Crime

  • ഒലവക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

    പാലക്കാട്: ഒലവക്കോട് താണാവില്‍ ആസിഡ് ആക്രമണം. താണാവില്‍ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ഷിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ബര്‍ഷിനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബര്‍ഷിന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കടയിലെത്തിയ കാജാ ഹുസൈനുമായി തര്‍ക്കമുണ്ടാകുകയും പിന്നീട് കൈയില്‍ കരുതിയ ആസിഡ് മുഖത്തൊഴിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുയായിരുന്നു. ബര്‍ഷിനയും ഭര്‍ത്താവും ഏറെക്കാലമായി പിരിഞ്ഞുതാമസിക്കുകയാണ്. ഇതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.  

    Read More »
  • ഇന്‍സ്റ്റഗ്രാമില്‍ ലൊക്കേഷന്‍ സഹിതം പോസ്റ്റിട്ടു; പിന്നാലെ തേടിയെത്തിയ അക്രമികള്‍ മോഡലിനെ വെടിവെച്ച് കൊന്നു

    കീറ്റോ: സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറും മോഡലുമായ യുവതി ഇക്വഡോറില്‍ വെടിയേറ്റ് മരിച്ചു. സൗന്ദര്യമത്സരങ്ങളിലടക്കം സജീവ സാന്നിധ്യമായിരുന്ന ലാന്‍ഡി പരാഗ ഗ്വൊയ്ബുരോ(23)യാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ ഒരു റസ്റ്ററന്റില്‍വെച്ചാണ് യുവതിയെ അക്രമികള്‍ വെടിവെച്ച് കൊന്നത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതി മറ്റൊരാള്‍ക്കൊപ്പം റസ്റ്ററന്റില്‍ സംസാരിച്ചുനില്‍ക്കവെയാണ് തോക്കുധാരികളായ രണ്ടുപേര്‍ ഇരച്ചെത്തിയത്. തുടര്‍ന്ന് ഇരുവരും യുവതിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ലൊക്കേഷന്‍ സഹിതം യുവതി ഒരു ചിത്രം പങ്കുവെച്ചിരുന്നു. റസ്റ്ററന്റില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. ഇതിലൂടെ യുവതി എവിടെയാണെന്ന് മനസിലാക്കിയ അക്രമികള്‍ റസ്റ്ററന്റിലെത്തി കൃത്യം നടത്തിയെന്നാണ് പോലീസ് കരുതുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 1.76 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍ഫ്ളുവന്‍സറാണ് കൊല്ലപ്പെട്ട ലാന്‍ഡി പരാഗ. അതേസമയം, കൊലപാതകത്തിന് കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. എന്നാല്‍, ഒരു ക്രിമിനല്‍ മയക്കുമരുന്ന് സംഘത്തിന്റെ തലവനുമായി യുവതിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. മയക്കുമരുന്ന് മാഫിയ തലവന്റെ വിധവയായ ഭാര്യയാണ് കൊലപാതകം ആസൂത്രണംചെയ്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

    Read More »
  • 200 സ്ത്രീകള്‍, 3000 അശ്ലീല ക്ലിപ്പുകള്‍, പ്രജ്വലിന്റെ പീഡനപരമ്പര: കലങ്ങിമറഞ്ഞ് ജെഡിഎസും ബിജെപിയും

    ബംഗളൂരു: കര്‍ണാടകയിലെ മുഖ്യരാഷ്ട്രീയ പാര്‍ട്ടിയായ ജനതാദള്‍ എസും അതിനെ നിയന്ത്രിക്കുന്ന ദേവെഗൗഡ കുടുംബവും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയാണു കടന്നുപോകുന്നത്. രണ്ടാം ഘട്ടത്തിലെ 14 മണ്ഡലങ്ങളിലെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന സഖ്യകക്ഷിയായ ബിജെപിയെയും വിവാദങ്ങള്‍ വേട്ടയാടുന്നു. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നില്‍ ഹാസനിലെ ബിജെപി നേതാവ് ദേവരാജ ഗൗഡയാണെന്ന വെളിപ്പെടുത്തലും ഗൗഡ ഇതു സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും പ്രജ്വലിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കാത്തതും ബിജെപിയെ പ്രതിരോധത്തിലാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രജ്വലിനായി പ്രചാരണത്തിന് എത്തിയത് ചൂണ്ടിക്കാട്ടി ബിജെപി ദേശീയ നേതൃത്വത്തെ കടന്നാക്രമിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അങ്ങനെ ഹാസനിലെ പെന്‍ഡ്രൈവുകള്‍ തുറന്നു വിട്ട അശ്ലീല വീഡിയോ വിവാദം കര്‍ണാടക രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനും പാര്‍ട്ടിയുടെ ഏക എംപിയുമായ പ്രജ്വല്‍ രേവണ്ണ, മൂവായിരത്തോളം അശ്ലീല വിഡിയോകള്‍ പുറത്തു വന്നതോടെ നാടുവിട്ടു. പിന്നാലെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്നു 2 സ്ത്രീകളുടെ പരാതിയില്‍ കേസ് വന്നത്. അശ്ലീല വിഡിയോയില്‍…

    Read More »
  • യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; ദുബൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍

    തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍. ദക്ഷിണ കന്നഡ പുത്തൂര്‍ സ്വദേശി നിതിന്‍ പി.ജോയ് ആണ് പിടിയിലായത്. യു.കെയില്‍ ജോലി നല്‍കാം എന്ന് വിശ്വസിപ്പിച്ച് കാട്ടാക്കട സ്വദേശിയായ യുവാവില്‍ നിന്ന് 10 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഗ്ലോബല്‍ പ്ലസ് ഡേ’ എന്ന ട്രാവല്‍ ഏജന്‍സിയുടെ നടത്തിപ്പുകാരനാണ് പിടിയിലായ നിതിന്‍. നെയ്യാര്‍ഡാം മരുതുംമൂട് സ്വദേശിയായ നിഖില്‍ എന്ന യുവാവില്‍ നിന്നാണ് പ്രതി പണം തട്ടിയത്. വിവിധ ഘട്ടങ്ങളിലായി 10,08,000 രൂപയും തട്ടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഏജന്‍സി നടത്തിയ തിരിമറിയില്‍ നിഖിലിന്റെ പാസ്‌പോര്‍ട്ട് ബ്രിട്ടീഷ് എംബസി വിലക്കി. 10 വര്‍ഷത്തേക്ക് നിഖിലിന് യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിക്കോ പഠനത്തിനോ പോകാനാവില്ല എന്ന് മനസ്സിലായതോടെയാണ് കുടുംബം പരാതിയുമായി വന്നത്. തുടര്‍ന്ന് ട്രാവല്‍ ഏജന്‍സിക്ക് എതിരെ കാട്ടാക്കട പൊലീസ് കേസെടുക്കുകയും ഒളിവില്‍ പോയ നിതിന്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു…

    Read More »
  • കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

    കോഴിക്കോട്: എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും ചാടി ജീവനൊടുക്കിയത്. ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. പരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെയും കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ട്.  

    Read More »
  • മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന നിലയില്‍ മൃതദേഹം; അനിലയുടെ മരണം കൊലപാതകമെന്ന് പൊലീസ്

    കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂര്‍ കൊരവയലിലെ വിമുക്തഭടന്‍ ജിറ്റി ജോസഫിന്റെ വീട്ടില്‍ നിന്നും മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായാണ് വിവരം. അനിലയുടെ മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇത് അടിയേറ്റതിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ സുദര്‍ശന്‍ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും വിവാഹിതരാണ്. സുദര്‍ശന്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഇയാളെ വീട് നോക്കാന്‍ ഏല്‍പ്പിച്ചതിനുശേഷമാണ് ജിറ്റിയും കുടുംബവും വിനോദയാത്രയ്ക്ക് പോയിരുന്നത്. സുദര്‍ശന്റെ മരണവിവരം അറിഞ്ഞ ജിറ്റി സുഹൃത്തിനെ വിളിച്ച് അന്നൂരിലെ വീട്ടില്‍ ചെന്നുനോക്കാന്‍ പറയുകയായിരുന്നു. സുഹൃത്തെത്തി ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് അനിലയുടെ മൃതദേഹം നിലത്ത് കിടക്കുന്നത് കണ്ടത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് സഹോദരനും കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.

    Read More »
  • എഎസ്‌ഐയെ മണല്‍ മാഫിയ സംഘം ട്രാക്ടര്‍ കയറ്റിക്കൊന്നു

    ഭോപ്പാല്‍: മധ്യപ്രേദശിലെ ഷെഹ്‌ദോളില്‍ പൊലീസ് ഉദ്യോഗസ്ഥനെ മണല്‍ മാഫിയ സംഘം മണല്‍ക്കടത്തിന് ഉപയോഗിക്കുന്ന ട്രാക്ടര്‍ കയറ്റിക്കൊന്നു. എഎസ്‌ഐ: മഹേന്ദ്ര ബാഗ്രിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവം. ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന്‍ അശുതോഷ് സിങ്ങിനെയും അറസ്റ്റ് ചെയ്തതായും ട്രക്ക് ഉടമ ഒളിവിലാണെന്നും എഡിജിപി ഡി.സി.സാഗര്‍ പറഞ്ഞു. ട്രക്ക് ഉടമ സുരേന്ദ്ര സിങ്ങിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു 30,000 രൂപ പ്രതിഫലവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃത ഖനനത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടര്‍ന്നു പരിശോധന നടത്താനായി രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ കൂടെയാണു മഹേന്ദ്ര ബാഗ്രി സ്ഥലത്ത് എത്തിയത്. വേഗത്തിലെത്തിയ ട്രാക്ടറിനെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കവേ വാഹനം ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ മഹേന്ദ്ര ബാഗ്രി മരിച്ചു. ഒപ്പമുണ്ടായിരുന്ന പ്രസാദ് കനോജി, സഞ്ജയ് ദുബേ എന്നിവര്‍ രക്ഷപ്പെട്ടു. ഷെഹ്‌ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനും കഴിഞ്ഞവര്‍ഷം സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.  

    Read More »
  • റെഡ്, ബ്ലൂ, ബ്ലാക്ക്; കുറ്റവാളികളിലേക്ക് വതില്‍ തുറക്കുന്ന ഇന്റര്‍പോളിന്റെ 7 കളര്‍ നോട്ടീസുകള്‍

    ഒളിവില്‍ കഴിയുന്ന ജനതാദള്‍ (സെക്കുലര്‍) എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. പാര്‍ട്ടി പ്രവര്‍ത്തകരെയും മറ്റ് സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കുന്ന മൂവായിരത്തോളം വീഡിയോകള്‍ വൈറലായതിനെത്തുടര്‍ന്ന് പ്രജ്വല്‍ നയതന്ത്ര പാസ്‌പോര്‍ട്ടില്‍ ജര്‍മ്മനിയിലേക്ക് രക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്തണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് എന്നും ഇതിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ചും മനസ്സിലാക്കാം. ആവശ്യമുള്ള വ്യക്തികളെക്കുറിച്ചോ കുറ്റകൃത്യങ്ങളെക്കുറിച്ചോ ആഗോളതലത്തില്‍ വിവരങ്ങള്‍ പങ്കിടാന്‍ ഇന്റര്‍പോള്‍ ഉപയോഗിക്കുന്ന ഒരു തരം അലേര്‍ട്ടാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്. ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അഥവാ ഇന്റര്‍പോള്‍ എന്നത് ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പോലീസ് സംഘടനയാണ്. ലോകമെമ്പാടുമുള്ള പൊലീസ് സഹകരണത്തിനും കുറ്റകൃത്യ നിയന്ത്രണത്തിനും സൗകര്യമൊരുക്കുന്ന ഇതിന്റെ ആസ്ഥാനം ഫ്രാന്‍സിലെ ലിയോണ്‍ ആണ്. 196 അംഗരാജ്യങ്ങളുള്ള ഇന്റര്‍പോളിന് ലോകമെമ്പാടുമയി ഏഴ് പ്രാദേശിക ബ്യൂറോകളുമുണ്ട്. ഇന്റര്‍പോള്‍ ലോകമെമ്പാടുമുള്ള നിയമപാലകര്‍ക്ക് പിന്തുണയും വൈദഗ്ധ്യ പരിശീലനവും നല്‍കുന്നു. തീവ്രവാദം,…

    Read More »
  • കലൂരില്‍ ഹോസ്റ്റല്‍ മുറിയില്‍ യുവതി പ്രസവിച്ചു; ഗര്‍ഭിണിയെന്ന് കൂടെത്താമസിച്ചവര്‍ അറിഞ്ഞിരുന്നില്ല

    കൊച്ചി: ഹോസ്റ്റലിന്റെ ശൗചാലയത്തില്‍ കൊല്ലം സ്വദേശിയായ യുവതി പ്രസവിച്ചു. ഞായര്‍ രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരിയായ അവിവാഹിതയെയും കുഞ്ഞിനെയും പൊലീസെത്തി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണു യുവതി. ആറു പേരുള്ള മുറിയിലാണു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുള്ളവര്‍ അറിഞ്ഞിരുന്നില്ല. മുന്‍പു പലപ്പോഴും ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. ഇന്നലെ രാവിലെ ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കയ്യില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണു വിവരം പൊലീസിനെ അറിയിച്ചത്. കൊല്ലം സ്വദേശിയായ സുഹൃത്തില്‍നിന്നാണു ഗര്‍ഭം ധരിച്ചതെന്നു യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെയും യുവതിയുടെയും മാതാപിതാക്കളെ…

    Read More »
  • പാമ്പുകളെ ഒളിപ്പിച്ചത് പാന്റിനുള്ളില്‍, പിടികൂടിയത് അസാധാരണ വലിപ്പം കണ്ട്

    മിയാമി: ജീവനുള്ള പാമ്പുകളെ പാന്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവിനെ അധികൃതര്‍ പിടികൂടി. അമേരിക്കയില്‍ മിയാമിയിലെ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് അധികൃതരാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രത്യേക ബാഗില്‍ പാമ്പുകളെ ഇട്ടശേഷം അരഭാഗത്ത് ഒളിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. യുഎസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. പിടിച്ചെടുത്ത പാമ്പുകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിഷമില്ലാത്ത ഇനങ്ങളാണോ കടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പാന്റിന്റെ അസാധാരണമായ വലിപ്പവും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറച്ചുനാള്‍ മുമ്പ് കാനഡയില്‍നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ച അമേരിക്കന്‍ സ്വദേശിയെ അറസ്റ്റുചെയ്തിരുന്നു. യുഎസ്-കാനഡ അതിര്‍ത്തി വഴി ബസില്‍ ആയിരുന്നു ഇയാളുടെ യാത്ര. വളരെ ചെറിയ പാമ്പുകളായിരുന്നു ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. മനുഷ്യര്‍ക്ക് ഉപദ്രവകരമായ ജീവികളുടെ പട്ടികയിലാണ് ബര്‍മീസ് പൈത്തണുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ഇറക്കുമതി വിവിധ രാജ്യങ്ങള്‍ നിരോധിച്ചിട്ടുള്ളതുമാണ്. പിടിയിലായ യുവാവിനെതിരെ വിവിധ വകുപ്പുകള്‍…

    Read More »
Back to top button
error: