World

    • ഖലിസ്ഥാന്‍ ഭീകരന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്ക്; സ്ഥരീകരിച്ച് കാനഡയിലെ യുഎസ് അംബാസഡര്‍

      ഒട്ടാവ: ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്കു പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് കാനഡയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് കോച്ചന്‍. ഫൈവ് ഐസ് സഖ്യ രാജ്യങ്ങളിലെ രഹസ്യാന്വേഷണ സംഘമാണ് വിവരങ്ങള്‍ കൈമാറിയത്. ഇതിനു പിന്നാലെയായിരുന്നു കനേഡിയന്‍ പാര്‍ലമെന്റില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ വെളിപ്പെടുത്തലെന്നും യുഎസ് അംബാസഡര്‍ കനേഡിയന്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ഫൈവ് ഐസ് സഖ്യത്തിന്റെ രഹസ്യാന്വേഷണ വിവരങ്ങളാണ് കാനഡ പ്രധാനമന്ത്രിക്കു പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ സഹായകമായത്.’ കനേഡിയന്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ യുഎസ് അംബാസഡര്‍ വ്യക്തമാക്കി. അതേസമയം, കൊലപാതകത്തെ പരസ്യമായി അപലപിക്കാന്‍ യുഎസ് ഉള്‍പ്പൈടയുള്ള സഖ്യരാജ്യങ്ങളോട് കാനഡ ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടതായി നേരത്തെ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് ഡേവിഡ് കോച്ചന്‍ പറഞ്ഞതായി കനേഡിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഫൈവ് ഐസ് സഖ്യത്തിലുള്ളത്. സെപ്റ്റംബര്‍ പതിനെട്ടിനാണ് കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ വിഘടനവാദി നേതാവുമായ ഹര്‍ദീപ്…

      Read More »
    • കാനഡ പോയാല്‍ പോട്ടണ്ണാ, പഠിക്കാന്‍ ഇറ്റലി പണം ഇങ്ങോട്ട് തരും

      ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ വിടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 72 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പക്ഷെ കുടിയേറ്റക്കാര്‍ക്ക് ആശാവഹമായ വാര്‍ത്തകളല്ല പല രാജ്യങ്ങളില്‍ നിന്നും പുറത്തുവരുന്നത്. യു.കെ, യു.എസ്.എ, കാനഡ തുടങ്ങിയ വമ്ബന്‍ രാജ്യങ്ങളിലെല്ലാം കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള വിദേശ രാജ്യങ്ങളാണിവ.അതിന് പിന്നാലെയാണ് കാനഡയുമായിട്ടുള്ള ഇപ്പോഴത്തെ പ്രശ്നം. ഇതോടെ ഉപരി പഠനത്തിനായി മറ്റ് രാജ്യങ്ങളിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ട ഘട്ടമെത്തിയിരിക്കുന്നു. അയര്‍ലാന്റ്, ഇറ്റലി, നെതര്‍ലാന്റ്, പോര്‍ച്ചുഗല്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ദക്ഷിണ കൊറിയ, ജപ്പാന്‍, സിങ്കപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും ന്യൂസിലാന്റിലുമൊക്ക വിദേശ പഠനത്തിന് അനന്ത സാധ്യതകളാണ് തുറന്നിടുന്നത്. മാറുന്ന കാലത്ത് വിദേശ പഠനത്തിന് ഏറ്റവും കൂടുതല്‍ സാധ്യതകള്‍ തുറന്നിടുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി ഇറ്റലിയേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിലും വ്യാപകമായ വര്‍ധനവ്…

      Read More »
    • തെരുവുനായകള്‍ക്ക് പള്ളി തുറന്നു കൊടുത്ത്  വൈദികൻ, കുര്‍ബാന കൂടുന്ന നായ

      കേരളത്തില്‍ തെരുവുനായ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്ബോഴാണ് ബ്രസീലില്‍ തെരുവുനായകള്‍ക്കായി ഒരു പള്ളി തന്നെ തുറന്നിട്ടിരിക്കുന്നു എന്ന വാര്‍ത്ത വരുന്നത്. ബ്രസീലിലെ കരുവാരു രൂപതയിലെ വൈദികന്‍ ജോവോ പോളോ അറൗജോ ഗോമസ് ആണ് തന്റെ പള്ളി തെരുവുനായകള്‍ക്കായി തുറന്നിട്ടിരിക്കുന്നത്.പള്ളിയില്‍ വൈദികന്‍ പ്രാര്‍ത്ഥന ചൊല്ലുന്നതിനിടെ അദ്ദേഹത്തിന്റെ സമീപം ഒരു നായ ഇരിക്കുന്ന ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.  2013ല്‍ ആരംഭിച്ചതാണ് ഫാദര്‍ ജോവോ പോളോ അറൗജോ ഗോമസയുടെ തെരുവുനായ സംരക്ഷണം. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നായകളെ കണ്ടെത്തി അദ്ദേഹം പള്ളിയിലേക്ക് എത്തിക്കും. അവയെ കുളിപ്പിച്ച്‌ ഭക്ഷണവും സംരക്ഷണവും നല്‍കും. പള്ളിയിലെ പ്രാര്‍ത്ഥനാ ശ്രുശ്രൂഷയ്ക്ക് ശേഷം നായകളെ ദത്തെടുക്കാന്‍ അദ്ദേഹം വിശ്വാസികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. ഇതിന് അദ്ദേഹത്തെ സഹായിക്കാന്‍ പ്രത്യേകം വോളണ്ടിയര്‍മാരും ഉണ്ട്. ബി ആന്‍ഡ് എസ് എന്ന എക്‌സ് പേജിലൂടെ ആരോ പങ്കുവെച്ച ചിത്രം ഇതിനോടകം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കഴിഞ്ഞു.നായകള്‍ക്ക് പള്ളിക്കുള്ളില്‍ പൂര്‍ണ സ്വാതന്ത്ര്യമാണ്. കുര്‍ബാനയില്‍ പങ്കെടുക്കാൻ ആളുകൾ മുട്ടുകുത്തി നിൽക്കുമ്പോൾ നായകളും ശല്യം ചെയ്യാതെ…

      Read More »
    • ബ്രിട്ടനില്‍ സിഗരറ്റ് നിരോധിക്കാന്‍ ഋഷി സുനക് സര്‍ക്കാര്‍; നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

      ലണ്ടന്‍: ബ്രിട്ടനില്‍ ഋഷി സുനക് സര്‍ക്കാര്‍ സിഗരറ്റ് നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അവസാനം ന്യൂസീലന്‍ഡ് നടപ്പാക്കിയതിനു സമാനമായി സിഗരറ്റ് നിരോധനത്തിന് ബ്രിട്ടന്‍ ഒരുങ്ങുകയാണെന്ന് ‘ദ് ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തു. 2009 ജനുവരി ഒന്നിനു ശേഷം ജനിച്ച ആര്‍ക്കും സിഗരറ്റ് വില്‍ക്കരുതെന്നാണ് ന്യൂസീലന്‍ഡ് ഉത്തരവിറക്കിയത്. വരും തലമുറയെ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍നിന്ന് വിലക്കുകയാണ് യുകെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. 2030 ഓടെ രാജ്യം പുകവലിമുക്തമാക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ടു കൊണ്ട് പുകവലിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്ന് ബ്രിട്ടിഷ് സര്‍ക്കാരിന്റെ വക്താവ് റോയിട്ടേഴ്‌സിനെ അറിയിച്ചു. അടുത്ത വര്‍ഷം ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരിക്കേയാണ് ഋഷി സുനക് സംഘത്തിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ എന്നും റിപ്പോര്‍ട്ടുണ്ട്. ഇ സിഗരറ്റ് നിയന്ത്രണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഇ സിഗരറ്റ് സാംപിളുകള്‍ നല്‍കുന്നതില്‍നിന്ന് ചെറുകിട വ്യാപാരികളെ ബ്രിട്ടന്‍ വിലക്കിയിരുന്നു. അതുപോലെ ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒറ്റത്തവണ ഉപയോഗിക്കുന്ന ഇസിഗരറ്റുകള്‍ 2024 ഓടെ റദ്ദാക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും…

      Read More »
    • വീണ്ടും ചൈനയുടെ പ്രകോപനം; അരുണാചൽ പ്രദേശിലെ കായിക താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനായില്ല

      ബെയ്ജിംഗ്:ചൈന അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഏഷ്യൻ ഗെയിംസിലെ വുഷു മത്സരത്തില്‍ പങ്കെടുക്കാന്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മൂന്നു കളിക്കാര്‍ക്ക് സാധിച്ചില്ല. നെയ്മാന്‍ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നീ താരങ്ങള്‍ക്കാണ് ചൈന അനുമതി നിഷേധിച്ചത്.ബുധനാഴ്ച ഏഷ്യന്‍ ഗെയിംസിനു പോകാനിരിക്കെ ഇവര്‍ക്ക് യാത്രാരേഖ ഡൗണ്‍ലോഡ് ചെയ്യാനായില്ല. സംഭവത്തില്‍ ഇന്ത്യ ചൈനയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.ഇതേത്തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ തന്റെ ചൈന സന്ദര്‍ശനവും റദ്ദാക്കി. ചൈനയുടെ പ്രകോപനം ഇതാദ്യമല്ല,ഓഗസ്‌റ്റ് അവസാനം അരുണാചല്‍ പ്രദേശും അക്സായി ചിനും സ്വന്തം പ്രദേശങ്ങളായി ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കി ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു.അരുണാചലിലെ 11 സ്ഥലങ്ങള്‍ക്ക് ഇക്കഴിഞ്ഞ ഏപ്രിലില്‍ ചൈന പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചതും വിവാദമായിരുന്നു. അരുണാചലിന്റെ ഭാഗങ്ങളെ ടിബറ്റിന്റെ തെക്കൻ ഭാഗമായ സാങ്നാൻ എന്ന് വിശേഷിപ്പിച്ചാണ് ചൈന പുതിയ പേരുകള്‍ നല്‍കിയത്. കഴിഞ്ഞയാഴ്ച നടന്ന ജി 20 ഉച്ചകോടിയുടെ മുന്നോടിയായുള്ള രണ്ടു ദിവസത്തെ യോഗം മാര്‍ച്ചില്‍ അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറിലാണ് ഇന്ത്യ സംഘടിപ്പിച്ചത്…

      Read More »
    • രാജ്യത്ത് ആത്മഹത്യകളില്‍ കൂടുതലും പാരസെറ്റാമോള്‍ അമിതമായി കഴിച്ച് ; വിൽപ്പന നിയന്ത്രിക്കാൻ നീക്കം

      ലണ്ടൻ:ആത്മഹത്യാ നിരക്ക് കുറയ്ക്കാൻ പാരസെറ്റാമോള്‍ അടങ്ങിയ മരുന്നുകളുടെ ലഭ്യത കുറയ്ക്കാനുള്ള നീക്കവുമായി യു കെ സര്‍ക്കാര്‍.ദേശീയ ആത്മഹത്യാ തടയല്‍ നയത്തിന്റെ ഭാഗമായാണ് നീക്കം. രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും കോളേജുകളിലും പുതിയ ആത്മഹത്യാ രീതികളെക്കുറിച്ച്‌ അവബോധം നല്‍കുന്നതിനുള്ള ജാഗ്രതാ സംവിധാനങ്ങളും പുതിയ നയത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. കടകളില്‍ നിന്ന് പാരസെറ്റാമോള്‍ വാങ്ങുന്നതിന്റെ നിരക്ക് കുറയ്ക്കാൻ സാധിച്ചാല്‍ ആത്മഹത്യകളുടെ എണ്ണം നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവില്‍ രണ്ട് പാക്കറ്റ് പാരസെറ്റാമോള്‍ വരെയാണ് കടകളില്‍ നിന്ന് ലഭ്യമാവുന്നത്. 500 ഗ്രാമിന്റെ 16 ഗുളികകളായിരിക്കും രണ്ട് പാക്കറ്റുകളിലായി ഉണ്ടാവുക. ഇതില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താൻ മെഡിസിൻ ആന്റ് ഹെല്‍ത്ത് കെയര്‍ പ്രോഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി പ്രസ് 2018ല്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം രാജ്യത്ത് ആത്മഹത്യകളില്‍ കൂടുതലും പാരസെറ്റാമോള്‍ അമിതമായി കഴിച്ചുള്ള മരണങ്ങളാണ്. അമിതമായി പാരസെറ്റാമോള്‍ ഉപയോഗിക്കുന്നത് കരള്‍ തകരാറിലാകാൻ കാരണമാവുമെന്നും പഠനം കണ്ടെത്തിയിരുന്നു.തുടർന്നാണ് സർക്കാർ തലത്തിലുള്ള നീക്കം.

      Read More »
    • ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കാൻ ജിദ്ദയിൽ1000 മീറ്റർ ഉയരത്തിൽ ‘കിങ്‍‍ഡം ടവർ’ വരുന്നു, ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമെന്ന് അവകാശ വാദം

         സൗദി അറേബ്യയിൽ ജിദ്ദ ടവർ (കിങ്‍‍ഡം ടവർ) നിർമാണം പുനരാരംഭിച്ചതായി ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) അറിയിച്ചു. 1000 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കെട്ടിടം പൂർത്തിയാകുന്നതോടെ, നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ (828 മീറ്റർ) ദുബായിലെ ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കും. ജിദ്ദ ഇക്കണോമിക് സിറ്റിയാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുക. പ്രധാന ടവർ ഉൾപ്പെടെ പദ്ധതിയുടെ പ്രാരംഭ ഘട്ടം 1.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഒരുക്കുന്നത്. നഗരവികസനത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്ന ജിദ്ദ ടവറിലെ താമസ സമുച്ചയത്തിൽ 2 മുതൽ 6 കിടപ്പുമുറി ഫ്ലാറ്റുകൾ വരെയുണ്ടാകും. താമസക്കാർക്ക് ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കും. കൂടാതെ ഷോപ്പിങ് മാൾ, ലക്ഷ്വറി ബുട്ടീക്, റസ്റ്ററന്റ്, ടെന്നിസ് കോർട്ട്  തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഉണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ നിലയവും ഇതോടനുബന്ധിച്ച് സജ്ജമാകും. ആഡംബര ഹോട്ടൽ, ഓഫിസ്, താമസം തുടങ്ങി ജിദ്ദ ടവറിന് സവിശേഷതകളേറെയുണ്ടാകും. 2011ൽ പ്രഖ്യാപിച്ച് 2013ൽ നിർമാണം ആരംഭിച്ച…

      Read More »
    • പന്നിയിറച്ചി കഴിക്കുംമുന്‍പ് ഇസ്‌ലാം പ്രാര്‍ഥന; ടിക്ടോക് താരത്തിന് 2 വര്‍ഷം ജയില്‍

      ജക്കാര്‍ത്ത: ഇന്തോനീഷ്യയില്‍ പന്നിയിറച്ചി കഴിക്കുന്നതിനു മുന്‍പ് ഇസ്‌ലാമിക പ്രാര്‍ഥന ചൊല്ലുകയും അത് ടിക്ടോക്കില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്ക് രണ്ടു വര്‍ഷം തടവ്. സമൂഹമാധ്യമത്തില്‍ ലിന മുഖര്‍ജി എന്നറിയപ്പെടുന്ന ലിന ലുത്ഫിയാവതിയ്‌ക്കെതിരെ ഇന്തോനീഷ്യയിലെ മതനിന്ദ നിയമപ്രകാരമാണ് കേസെടുത്തത്. ബാലി സന്ദര്‍ശനത്തിനിടെയാണ് യുവതി ഇസ്‌ലാമിക പ്രാര്‍ഥന ചൊല്ലിയതിനു ശേഷം പന്നിയിറച്ചി കഴിക്കുകയും അതിന്റെ വിഡിയോ ടിക്ടോക്കില്‍ പങ്കുവയ്ക്കുകയും ചെയ്തത്. സുമാത്രയിലെ പാലേംബംഗ് ജില്ലാ കോടതിയാണ് മുപ്പത്തിമൂന്നുകാരിയായ ലിനയെ കുറ്റക്കാരിയായി കണ്ടെത്തി ശിക്ഷ വിധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തെയും പ്രത്യേക മതവിശ്വാസം പിന്തുടരുന്ന ആളുകള്‍ക്കെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്നാണ് കോടതി നിരീക്ഷിച്ചത്. രണ്ടു വര്‍ഷത്തെ തടവിനു പുറമേ 13,46,929 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി അറിയിച്ചു. ശിക്ഷാ വിധി കേട്ട് പുറത്തിറങ്ങിയ ലിന മാധ്യമങ്ങള്‍ക്കു മുന്നില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. താന്‍ ചെയ്തത് തെറ്റാണെന്ന് അറിയാമെന്നും എന്നാല്‍ ഇത്രയും കടുത്ത ശിക്ഷ പ്രതീക്ഷിച്ചില്ലെന്നും…

      Read More »
    • ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം; ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിന് തെളിവുണ്ടെന്ന് കാനഡ

      ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിന് തെളിവുണ്ടെന്ന് കാനഡ. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതരും കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുമായുള്ള ആശയവിനിമയം അടക്കമുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് കാനഡ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മയായ ‘ളശ്‌ല ല്യല’െ തെളിവ് നല്‍കിയെന്നാണ് കാനഡയുടെ അവകാശവാദം. നേരിട്ടും അല്ലാതെയുമാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും കാനഡ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞദിവസം നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉത്തരവില്‍ ഉറച്ചുനില്‍ക്കുന്നു. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള ആരോപണം ആവര്‍ത്തിക്കുന്നു. ആരോപണം ഉന്നയിക്കാന്‍ വിശ്വസനീയമായ കാരണങ്ങള്‍ ഉണ്ടെന്നും ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. ‘തിങ്കളാഴ്ച പറഞ്ഞതുപോലെ, കനേഡിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ വിശ്വസനീയമായ കാരണങ്ങളുണ്ട്.…

      Read More »
    • കാനഡയിൽ ജീവിക്കുന്ന വിദ്യാർഥികളും ജോലിക്കാരുമായ 14 ലക്ഷത്തിലേറെ ഇന്ത്യക്കാർ ഭീതിയിൽ; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത് ഇവരെ എങ്ങനെ ബാധിക്കും?

        ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം പ്രതിദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞിരുന്നു. അതിനുശേഷമാണ് ബന്ധം കൂടുതൽ വഷളായത്. ഇരു രാജ്യങ്ങളും ഉന്നത നയതന്ത്രജ്ഞരെ പരസ്‌പരം പുറത്താക്കുകയും ആരോപണളും പ്രത്യാരോപണങ്ങളും തുടരുകയും ചെയ്യുന്നു. ഇതിനിടയിൽ, കാനഡയിൽ താമസിക്കുന്ന പൗരന്മാരോട് ജാഗ്രത പാലിക്കാനും ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തിലും ആശങ്ക ഉയരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുക എന്ന ഉദ്ദേശത്തോടെ കാനഡയിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കുമാണ് ആശങ്ക കൂടുതൽ. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാകുന്നത് അവിടെ താമസിക്കുന്ന ഇന്ത്യക്കാരിൽ എന്ത് സ്വാധീനം ചെലുത്തും എന്നതാണ് ചോദ്യം. കാനഡയിൽ ഇന്ത്യക്കാരുടെ പങ്ക് കാനഡയിലെ ജനസംഖ്യ ഏകദേശം 37 ദശലക്ഷമാണ്, അതിൽ 1.4 ദശലക്ഷം ആളുകൾ ഇന്ത്യൻ വംശജരാണ്. 2021 ലെ സെൻസസ് പ്രകാരം രാജ്യത്തെ മൊത്തം…

      Read More »
    Back to top button
    error: