസത്തേയും മൂന്ന് മാസത്തേയും എംസിഎൽആർ യഥാക്രമം 5 ബിപിഎസ് ഉയർന്ന് 8 ശതമാനവും 8.15 ശതമാനവും ആയി, ആറ് മാസത്തെ എംസിഎൽആർ…

        Read More »
      • ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ

        അബുദാബി: ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിൽ എത്തിയത്. ഒറ്റ ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി അബുദാബിയിൽ എത്തിയത്. പ്രധാനമന്ത്രിയായ ശേഷം അഞ്ചാം തവണ യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപാണ് അബുദാബിയിൽ ലഭിച്ചത്. അബുദാബി പ്രസിഡൻഷ്യൽ പാലസിൽ നടന്ന ഔപചാരിക സ്വീകരണത്തിന് ശേഷമായിരുന്നു ഇന്ത്യ യുഎഇ ഉഭയകക്ഷി ചർച്ച. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയിലാണ് രൂപയും ദിർഹവും ഉപയോഗിച്ചുള്ള പരസ്പരവ്യാപരത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ആർബിഐയും യുഎഇ സെൻട്രൽ ബാങ്കും ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങളുടെയും ഡിജിറ്റൽ പെയ്മെൻറ് സംവിധാനങ്ങളായ യുപിഐയും ഐപിപിയും പരസ്പരം ബന്ധിപ്പിക്കാനും ചർച്ചകളിൽ ധാരണയായി. ജി ട്വിന്റി ഉച്ചകോടിക്ക് മുൻപ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10000 കോടിയിലേക്ക് എത്തിനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി…

        Read More »
      • ഇന്ത്യൻ വാഹന വിപണിയിൽ ‘ഫ്ര‍ഞ്ച് വിപ്ലവം’ തീർക്കാൻ റെനോ! ഒഴുകുക 5,300 കോടി രൂപ

        ഉയർന്ന മത്സരമുള്ള ഇന്ത്യൻ വാഹന വിപണിയിൽ നിലവിൽ വെല്ലുവിളികൾ നേരിട്ടകൊണ്ടിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ഇപ്പോഴിതാ തങ്ങളുടെ ബിസിനസ് നവീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. നിസാനുമായി സഹകരിച്ച് 600 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 5,300 കോടി രൂപ) നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. 2045-ഓടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും ഗവേഷണ വികസന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) അവതരിപ്പിക്കുന്നതിനും കാർബൺ-ന്യൂട്രൽ നിർമ്മാണത്തിലേക്ക് മാറുന്നതിനും ഈ ഫണ്ട് കമ്പനി വിനിയോഗിക്കും എന്നാണ് റിപ്പോർട്ടുകൾ. 2024 മുതൽ വിൽപ്പനയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ വെങ്കട്‌റാം മാമില്ലപ്പള്ളി പറഞ്ഞു. ജനപ്രിയ മോഡലുകളായ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹോണ്ടയുടെ വരാനിരിക്കുന്ന എലിവേറ്റ് എന്നിവയോട് മത്സരിക്കാൻ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് റെനോ വീണ്ടും പ്രവേശിക്കും. ഉൽ‌പ്പന്നത്തെക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് പുതിയ തലമുറ ഡസ്റ്റർ ആയിരിക്കുമെന്ന് ഊഹിക്കപ്പെടുന്നു. എന്നിരുന്നാലും, ഈ വാഹനത്തിന്റെ…

        Read More »
      • കാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ ജിഎസ്ടി കുറച്ചു, ഓൺലൈൻ ഗെയിമിനും കസിനോയ്ക്കും 28% ജിഎസ്ടി; കൗൺസിൽ യോഗ തീരുമാനങ്ങൾ

        ദില്ലി: കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ ജി എസ് ടി കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്, ഭക്ഷണ ശാലകളുടെ ജി എസ് ടി ഇടാക്കാൻ തീരുമാനമായി. തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജി എസ് ടി പതിനെട്ട് ശതമാനത്തിൽ നിന്നും അഞ്ച് ആയി കുറച്ചു. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓൺലൈൻ ഗെയിമിനും കസിനോയ്ക്കും 28% ജി എസ് ടി ഏ‍ര്‍പ്പെടുത്താനും തീരുമാനമായി. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ സമ്പ്രദായത്തിന് യോഗം അംഗീകാരം നൽകി.

        Read More »
      • ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവരുടെ ശ്രദ്ധയ്ക്ക്… ഇനി ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം

        ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവരുടെ ശ്രദ്ധയ്ക്ക്. ഇനി ശേഷിക്കുന്നത് മൂന്നാഴ്ച മാത്രമാണ്. ആദായ നികുതി ഫയൽ ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ല.  ശമ്പളമുള്ള ജീവനക്കാർക്ക് ഐടിആർ-1 ഉപയോഗിച്ച് റീഫണ്ടിനായി ഫയൽ ചെയ്യാം. മറ്റ് വരുമാന സ്രോതസ്സുകൾ ഉള്ളവർക്ക് ഐടിആർ ഫയൽ ചെയ്യുന്നതിന് മറ്റ് ഫോമുകൾ ഉപയോഗിക്കേണ്ടതുണ്ട്. ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ: നിങ്ങളുടെ നികുതി സ്ലാബുകൾ അറിയുക ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ, രണ്ട് ഭരണകൂടങ്ങൾക്കും കീഴിലുള്ള സ്ലാബ് നിരക്കുകൾ അറിയേണ്ടത് പ്രധാനമാണ് – പുതിയ നികുതി വ്യവസ്ഥയും പഴയ നികുതി വ്യവസ്ഥയും. രണ്ട് ആദായ നികുതി വ്യവസ്ഥകളിലും നികുതി സ്ലാബുകൾ വ്യത്യസ്തമാണ്. നികുതി ലാഭിക്കാൻ സ്ലാബുകൾ നിങ്ങളെ സഹായിക്കും. ശരിയായ ഫോം ഉപയോഗിക്കുക ഏകദേശം 7 തരം ആദായ നികുതി ഫോമുകൾ ഉണ്ട്. ഓരോ ഫോമും വ്യത്യസ്‌തമാണ് കൂടാതെ…

        Read More »
      • പാൻ കാർഡിൽ തെറ്റുണ്ടോ ? ഓൺലൈനായി തിരുത്താം; എങ്ങനെ അപ്‌ഡേറ്റ് ചെയ്യും?

        ദില്ലി: രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക്  നമ്പറാണ് ഇത്. പെർമനന്റ് അക്കൗണ്ട് നമ്പർ കാർഡ് അധവാ പാൻ കാർഡ്. സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും പാൻ സഹായകമാണ്. നിക്ഷേപങ്ങൾ, വായ്പകൾ, വസ്തു വാങ്ങലുകൾ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാൻ പാൻ കാർഡുകൾ ഉപയോഗിക്കുന്നു. ഇത് സാമ്പത്തിക പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നികുതി കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സർക്കാരിനെ സഹായിക്കുന്നു. ഈ കാരങ്ങൾകൊണ്ട് പാൻ കാർഡിലെ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. വിവരങ്ങളിൽ ഏതെങ്കിലും തെറ്റുണ്ടെങ്കിൽ പാൻ കാർഡിൽ തിരുത്തലിന് അപേക്ഷിക്കാം. പാൻ കാർഡിലെ വിശദാംശങ്ങൾ ശരിയാക്കാൻ ഒന്നുകിൽ എൻഎസ്ഡിഎൽ പാൻ വെബ്സൈറ്റ് അല്ലെങ്കിൽ UTIITSL പാൻ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.  ആവശ്യമായ രേഖകൾ സഹിതം വിവരങ്ങൾ തിരുത്താനുള്ള അപേക്ഷ നൽകാം. പാൻ കാർഡ് തിരുത്തലിനുള്ള പ്രോസസ്സിംഗ് സമയം സാധാരണയായി രണ്ടാഴ്ച മുതൽ ഒരു മാസം വരെയാണ്.…

        Read More »
      • 50-ാമത് ജിഎസ്ടി കൗൺസിൽ യോഗം നാളെ ദില്ലിയിൽ; ഒഎൻഡിസിക്ക് കീഴിലുള്ള നികുതിയെക്കുറിച്ച് ചർച്ച ചെയ്തേക്കും

        ദില്ലി: 50-ാമത് ജിഎസ്ടി കൗൺസിൽ യോഗം നാളെ ദില്ലിയിലെ വിജ്ഞാന് ഭവനിൽ ചേരും. ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ കൗൺസിലിൽ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുക്കും. നാളെ നടക്കുന്ന യോഗത്തിൽ ഒഎൻഡിസിക്ക് കീഴിലുള്ള നികുതിയെക്കുറിച്ച് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. കൂടാതെ ഓൺലൈൻ ഗെയിമിംഗും ട്രേഡിംഗും സംബന്ധിച്ച റിപ്പോർട്ടുകൾ, മന്ത്രിമാരുടെ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി അജണ്ടകൾ യോഗത്തിൽ ചർച്ച ചെയ്യും. തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി. ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ, ഈ സ്ഥാപനങ്ങളിൽ ഏതാണ് നികുതി നൽകേണ്ടതെന്ന കാര്യത്തിൽ അധികാരികൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഒഎൻഡിസിയെക്കുറിച്ച് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ്സ് സ്ഥാപനങ്ങൾ അവകാശപ്പെടുന്ന അധിക ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) പ്രശ്നവും കൗൺസിൽ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് കൗൺസിൽ ചർച്ച ചെയ്യും. അത് ഉടൻ…

        Read More »
      Back to top button
      error: