Fiction

  • ദൈവം അപരിചത പാതകളിലല്ല, സ്വന്തം ഹൃദയത്തിൽ തന്നെ

    വെളിച്ചം ഒരുപാട് നാളത്തെ ആലോചനയ്ക്ക് ശേഷമാണ് അയാള്‍ ആ തീരുമാനമെടുത്തത്. തന്റെ രണ്ട് ഫാക്ടറികളും അടച്ചുപൂട്ടുക, എന്നിട്ട് ഈശ്വരാന്വേഷകനാകുക. അയാളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ധാരാളം ആളുകളെത്തി. ഒരിക്കല്‍ പ്രഭാഷണത്തിനിടയില്‍ താന്‍ എല്ലാം ഉപേക്ഷിക്കാനുണ്ടായ കാരണം അയാള്‍ പറഞ്ഞു. അയാളുടെ ഫാക്ടറിക്കടുത്ത് ഒരു നായ അപകടത്തില്‍ പെട്ട് രണ്ടുകാലും പരിക്കേറ്റ് കിടക്കുന്നു. അതിനെ അയാള്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പിറ്റേന്ന് അയാള്‍ മറ്റൊരു കാഴ്ചകണ്ടു. അനങ്ങാന്‍ കഴിയാതെ കിടക്കുന്ന ആ നായയ്ക്ക് വേറൊരു നായ ഭക്ഷണമെത്തിക്കുന്നു. പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. “ദൈവം എല്ലാവരേയും സംരക്ഷിക്കുമെന്ന് അന്നെനിക്ക് മനസ്സിലായി. അതുകൊണ്ടാണ് ഞാൻ ഫാക്ടറിയും മറ്റു സ്ഥാപനങ്ങളും പൂട്ടിയത്. ഇന്നുവരെ എനിക്ക് യാതൊരു കുറവും വന്നിട്ടില്ല … ” പ്രഭാഷണം കേട്ടുകൊണ്ടിരുന്ന ഒരാൾ അപ്പോള്‍ ആള്‍ക്കൂട്ടത്തിൽ നിന്ന് എഴുന്നേറ്റ് നിന്ന് അയാളെ പരിഹസിച്ചു കൊണ്ടു പറഞ്ഞു: “നിങ്ങളിപ്പോള്‍ കാലൊടിഞ്ഞ നായയാണ്. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നു. പണ്ടു ഭക്ഷണം കൊടുത്ത നായയായിരുന്നു നിങ്ങള്‍….” ഇത് കേട്ട് അയാളുടെ…

    Read More »
  • ദുഖവും സന്തോഷവും പരസ്പര പൂരകം, ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞാൽ നഷ്ടപ്പെട്ട ശാന്തിയും സമാധാനവും തിരിച്ചു കിട്ടും

    വെളിച്ചം       വിഷാദരാഗത്തിന് ചികിത്സ തേടിയാണ് അയാള്‍ കൗണ്‍സിലറെ കാണാനെത്തിയത്. ജോലി, മക്കളുടെ വിദ്യാഭ്യാസം, മുടങ്ങിക്കിടക്കുന്ന വായ്പകൾ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം അയാള്‍ പങ്ക് വെച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ കൗണ്‍സിലര്‍ പറഞ്ഞു: “നിങ്ങളുടെ കൂടെ പത്താക്ലാസ്സില്‍ പഠിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഒരുമാസം കഴിഞ്ഞ് വീണ്ടും വരൂ…” താന്‍ ശേഖരിച്ച വിവരങ്ങളുമായി വീണ്ടും കൗണ്‍സിലറുടെ അടുത്തെത്തിയ അയാള്‍ പറഞ്ഞു: “ഞങ്ങളുടെ ബാച്ചിലെ ഇരുപതുപേര്‍ മരിച്ചു. ഏഴുപേര്‍ക്കു പങ്കാളികളില്ല. അഞ്ചുപേര്‍ ലഹരിക്കടിമകളാണ്. കുറച്ചുപേര്‍ ധനികരായി. പക്ഷേ, അവരില്‍ പലരും രോഗബാധിതരാണ്. പിന്നെ മൂന്നുപേരുടെ മക്കള്‍ ജയിലിലാണ്….” ഇതെല്ലാം കേട്ടപ്പോള്‍ കൗണ്‍സിലര്‍ ചോദിച്ചു: “ഇപ്പോള്‍ നിങ്ങളുടെ വിഷാദരോഗം എങ്ങനെയുണ്ട്?” അതോടെ തന്റെ അസുഖം ഭേദമായതായി സ്വയം തിരിച്ചറിഞ്ഞ അയാള്‍ അവിടെ നിന്നിറങ്ങി. എന്തിനാണ് അപരന്റെ പാത്രത്തില്‍ നോക്കി നാം ആഹാരം കഴിക്കുന്നത്…? എല്ലാവരേയും ഒരേപോലെ വിരുന്നൂട്ടുന്ന ഒരു സദ്യയുമില്ല. ജീവിതം വ്യക്തിഗതമാണ്. ഒന്നും ഒരുപോലെയല്ല. ഒരേ ആത്മകഥ ആര്‍ക്കും എഴുതാനാകില്ല. നമ്മുടെ ജീവിതത്തിലെ…

    Read More »
  • ചില വന്‍മരങ്ങൾ പിഴുതെറിയപ്പെടുന്നത് ചുവട് തുരന്നുവരുന്ന ചിതലുകള്‍ മൂലമാണ്, സ്വന്തം മഹത്വത്തിൽ അഹങ്കരിക്കരുത്

    വെളിച്ചം      താന്‍ വലിയ പണ്ഡിതനാണ് എന്നായിരുന്നു അയാളുടെ വിചാരം. ഒരു ദിവസം കത്തിച്ച തിരിയുമായി വരുന്ന യുവാവിനോട് അയാള്‍ ചോദിച്ചു: “ഈ വെളിച്ചം എവിടെ നിന്നും വരുന്നുവെന്ന് നിനക്കറിയാമോ…?” ആ തിരി ഊതിക്കെടുത്തിയ ശേഷം യുവാവ് പറഞ്ഞു: “ആ വെളിച്ചം എങ്ങോട്ടു പോയി എന്ന് പറയാമെങ്കില്‍ താങ്കള്‍ചോദിച്ചതിന്റെ ഉത്തരം ഞാനും പറയാം…” അയാള്‍ നിശബ്ദമായി തലയും താഴ്ത്തി നടന്നുപോയി. ഈഗോ തകര്‍ക്കപ്പെടുന്ന നിമിഷത്തിലാണ് ഒരാള്‍ അയാളെ ഏറ്റവും നന്നായി അറിയുന്നത്. സ്വയം ബഹുമാനം നല്ലതാണ്. പക്ഷേ, അത് സ്വയം പുകഴ്ത്തല്‍ ആയി രൂപമാറ്റം സംഭവിക്കുമ്പോള്‍ അരോചകമായി മാറുന്നു. സ്വന്തം ശ്രേഷ്ഠതയില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. എല്ലാവരും തന്നെ ബഹുമാനിക്കും, അതുകൊണ്ട് തന്നെ തന്നേക്കാള്‍ മികവു കുറഞ്ഞവരെ എളുപ്പത്തില്‍ തറപറ്റിക്കാം, തന്നെ ചോദ്യം ചെയ്യാന്‍ അധികമാരും ധൈര്യപ്പെടില്ല എന്നൊക്കെ. ഇത്തരം മിഥ്യാ സങ്കല്‍പങ്ങളില്‍ അവര്‍ തങ്ങള്‍ക്കുചുറ്റും ആത്മപ്രേമത്തിന്റെ ഒരു ചീട്ടുകൊട്ടാരം തീര്‍ക്കും… പക്ഷേ, അത്തരം ചീട്ടുകൊട്ടാരങ്ങളെ തകര്‍ക്കാന്‍ നിസ്സാരരും,…

    Read More »
  • സ്നേഹത്തിൻ്റെ, സാന്ത്വനത്തിൻ്റെ, സഹാനുഭൂതിയുടെ നറുപുഞ്ചിരി പകരൂ

    വെളിച്ചം     ടീച്ചര്‍ തൻ്റെ ക്ലാസ്സിലെ കുട്ടികളോട് അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വസ്തുവിൻ്റെ ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. ചിലര്‍ സ്വന്തം വീടിന്റെ ചിത്രം വരച്ചു. ചിലര്‍ കളിപ്പാട്ടം, ചിലര്‍ പൂച്ചക്കുട്ടി… ഒരു കുട്ടി വരച്ചത് രണ്ടു കൈകളാണ്. ടീച്ചര്‍ അവനോട് ചോദിച്ചു: “നിനക്ക് ഇഷ്ടം ഈ കൈകളാണോ, ഇത് ആരുടെ കൈകളാണ്…?” അവന്‍ പറഞ്ഞു: “ഇത് ടീച്ചറിന്റെ കൈകളാണ്. ടൂര്‍ പോയപ്പോള്‍ കടലില്‍ പോകാന്‍ പേടിച്ചു നിന്ന എനിക്ക് ധൈര്യം തന്നത് ഈ കൈകളാണ്. മൈതാനത്ത് ഞാന്‍ വീണപ്പോള്‍ എന്നെ പിടിച്ചെഴുന്നേല്‍പിച്ചതും ഈ കൈകളാണ്. അതുകൊണ്ട് തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ കൈകളാണ്.” പ്രിയപ്പെട്ടത് എന്തെന്ന ചോദ്യത്തിന് ഓരോരുത്തരും നല്‍കുന്ന ഉത്തരത്തിന് ചില സാമ്യങ്ങളുണ്ടായിരിക്കും. അവര്‍ തങ്ങളുടെ പ്രിയങ്ങളെ ചേര്‍ത്തുപിടിച്ചവരോ, അപ്രിയസംഭവങ്ങളില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയവരോ ആകാം. ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ വര്‍ഷങ്ങളോളം കൂടെഉണ്ടായ ചിലര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടണമെന്നില്ല. ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം…

    Read More »
  • ഊര്‍ജ്ജം ഉള്ളിലുണ്ട്, അത് ഉപയോഗിക്കുക; വിജയം ഉറപ്പ്

    വെളിച്ചം       തനിക്ക് ഒരു കാര്യത്തിലും ഉത്സാഹമില്ല എന്നതായിരുന്നു അയാളുടെ പരാതി. പരിഹാരം തേടി പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു. കുറെ പ്രഭാഷണങ്ങള്‍ കേട്ടു. മോട്ടിവേഷന്‍ വീഡിയോകള്‍ കണ്ടു. സുഹൃത്തുക്കളോടപേക്ഷിച്ചു, തന്നെ പ്രോത്സാഹിപ്പിക്കണമെന്ന് . പക്ഷേ, ഒരു പ്രയോജനവും ഉണ്ടായില്ല. അയാള്‍ ഡോക്ടറോട് തന്റെ അവസ്ഥ വിവരിച്ചു. എല്ലാം കേട്ട ശേഷം ഡോക്ടര്‍ പറഞ്ഞു: “മറ്റാരെങ്കിലും പ്രോത്സാഹിപ്പിക്കുമെന്ന് കരുതിയാല്‍ ആരും ഒന്നും ചെയ്യില്ല. ഇപ്പോല്‍ തല്‍ക്കാലം നിങ്ങൾ ഒരു പോയി ഒരു കാപ്പി കുടിക്കൂ, എന്തുവന്നാലും ചെയ്യുമെന്ന് തീരുമാനിക്കുക. തുടരുക.. അത്രതന്നെ…!” എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുളളവര്‍ നൂറ് പ്രശ്‌നങ്ങള്‍ക്കിടയിലും അത് ചെയ്യും. പക്ഷേ, ഒന്നും ചെയ്യാനാഗ്രഹമില്ലാത്തവര്‍ നൂറ് അനുകൂലഘടകങ്ങള്‍ ഉണ്ടെങ്കിലും ചെയ്യാതിരിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തും. പ്രചോദനത്തേക്കാള്‍ പ്രധാനം തീരുമാനമാണ്. നേടണമെന്ന് വാശിയില്ലാത്തവര്‍ ചെറിയ പ്രശ്‌നങ്ങളില്‍ പോലും തട്ടിവീഴും. പക്ഷേ, തുടരണമെന്നാണ് ആഗ്രഹമെങ്കില്‍ എത്ര പ്രതിസന്ധിയിലും അവര്‍ അത് തുടങ്ങുകയും തുടരുകയും ചെയ്യും. ആരേയും ഉത്തേജിപ്പിക്കാന്‍ ഒന്നും ഉടലെടുക്കുന്നില്ല. മുന്നില്‍ ചിലത്…

    Read More »
  • ഈ സത്യം തിരിച്ചറിയുക: മനുഷ്യൻ ഏറ്റവുമധികം ആഹ്ലാദം  അനുഭവിക്കുന്നത് മറ്റുളളവര്‍ക്ക് നന്മ ചെയ്യുമ്പോഴാണ്

    വെളിച്ചം     ആ ചന്തയില്‍ പഴങ്ങള്‍ വിറ്റിരുന്ന വയസ്സായ ഒരു സ്ത്രീ ഉണ്ടായിരുന്നു. നല്ല പഴങ്ങള്‍ മാത്രം വില്‍ക്കുന്നതുകൊണ്ട് ധാരാളം ആളുകള്‍ അവിടെ വരാറുണ്ട്.  അടുത്തുള്ള ആശ്രമത്തിൻ്റെ മേധാവിയായ ആശാന്‍ തന്റെ ശിഷ്യര്‍ക്കുളള പഴങ്ങള്‍ അവിടെനിന്നാണ് സ്ഥിരമായി വാങ്ങാറ്. പക്ഷേ, ആശാന് ഒരു കുഴപ്പമുണ്ട്. മൂക്കത്താണ് ശുണ്ഠി. പഴം വാങ്ങുന്ന സമയത്ത് ഏതെങ്കിലും ഒരെണ്ണം അല്പം കൈകൊണ്ട് കിള്ളിയെടുത്ത് വായില്‍വെക്കും. എന്നിട്ട് ഇതിന് ഒട്ടും രുചിയില്ലെന്ന് പറഞ്ഞ് കടയുടെ അരികില്‍ ഇരിക്കുന്ന ഭിക്ഷക്കാരന്റെ പാത്രത്തിലേക്ക് ഇടും. വൃദ്ധ പക്ഷേ എതിർത്ത് ഒന്നും പറയാറില്ല. കുറച്ചു നാളായി ഒരാള്‍ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാള്‍ വൃദ്ധയോട് ചോദിച്ചു:   ” നിങ്ങളേയും പഴങ്ങളേയും എന്നും നിന്ദിച്ചിട്ടാണ് ആശാന്‍ പഴങ്ങള്‍ വാങ്ങിക്കൊണ്ടു പോകുന്നത്.  എന്തുകൊണ്ടാണ് നിങ്ങള്‍ ഒന്നും മിണ്ടാത്തത്?” അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ” ആശാന്റെ ദേഷ്യമൊക്കെ ചുമ്മാതാണ്.  എന്നും ആ ഭിക്ഷക്കാരന് ഒരു പഴം കൊടുക്കാനുളള വിദ്യയാണത്.   എനിക്ക് അത് മനസ്സിലാകുന്നില്ലെന്നാണ് ആശാന്റെ…

    Read More »
  • അധികാരത്തോടു ചേർന്നു നിൽക്കുന്ന സ്തുതി  പാഠകരെ വിശ്വസിക്കരുത്, അധികാരം നഷ്ടപ്പെടുമ്പോൾ അവസാനിക്കും ഈ സ്തുതിവചനങ്ങളും

    വെളിച്ചം      തൻ്റെ കമ്പനി മുതലാളി ചെയ്യുന്ന പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ സെക്രട്ടറിക്ക് എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ, സ്വന്തം നിലനില്‍പ്പോര്‍ത്ത് ആ  എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അയാള്‍ മുതിര്‍ന്നില്ല.  കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വല്ലാത്ത മടുപ്പ് അനുഭവപ്പെട്ടു. ജോലി ഉപേക്ഷിച്ച് തന്റെ പ്രിയപ്പെട്ട പുല്ലാങ്കുഴലുമായി കൂടുതല്‍ ചങ്ങാത്തത്തിലായി. കാലങ്ങള്‍ കടന്നുപോയി. അയാള്‍ ഒരു പുല്ലാങ്കുഴല്‍ വിദഗ്ദനായി മാറി.  ഒരു ദിവസം ചെറിയൊരു സദസ്സില്‍ കൂട്ടുകാര്‍ക്കൊത്ത് അയാള്‍ പുല്ലാങ്കുഴല്‍ വായിക്കുകയായിരുന്നു.  അപ്പോഴാണ് പഴയ മുതലാളി കടന്നുവന്നത്.  മുതലാളിയെ കണ്ടിട്ടും അയാള്‍ തന്റെ പുല്ലാങ്കുഴല്‍ വാദനം തുടര്‍ന്നു.  ഇത് കണ്ട് ദേഷ്യംവന്ന മുതലാളി അയാളോട് ചോദിച്ചു: “തനിക്കെന്താണ് എന്നോട് ഒരു ബഹുമാനവും ഇല്ലാത്തത്…? ഒരിക്കല്‍ നീയെന്റെ പെർസണൽ സെക്രട്ടറിയായിരുന്നു.” അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: “അന്ന് ഞാന്‍ താങ്കളുടെ സെക്രട്ടറിയായിരുന്നു. അന്ന് എന്റെ നിലനില്‍പ്പോര്‍ത്താണ് ഞാന്‍ താങ്കളെ സഹിച്ചത്.  ഇന്ന് ഞാന്‍ താങ്കളുടെ സെക്രട്ടറിയല്ല.  എനിക്ക് താങ്കളില്‍ നിന്നും ഒന്നും നേടാനുമില്ല.” അയാള്‍ തന്റെ പുല്ലാങ്കുഴല്‍…

    Read More »
  • പ്രതിസന്ധികൾക്കു മുന്നിൽ തളരരുത്, അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും വഴി മുന്നിലുണ്ടാവും

    വെളിച്ചം         ആ മരക്കൊമ്പില്‍ ഒരു ആണ്‍കിളിയും പെണ്‍കിളിയും ഇരിക്കുന്നു. അപ്പോഴാണ് മരത്തിന് താഴെ ഒരു വേടന്‍ തങ്ങളെ തന്നെ ലക്ഷ്യം വെച്ച് അമ്പുമായി നില്‍ക്കുന്നത് കണ്ടത്. മുകളിലേക്ക് നമുക്ക് പറക്കാം എന്ന് വിചാരിച്ച് ആണ്‍കിളി മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു പരുന്ത് തങ്ങളെ ഉന്നംവെച്ച് പറക്കുന്നതു കണ്ടു. ‘നമ്മളിലൊരാള്‍ ഇപ്പോള്‍ മരിച്ചുവീഴും.. രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലല്ലോ…’ ആണ്‍കിളി പരിതപിച്ചു. അപ്പോഴാണ് ഒരു പാമ്പ് വന്ന് വേടൻ്റെ കാലില്‍ കൊത്തിയത്. വേദനകൊണ്ട് ഞെട്ടിയപ്പോള്‍ എയ്യാന്‍ വെച്ച അമ്പ് ദിശതെറ്റി. മുകളിലേക്ക് പോയ അമ്പ് താഴ്ന്ന് പറന്നിരുന്ന പരുന്തിന്റെ മേല്‍ തറച്ചു. മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള ഒരു വഴി അവിടെ വീണ്ടും തുറക്കുകയായിരുന്നു. ദൈവത്തിന്റെ വഴികള്‍ എത്ര വിചിത്രമാണ്… രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലല്ലോ ഇനി എന്ന് വ്യാഥി പൂണ്ടിരിക്കുമ്പോഴായിരിക്കും പുതിയ വെളിച്ചവും പുതിയ വഴികളും നമുക്ക് മുന്നിൽ തെളിയുന്നത്… അതിജീവനത്തിന്റെ, പ്രതീക്ഷയുടെ വഴികള്‍ നമുക്ക് ചുറ്റുമുണ്ടാകും.…

    Read More »
  • ഒന്നിനോടും പരിധി വിട്ട് അടുപ്പം പുലർത്തരുത്, ഒരു നാൾ എല്ലാം ഉപേക്ഷിച്ച് പോകേണ്ടതാണ്

    ഹൃദയത്തിനൊരു ഹിമകണം 28       ഏദൻതോട്ടത്തിൽ നിന്നും ആദവും ഹൗവ്വയും പുറത്താക്കപ്പെട്ടതിനെക്കുറിച്ച് ഗുരു സംസാരിക്കുകയായിരുന്നു: ‘നമ്മൾ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തു വരുന്ന നിമിഷം മുതൽ, നമ്മുടെ പറുദീസാ നഷ്‌ടം ആരംഭിച്ചു കഴിഞ്ഞു. ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ അവളുടെ ആദ്യ പറുദീസാ നഷ്‌ടം എന്ന പ്രതീകമാണ് കാട്ടുന്നത്. എന്തൊക്കെ പ്രതീകങ്ങൾ മനുഷ്യർ പിന്നീട് പടുത്തുയർത്തി! അമ്മ എന്നാൽ വാത്സല്യം; അച്ഛൻ എന്നാൽ സംരക്ഷണം; സഹോദരൻ എന്നാൽ അനുഭാവം; ഭർത്താവ് എന്നാൽ കരുതൽ. വാസ്‌തവത്തിൽ നമ്മൾ ഒറ്റയ്ക്കല്ലേ? ഒടുവിൽ നമുക്ക് നമ്മെത്തന്നെ ഉപേക്ഷിച്ചു പോവേണ്ടതില്ലേ? അതുകൊണ്ടാണ് മുൻപൊരു ഗുരു പറഞ്ഞത്: ഒരുവൻ സ്വന്തം പിതാവിനെയും, മാതാവിനെയും, ഭാര്യയെയും, മക്കളെയും, സഹോദരങ്ങളെയും, സ്വജീവനെത്തന്നെ ത്യജിക്കാതെ എന്റെ കൂടെ വരാൻ യോഗ്യനല്ല എന്ന്.’ ജീവിതത്തിൽ പാലിക്കേണ്ട ഏറ്റവും നല്ല ഗുണങ്ങളിലൊനിന്റെ പേര് നിർമമത എന്നാണ്. ഒന്നിനോടും പരിധി വിട്ട് ഒരു അടുപ്പവും വേണ്ട. അവതാരക: ടീന ആന്റണി സമ്പാദകൻ: സുനിൽ…

    Read More »
  • ബലഹീനതകളെ കീഴടക്കൂ, മറ്റെന്തിനെക്കാൾ വലിയ വിജയം അതാണ്

    വെളിച്ചം         നീണ്ടനാളത്തെ വെട്ടിപ്പിടിക്കലുകള്‍ക്കു ശേഷം അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തന്റെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങുകയാണ്. പോകുമ്പോള്‍ വളരെ ജ്ഞാനിയായ ഒരു ഗുരുവിനെ ഒപ്പം കൊണ്ടുപോകാന്‍ അദ്ദേഹം തീരുമാനിച്ചു. ചക്രവര്‍ത്തി ഗുരുവിനടുത്ത് ചെന്ന് പറഞ്ഞു: “താങ്കള്‍ വേഗം തയ്യാറാകൂ.. എന്റെ കൂടെ എന്റെ രാജ്യത്തേക്ക് ഞാന്‍ താങ്കളെ കൊണ്ടുപോകുന്നുണ്ട്.” ഗുരു പറഞ്ഞു: “ഞാന്‍ ഈ നാട് വിട്ട് എവിടേയും വരാന്‍ തയ്യാറല്ല…” രാജാവിന് ദേഷ്യം വന്നു. “ഞാന്‍ ആരാണെന്ന് താങ്കള്‍ക്കറിയില്ലേ.. എന്റെ കല്‍പനകളെ ഇതുവരെ ആരും നിഷേധിച്ചിട്ടില്ല. വേഗം വന്നില്ലെങ്കില്‍ താങ്കളെ ഞാന്‍ കൊല്ലും.” ചക്രവര്‍ത്തി വാളൂരി ഗുരുവിന്റെ കഴുത്തില്‍ വെച്ചു. ഗുരു പറഞ്ഞു: “താങ്കള്‍ മഹാനായ അലക്‌സാണ്ടര്‍ എന്ന പദവിക്ക് ഒരിക്കലും അര്‍ഹനല്ല. നിങ്ങള്‍ വെറുമൊരു അടിമയാണ്. ആദ്യം താങ്കള്‍ താങ്കളുടെ ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കൂ.. എന്നിട്ട് ഈ രാജ്യങ്ങള്‍ വെട്ടിപ്പിടിക്കൂ.” രാജാവിന്റെ തല കുനിഞ്ഞു. ലോകം മുഴുവന്‍ നേടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് സ്വന്തം ആത്മാവിനെ നേടാന്‍.…

    Read More »
Back to top button
error: