NEWSWorld

വ്യാജജോലി വാഗ്ദാനം നല്‍കി കൊറിയന്‍ യുവതികളെ പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ

സിഡ്‌നി: വ്യാജജോലി വാഗ്ദാനം നല്‍കി കൊറിയന്‍ യുവതികളെ പീഡിപ്പിക്കുകയും നഗ്നവിഡിയോ പകര്‍ത്തുകയും ചെയ്തതടക്കമുള്ള നിരവധി കേസുകളില്‍ ആസ്‌ട്രേലിയയിലെ ബി.ജെ.പി പ്രവാസി സംഘടനാ നേതാവ് അറസ്റ്റിൽ.

ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി(ഒ.എഫ്.ബി.ജെ.പി) ആസ്‌ട്രേലിയ ഘടകം സ്ഥാപക പ്രസിഡന്റായ ബാലേഷ് ധന്‍ക്കറിനെതിരെയാണ് സിഡ്‌നി പോലീസ് ഗുരുതര കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. കൊറിയന്‍ യുവതികളെ മയക്കിക്കിടത്തി ലൈംഗികപീഡനത്തിനിരയാക്കിയതിനു പുറമെ മയക്കുമരുന്ന് ഉപയോഗം, ശാരീരികോപദ്രവം അടക്കമുള്ള വേറെയും കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

 

Signature-ad

സിഡ്‌നിയുടെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലൈംഗിക കുറ്റകൃത്യമാണ് ബാലേഷിനെതിരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് ‘ദി സിഡ്‌നി മോണിങ് ഹെറാള്‍ഡ്’ റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ മൊഴിമാറ്റ ജോലികള്‍ ഉള്‍പ്പെടെ വാഗ്ദാനത്തിലൂടെ വലയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന അഞ്ച് കൊറിയന്‍ യുവതികളുടെ പരാതികള്‍ക്കു പിന്നാലെയാണ് ബാലേഷിനെതിരെ ആസ്‌ട്രേലിയന്‍ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.

Back to top button
error: