May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      Business

      • റഷ്യ-ഉക്രൈന്‍ സംഘര്‍ഷം: സൂര്യകാന്തി എണ്ണ വിതരണത്തിന്റെ നഷ്ടം നികത്താന്‍ പാം ഓയില്‍ വിതരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്തോനേഷ്യയോട് ഇന്ത്യ

        മുംബൈ: ഉക്രൈന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള സൂര്യകാന്തി എണ്ണ വിതരണത്തിന്റെ നഷ്ടം നികത്താന്‍ രാജ്യത്തേക്കുള്ള പാം ഓയില്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ഇന്തോനേഷ്യയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യയിലെ സര്‍ക്കാര്‍, വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉപഭോക്താക്കളായ ഇന്ത്യ, പാമോയില്‍ ഇറക്കുമതിയുടെ പകുതിയിലധികവും വാങ്ങാന്‍ മുന്‍നിര ഉല്‍പ്പാദകരായ ഇന്തോനേഷ്യയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പ്രാദേശിക വില കുറയ്ക്കാന്‍ ജനുവരിയില്‍ ജക്കാര്‍ത്ത കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ആശങ്കാകുലരാണ്. ലോകത്തിലെ സൂര്യകാന്തി എണ്ണയുടെ 60 ശതമാനവും കയറ്റുമതിയുടെ 76 ശതമാനവും വരുന്ന കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള സൂര്യകാന്തി എണ്ണയുടെ കയറ്റുമതി നിര്‍ത്തിയതിനെ തുടര്‍ന്ന് ഈന്തപ്പന വിതരണം പരിമിതമാകുകയും ആഗോള സസ്യ എണ്ണയുടെ വില റെക്കോര്‍ഡ് ഉയരത്തിലെത്തുകയും ചെയ്തു. ജനുവരി 27-ന് ഇന്തോനേഷ്യ കയറ്റുമതി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത ക്രൂഡ് പാം ഓയിലിന്റെ വില 38 ശതമാനം ഉയര്‍ന്നു. ഈന്തപ്പന കഴിഞ്ഞാല്‍ ഇന്ത്യയില്‍…

        Read More »
      • ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ദ്ധിച്ചു; ഫെബ്രുവരിയില്‍ കയറ്റുമതി 22 % ഉയര്‍ന്ന് 33.81 ബില്യണ്‍ ഡോളറായി

        ന്യൂഡല്‍ഹി: വ്യാപാരക്കമ്മി 21.19 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചപ്പോഴും, എഞ്ചിനീയറിംഗ്, പെട്രോളിയം, രാസവസ്തുക്കള്‍ എന്നീ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ച കാരണം ഫെബ്രുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി 22.36 ശതമാനം ഉയര്‍ന്ന് 33.81 ബില്യണ്‍ ഡോളറായി. ഇതേ കാലയളവില്‍ ഇറക്കുമതിയും ഏകദേശം 35 ശതമാനം ഉയര്‍ന്ന് 55 ബില്യണ്‍ ഡോളറിലെത്തി. പെട്രോളിയം ക്രൂഡ് ഓയില്‍ എന്നിവയുടെ ഇറക്കുമതി 66.56 ശതമാനം ഉയര്‍ന്ന് 15 ബില്യണ്‍ ഡോളറായി. കേന്ദ്ര വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 374.05 ബില്യണ്‍ ഡോളറായിരുന്നു. 2020 ഏപ്രില്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലെ 256.55 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 45.80 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതേ 11 മാസക്കാലയളവിലെ ഇറക്കുമതി 59.21 ശതമാനം ഉയര്‍ന്ന് 550.12 ബില്യണ്‍ ഡോളറിലെത്തി. 2020 ഏപ്രില്‍ മുതല്‍ 21ഫെബ്രുവരി വരെയുള്ള കാലയളവില്‍ 88.99 ബില്യണ്‍…

        Read More »
      • റഷ്യക്ക് ആപ്പിളിൻ്റെ ആപ്പ്; റഷ്യയിലെ ഓണ്‍ലൈന്‍ വില്‍പ്പന ആപ്പിള്‍ നിര്‍ത്തി

        മോസ്കോ: റഷ്യയിലെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞ മാസം അവസാനം ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യക്ക് തിരിച്ചടിയാണ് ആപ്പിളിന്റെ ഈ പുതിയ നീക്കം. ആപ്പിള്‍ മുമ്പ് റഷ്യയില്‍ ആപ്പിള്‍ പേ നിയന്ത്രിക്കുകയും റഷ്യയ്ക്ക് പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് സ്പുട്‌നിക്ക്, ആര്‍ടി ന്യൂസ് പോലുള്ള റഷ്യന്‍ ആപ്പുകള്‍ ക്ലോസ് ചെയ്യുകയും ഉക്രെയ്നിന് പിന്തുണ കാണിച്ച് ആപ്പിൾ മാപ്‌സില്‍ ഉക്രെയ്നിലെ ലൈവ് ട്രാഫിക് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. ‘റഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തി’ എന്ന് ആപ്പിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആപ്പിളിന്റെ റഷ്യന്‍ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുമെങ്കിലും അതിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ പറയുന്നത് ഈ മേഖല അടച്ചിട്ടിരിക്കുന്നു എന്നാണ്. കഴിഞ്ഞ ആഴ്ച, ആപ്പിള്‍ റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികളും നിര്‍ത്തി, അതേസമയം ചില സോഫ്റ്റ്വെയര്‍ നിയന്ത്രണങ്ങള്‍, ആപ്പിളിന്റെ അഭിപ്രായത്തില്‍, ഉക്രെയ്നെ പിന്തുണയ്ക്കുന്നതിനും ‘അക്രമത്തിന്റെ ഫലമായി കഷ്ടപ്പെടുന്ന എല്ലാ ആളുകള്‍ക്കൊപ്പം…

        Read More »
      • ഒരൊറ്റ ട്വീറ്റില്‍ ഹീറോയായി ഇലോണ്‍ മസ്‌ക്; വാക്ക് പാലിച്ചതിന് നന്ദി പറഞ്ഞ് യുക്രെയ്ന്‍

        കീവ്: ഒരു ട്വീറ്റ് കൊണ്ട് യുക്രെയ്‌നില്‍ ഹീറോയായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രെയ്‌നിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ യുക്രെയ്‌നെ ഈ പ്രതിസന്ധിയില്‍ സഹായിക്കാന്‍ ടെസ്ല മേധാവിയും ലോക ധനികനുമായ ഇലോണ്‍ മസ്‌ക് രംഗത്ത് എത്തിയത്. യുക്രെയ്‌നായി തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് ആക്ടിവേറ്റ് ചെയ്തതായി മക്‌സ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇന്റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്ത മസ്‌ക്. ഇപ്പോള്‍ പറഞ്ഞ വാക്കും പാലിച്ചിരിക്കുന്നു. സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എത്തുന്നുണ്ടെന്നും മസ്‌ക് അറിയിച്ചത്. ഇപ്പോള്‍ അതും എത്തി. കഴിഞ്ഞ ദിവസമാണ് പടിഞ്ഞാറന്‍ യുക്രൈനില്‍ ഈ സാമഗ്രികള്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ മസ്‌ക് അയച്ച സാമഗ്രികളുടെ ചിത്രം ട്വീറ്റ് ചെയ്ത് നന്ദി അറിയിച്ചപ്പോള്‍ അതിനെ മസ്‌ക് അഭിവാദ്യം ചെയ്യുന്നുണ്ട്. നാല് ദിവസം മുന്‍പാണ് യുക്രെയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍…

        Read More »
      • റഷ്യയെ ഉപരോധിച്ച യൂറോപ്യൻ രാജ്യങ്ങൾ പ്രതിസന്ധിയിൽ; ക്രൂഡ് ഓയിലിനായി കൂടിയാലോചനകൾ

        തിരുവനന്തപുരം: യുക്രൈൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യക്ക് മേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചുവെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മുന്നിലുള്ള വലിയ പ്രതിസന്ധി ഇന്ധനമാണ്. പ്രകൃതി വാതകത്തിനും എണ്ണയ്ക്കും റഷ്യയെയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. റഷ്യയ്ക്ക് പകരം ആഫ്രിക്കയിൽ നിന്ന് ഇന്ധനമെത്തിക്കാൻ പറ്റുമോയെന്ന സാധ്യത പരിശോധിക്കുകയാണിപ്പോൾ രാജ്യങ്ങൾ. യൂറോപ്യൻ രാജ്യങ്ങൾക്ക് ആവശ്യമായ പ്രകൃതി വാതകത്തിന്‍റെ 40 ശതമാനത്തോളം വരുന്നത് റഷ്യയിൽ നിന്നാണ്. അതിൽ തന്നെ എറ്റവും കൂടുതൽ വാങ്ങുന്നത് ജർമ്മനിയും. റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് പ്രകൃതി വാതകമെത്തിക്കാനുള്ള ബൃഹദ് പദ്ധതിയായിരുന്നു നോർഡ് സ്ട്രീം 2. ബാൽടിക് കടൽ കടന്ന് വരുന്ന 1,222 കിലോമീറ്റർ നീളമുള്ള പൈപ്പ്ലൈൻ, റഷ്യയുടെ ഗ്യാസ്പ്രോമാണ് പദ്ധതിക്ക് പിന്നിലെ പ്രധാനി. പണിയൊക്കെ ഏകദേശം പൂർത്തിയായതായിരുന്നു. എന്നാൽ യുക്രൈനിലേക്ക് റഷ്യൻ പട നീങ്ങിയതിന് പിന്നാലെ പദ്ധതിക്ക് തൽക്കാലം അംഗീകാരം നൽകാനാകില്ലെന്ന് ജർമ്മനി നിലപാടെടുത്തു. ഇപ്പോൾ കോടികൾ മുടക്കിയ പദ്ധതി അനിശ്ചിതത്വത്തിലാണ്. നടത്തിപ്പ് കമ്പനി കടങ്ങൾ തിരിച്ചടക്കാൻ നിർവാഹമില്ലെന്ന് പറഞ്ഞ് ജീവനക്കാരെ മുഴുവൻ…

        Read More »
      • 1.33 ലക്ഷം കോടി രൂപ ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18% വളര്‍ച്ച

        ന്യൂഡല്‍ഹി: ധനമന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം 1.33 ലക്ഷം കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വളര്‍ച്ച. എന്നാല്‍ വില്‍പ്പന നികുതിയില്‍ കുറവുണ്ടായി. ജനുവരിയിലെ വില്‍പ്പന നികുതി 1,40,986 കോടി രൂപയായിരുന്നു. 2022 ഫെബ്രുവരിയില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,33,026 കോടി രൂപയാണ്. ഇതില്‍ കേന്ദ്ര ജിഎസ്ടി 24,435 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,779 രൂപയുമാണ്. സംയോജിത ജിഎസ്ടി 67,471 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയില്‍ ശേഖരിച്ച 33,837 കോടി രൂപ ഉള്‍പ്പെടെ)യുമാണ്. സെസ് ഇനത്തില്‍ 10,340 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് സമാഹരിച്ച 638 കോടി ഉള്‍പ്പെടെ) ആണ് ലഭിച്ചതെന്ന് ധനമന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു. 2022 ഫെബ്രുവരിയിലെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 18 ശതമാനം കൂടുതലും 2020 ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനത്തേക്കാള്‍ 26 ശതമാനം കൂടുതലുമാണ്. ഫെബ്രുവരിയില്‍ 28 ദിവസത്തെ കണക്കെടുക്കുന്നതിനാല്‍ സാധാരണ ജനുവരിയില്‍…

        Read More »
      • എസ്.ബി.ഐയും പറഞ്ഞു… റഷ്യന്‍ സ്ഥാപനങ്ങളുമായി ഒരു ഇടപാടിനും ഞങ്ങളില്ലേ….

        ന്യൂഡല്‍ഹി: റഷ്യയുടെ മേല്‍ ഏര്‍പ്പെടുത്തിയ രാജ്യാന്തര ഉപരോധങ്ങള്‍ക്ക് ഒപ്പം ഇന്ത്യയുടെ മുന്‍നിര വായ്പാ ദാതാവായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്്.ബി.ഐ). യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ക്ക് വിധേയമായി റഷ്യന്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇടപാടും നടത്തില്ലെന്ന് എസ്്.ബി.ഐ. അറിയിച്ചു. ”യുഎസ്, യൂറോപ്യന്‍ യൂണിയന്‍ അല്ലെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയില്‍ പ്രത്യക്ഷപ്പെടുന്ന സ്ഥാപനങ്ങളോ ബാങ്കുകളോ തുറമുഖങ്ങളോ കപ്പലുകളോ ഉള്‍പ്പെടുന്ന ഇടപാടുകളൊന്നും പ്രോസസ്സ് ചെയ്യുന്നതല്ല,” ചില ഇടപാടുകാര്‍ക്ക് അയച്ച കത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പറയുന്നു. മോസ്‌കോ പ്രത്യേക പ്രവര്‍ത്തനം എന്ന് വിശേഷിപ്പിക്കുകയും, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യന്‍ രാജ്യത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണം എന്ന് വിളിക്കപ്പെടുകയും ചെയ്യുന്ന റഷ്യയുടെ ആക്രമണത്തിന്റെ ഫലമായി ലോക രാഷ്ട്രങ്ങള്‍ വ്യാപകമായി ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയുമായി ആഴത്തിലുള്ള വ്യാപാര-പ്രതിരോധ ബന്ധമുള്ള ഇന്ത്യ, തങ്ങളുടെ ദീര്‍ഘകാല സഖ്യകക്ഷിയെ ഇതുവരെ പരസ്യമായി അപലപിച്ചിട്ടില്ല. എന്നാല്‍ അക്രമം അവസാനിപ്പിക്കാനും സംഘര്‍ഷം പരിഹരിക്കാന്‍ നയതന്ത്രത്തിനും സംഭാഷണത്തിനും ആഹ്വാനം…

        Read More »
      • സാമ്പത്തിക ഉപരോധത്തില്‍ അടിതെറ്റി റഷ്യ; റൂബിളിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു

        മോസ്‌കോ: യുക്രൈനില്‍ അധിനിവേശം നടത്തിയതിന് പിന്നാലെ റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ റൂബിളിന്റെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 26 ശതമാനം ഇടിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. റൂബിളിന്റെ മൂല്യം 30 ശതമാനവും അതിലേറെയും ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. റൂബിളിന്റെ ഇടിവ് പണപ്പെരുപ്പം കുതിച്ചുയരാന്‍ ഇടയാക്കും. ഇത് എല്ലാ റഷ്യക്കാര്‍ക്കും തലവേദനയുണ്ടാക്കും. കൂടാതെ നേരത്തെയുള്ള ഉപരോധങ്ങളുടെ ലക്ഷ്യം റഷ്യന്‍ ഉന്നതര്‍ മാത്രമല്ല. തത്ഫലമായുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച കൂടിയാണ്. റഷ്യക്കാര്‍ ബാങ്കുകളില്‍ നടത്തുന്ന ഓട്ടം തീവ്രമാകും. സുരക്ഷിതമായ ആസ്തികള്‍ക്കായി റഷ്യക്കാര്‍ തങ്ങളുടെ ടാര്‍ഗെറ്റഡ് കറന്‍സി വില്‍ക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ സര്‍ക്കാര്‍ കരുതല്‍ ശേഖരം കുറയുമെന്നും വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നു. ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി യുഎസും സഖ്യകക്ഷികളും റഷ്യയിലെ ചില പ്രമുഖ ബാങ്കുകളെ രാജ്യാന്തര സാമ്പത്തിക വിനിമയ സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. റഷ്യയുടെ സെന്‍ട്രല്‍ ബാങ്കിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. യുഎസ് ഉള്‍പ്പെടെ ജി7…

        Read More »
      • ഫ്യൂചര്‍ ഗ്രൂപ്പ് സ്‌റ്റോറുകള്‍ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്; ബിഗ് ബസാര്‍ അടച്ചുപൂട്ടി

        മുംബൈ: ലീസ് പേമെന്റ് മുടങ്ങിയ പശ്ചാത്തലത്തില്‍ ബിഗ് ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെയടക്കം പ്രവര്‍ത്തനം ഏറ്റെടുക്കാനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നീക്കത്തിനിടെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ഫ്യൂചര്‍ റീടെയ്ല്‍. ഫ്യൂചര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ബിഗ് ബസാര്‍ സ്റ്റോറുകളിലടക്കം റിലയന്‍സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് മുന്നോട്ട് പോകാനാണ് റിലയന്‍സ് ഇന്റസ്ട്രീസ് തീരുമാനം. ഇതോടെയാണ് ഫ്യൂചര്‍ റീടെയ്ല്‍ കടകള്‍ അടച്ചുപൂട്ടിയത്. 1700 ഔട്ട്ലെറ്റുകളാണ് ഫ്യൂചര്‍ റീടെയ്ല്‍ ഗ്രൂപ്പിനുള്ളത്. ഇതില്‍ 200 സ്റ്റോറുകള്‍ റിലയന്‍സ് റീബ്രാന്റ് ചെയ്യും. ഇതെല്ലാം ബിഗ് ബസാര്‍ സ്റ്റോറുകളായിരിക്കും. എന്നാല്‍ ഇതേക്കുറിച്ച് റിലയന്‍സോ, ഫ്യൂചര്‍ റീടെയ്ല്‍ ഗ്രൂപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച രാജ്യത്തെമ്പാടും ബിഗ് ബസാര്‍ സ്റ്റോറുകള്‍ അടഞ്ഞുകിടന്നു. രണ്ട് ദിവസത്തേക്ക് സ്റ്റോറുകള്‍ തുറക്കില്ലെന്നാണ് ട്വിറ്ററില്‍ ഇതേക്കുറിച്ച് പരാതിപ്പെട്ട ഒരു ഉപഭോക്താവിന് ബിഗ് ബസാറില്‍ നിന്ന് ലഭിച്ച മറുപടി. ഫ്യൂചര്‍ ഇ കൊമേഴ്സ് മൊബൈല്‍ ആപ്പും വെബ്സൈറ്റും പ്രവര്‍ത്തനക്ഷമമായിരുന്നില്ല. രണ്ട് പതിറ്റാണ്ട് മുന്‍പ് കിഷോര്‍ ബിയാനി രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ച പുതിയൊരു റീടെയ്ല്‍ ബിസിനസ് മാതൃകയായിരുന്നു…

        Read More »
      • സെബിയുടെ പ്രധമ വനിത അധ്യക്ഷ മാധബി പുരി ബുച്ചി ഇന്ന് ചുമതലയേല്‍ക്കും

        മുംബൈ: സെബിയുടെ പ്രധമ വനിത അധ്യക്ഷ മാധബി പുരി ബുച്ചി ഇന്ന് ചുമതലയേല്‍ക്കും. സെബിയുടെ ചരിത്രത്തിലെ ആദ്യ വനിത അധ്യക്ഷയാണ് മാധബി പുരി ബുച്ചി. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. സെബിയുടെ മുഴുവന്‍സമയ അംഗമാകുന്ന ആദ്യത്തെ വനിത എന്ന നേട്ടവും നേരത്തെ മാധവി പുരി ബുച്ച് സ്വന്തമാക്കിയിരുന്നു. നിലവിലെ ചെയര്‍മാന്‍ അജയ് ത്യാഗിയുടെ കാലാവധി ഇന്ന് തീരാനാരിക്കെയാണ് മാധബി പുരി ബുച്ചിയുടെ നിയമനം. അജയ് ത്യാഗിക്ക് പുനര്‍നിയമനം നല്‍കിയേക്കും എന്ന തരത്തില്‍ ചില സൂചനകളുണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ആദ്യവനിത ചെയര്‍പേഴ്സണിന്റെ പേര് പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ഹിമാചല്‍ പ്രദേശ് കേഡറിലെ 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ത്യാഗിയെ 2017 മാര്‍ച്ച് 1 ന് മൂന്ന് വര്‍ഷത്തേക്ക് സെബി ചെയര്‍മാനായി നിയമിച്ചു. തുടര്‍ന്ന്, അദ്ദേഹത്തിന് ആറ് മാസത്തെ കാലാവധി നീട്ടി നല്‍കുകയും പിന്നീട് 2020 ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ കാലാവധി 18 മാസം കൂടി നീട്ടുകയും ചെയ്തു. 2009-11 കാലത്ത് ഐസിഐസിഐ സെക്യൂരിറ്റീസ് മാനേജിങ് ഡയറക്ടറും സിഇഒയുമായി അവര്‍ പ്രവര്‍ത്തിച്ചിരുന്നു.…

        Read More »
      Back to top button
      error: