IndiaNEWS

മുസ്ലിംങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ വിഡിയോയുമായി ബി.ജെ.പി

ബംഗളൂരു: മുസ്ലിംങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബി.ജെ.പി. കർണാടക യൂണിറ്റാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

അനിമേറ്റഡ് വിഡിയോയുടെ തുടക്കത്തില്‍ കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് കാണിച്ചിരിക്കുന്നത്. ഇതില്‍ ഓരോന്നിലും എസ്.സി, എസ്.ടി, ഒ.ബി.സി എന്ന് എഴുതിയിട്ടുണ്ട്. ഈ കൂട്ടിലേക്ക് മുസ്‍ലിം എന്നെഴുതിയ മുട്ട രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും ചേർന്ന് കൊണ്ടുവെക്കുന്നു. പിന്നീട് മുട്ടവിരിഞ്ഞ് കിളികള്‍ പുറത്ത് വരുമ്ബോള്‍ മുസ്‍ലിം എന്നെഴുതിയ മുട്ടയില്‍ നിന്നെത്തിയ കിളിക്ക് മാത്രം രാഹുല്‍ ഗാന്ധി ഫണ്ടുകള്‍ നല്‍കുന്നതാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്.

എക്സില്‍ നാല് മില്യണ്‍ ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്. പലരും വിഡിയോ തെരഞ്ഞെടുപ്പ് കമീഷന് ടാഗ് ചെയ്തിട്ടുണ്ട്. അതേസമയം വിഡിയോയില്‍ നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമീഷൻ സമീപനത്തെ വിമർശിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാകേത് ഗോഖലെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമീഷൻ ഇത്രത്തോളം ദുർബലമായ അവസ്ഥ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതിന് മുമ്ബ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Signature-ad

തെരഞ്ഞെടുപ്പ് കമീഷൻ ഒരു തമാശയായി മാറി. ബി.ജെ.പിക്കും മോദിക്കും ഒരു നിയമവും ബാധകമല്ലാത്ത സ്ഥിതിയാണുള്ളത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ രാജ്യത്തിന് ഇനിയും അഭിമാനിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

വിഡിയോയെ അപമാനകരമെന്നാണ്  നടൻ പ്രകാശ് രാജ് വിശേഷിപ്പിച്ചത്. കർണാടക ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: