കേരളത്തിൽ പ്രചരണത്തിനെത്താൻ മടിയില്ല- ഷക്കീല

നടി ഷക്കീല കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിൻ്റെ തമിഴ്നാട് ഘടകത്തിലാണ് നടി ചേര്‍ന്നത്.
രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഷക്കീല ചില പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറി. ‘സാമൂഹിക സേവനത്തിനുള്ള പ്ലാറ്റ്ഫോമായാണ് താന്‍ രാഷ്ട്രീയത്തെ കാണുന്നത് ‘ എന്നാണ് ഷക്കീല പറഞ്ഞ പ്രധാന കാര്യം. കേരളത്തിൽ പ്രചരണത്തിനെത്താൻ മടിയില്ലെന്നും നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ പ്രചരണത്തിന് ഇറങ്ങുമെന്നും ഷക്കീല പറഞ്ഞു.
തമിഴ്നാടിനാണ് പ്രധാന്യം നല്കുന്നതെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. മതത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ല എന്നതാണ് കോണ്‍ഗ്രസില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം.
”പല തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാല്‍ നടിയെന്ന വിലാസം മാത്രമാവുമ്പോള്‍ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം കൊടുക്കാറില്ല. എന്റെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.”ഷക്കീല വ്യക്തമാക്കി.
“ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചും അദ്ദേഹം രാഷ്ട്രത്തിന് നല്കിയ സംഭാവനകളെകുറിച്ചുമൊക്കെ അച്ഛന് ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാല്‍ ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസിനോട് മനസില്‍ ഒരിഷ്ടമുണ്ട്. പിന്നെ പ്രവര്‍ത്തിക്കുന്നെങ്കില്‍ ദേശീയ പാര്‍ട്ടിയിലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നും ക്ഷണം കിട്ടിയപ്പോള്‍ അത് സ്വീകരിച്ചു.” ഷക്കീല വ്യക്തമാക്കി.
ബി.ജെ.പിയില്‍ ചേരുന്നതല്ലേ ട്രെന്‍ഡ് എന്ന ചോദ്യത്തിന് എല്ലാവരെയും പോലെയല്ല ഷക്കീലയെന്ന് മലയാളികള്‍ക്ക് നന്നായി അറിയാമെന്നായിരുന്നു പ്രതികരണം. വിവാദ നായികയെന്നല്ലേ നിങ്ങള്‍ എന്നെ വിളിക്കുന്നതെന്നും ഷക്കീല ചോദിച്ചു.