IndiaNEWS

സ്മൃതി ഇറാനിയുടെ ധാർഷ്ഠ്യത്തിനേറ്റ അടി: രാഹുൽ തോറ്റോടിയപ്പോൾ  നെഞ്ചു വിരിച്ചു നിന്ന കിഷോരി ലാൽ ശർമ എന്ന സൂപ്പർസ്റ്റാർ…!

    സ്മൃതി ഇറാനി എന്തൊക്കെയാണ്  വിളിച്ചു കൂവിയത്…? രാഷ്ട്രീയ രംഗത്തെ പരസ്പര ബഹുമാനവും മാന്യതയും തച്ചുടയ്ക്കുന്ന ഭാഷയായിരുന്നു അവരുടേത്. ഒടുവിൽ ആ അഹങ്കാരത്തിന് സ്മൃതിക്ക് കിട്ടിയത് ലോക് സഭാ ഇലക്ഷനിലെ കനത്ത പരാജയമാണ്.

Signature-ad

മുൻ ലോക് സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ ബി.ജെ.പിയിലെ സ്മൃതി ഇറാനിയോട്  പരാജയപ്പെട്ടപ്പോൾ ഹൃദയം നുറുങ്ങിയ അവസ്ഥയായിരുന്നു കോൺഗ്രസുകാർക്ക്. ഇനി കോൺഗ്രസിൻ്റെ പരമ്പരാഗത മണ്ഡലമായ അമേഠി ഒരിക്കലും  തിരിച്ചു കിട്ടില്ലെന്ന് പലരും കരുതി.

രാഹുൽ ഗാന്ധി ഇക്കുറി അമേഠി ഉപേക്ഷിച്ച് വയനാടിനൊപ്പം റായ്ബറേലി തെരഞ്ഞെടുത്തു.  പക്ഷേ തോറ്റാലും ശരി രാഹുൽ ഗ
അമേഠിയിൽ തന്നെ മത്സരിക്കണം എന്ന ചിന്താഗതിക്കാരായിരുന്നു കോൺഗ്രസുകാരിൽ ഭൂരിഭാഗവും.   രാഹുൽ അമേഠിയിൽ നിന്ന് ഭയന്നോടിയപ്പോൾ പിന്നെ ആരെന്നായി ചോദ്യം. അപ്പോഴാണ് പൊക്കം കുറഞ്ഞ ഒരു മനുഷ്യൻ രംഗത്തെത്തിയത്. കിഷോരി ലാൽ ശർമ…! ശരിക്കും അപ്പോഴാണ് ഇദ്ദേഹത്തെ എല്ലാവരും കാണുന്നതും അറിയുന്നതും.

ഇദ്ദേഹം കോൺഗ്രസ് സ്ഥാനാർത്ഥിയായി അമേഠിയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ മൂക്കത്ത് വിരൾ വെച്ചവരാണ് പലരും. രാഹുലിന് തോൽക്കാൻ പേടിയുള്ളതു കൊണ്ട് അദ്ദേഹം മാറി പേരിന് ഒരു മത്സരം കാഴ്ചവെയ്ക്കാൻ പകരമൊരാളെ കൊണ്ടുവന്നതാണെന്നാണ് എല്ലാവരും കരുതിയത്. അതുകൊണ്ട് തന്നെ അമേഠിയിൽ ബി.ജെ.പി സ്ഥാനാർത്ഥി സ്മൃതി ഇറാനിയുടെ വിജയം ഈസിയാകുമെന്ന് എല്ലാവരും കരുതി.

പിന്നീട് ഇന്ത്യൻ ജനത കണ്ടത്, 10 കൊല്ലം സ്മൃതി ഇറാനി അമേഠിയിൽ ഉണ്ടാക്കിയ സകല പ്രഭാവവും ഈ മൃദുഭാഷിയായ കുറിയ മനുഷ്യൻ 15 ദിവസം കൊണ്ട്  സ്‌മൃതിനാശം ചെയ്യുന്നതാണ്.

സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് നാലാം ദിവസം ഒരഭിമുഖത്തിൽ ഇദ്ദേഹം  പറഞ്ഞു:

”നിങ്ങളെന്താ പറഞ്ഞത്? സ്മൃതി ഇറാനിജിയുടെ ഭൂരിപക്ഷം എത്ര കുറക്കാൻ കഴിയുമെന്നോ? ഞാൻ മത്സരിക്കുന്നത് ജയിക്കാനാണ്. എനിക്ക് 15 ദിവസം ഇവിടെ ധാരാളമാണ്. എന്നെ അറിയാത്തതും എനിക്ക് അറിയാത്തതുമായ കവലകൾ അമേഠിയിലും റായ്ബാറേലിയിലും ഇല്ല. എന്നെ ഗാന്ധി കുടുംബത്തിന്റെ വീട്ടു വേലക്കാരൻ എന്ന് വിളിച്ച സ്മൃതി ഇറാനിജിയോട് ഞാൻ പറയട്ടെ, ഞാൻ ഈ നാടിന്റെ വേലക്കാരൻ ആണ്. നിങ്ങൾക്കെന്നെ മനസിലായിട്ടില്ല എന്ന് തോന്നുന്നു. അത് നിങ്ങൾക്ക് ബോധ്യമാകുന്ന ദിവസമായിരിക്കും ജൂൺ 4. ഒരു ലക്ഷം വോട്ടിന് തോൽക്കാൻ തയ്യാറായിക്കോളൂ സ്‌മൃതിജി.”

ശരിക്കും അതൊരു വെറും വാക്ക് ആയിരുന്നില്ല. സത്യമായിരുന്നു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഈ മനുഷ്യൻ കോൺഗ്രസ് പ്രവർത്തകരെ മൂഴുവൻ ആവേശം കൊള്ളിച്ച് അമേഠി കോൺഗ്രസിന് വേണ്ടി തിരിച്ചു പിടിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയ്ക്ക് പോലും നടക്കാഞ്ഞ കാര്യം.

കൗണ്ടിങ് കഴിഞ്ഞ് മടങ്ങാൻ വണ്ടിയിലിരിക്കുമ്പോൾ ഒരു ചാനലുകാരൻ ഇദേഹത്തെ  ഇന്റർവ്യൂ ചെയ്യാൻ വരുന്നത് കണ്ടു.  അപ്പോൾ യാതൊരു ഭാവവും പുറത്തു കാണിക്കാതെ വണ്ടിയിലിരുന്ന് അദ്ദേഹം പതുക്കെ പറഞ്ഞു:  ”പ്രിയപ്പെട്ട മാധ്യമപ്രവർത്തകൻ,  നിങ്ങൾ പത്രക്കാർക്ക് അറിയാത്ത കാര്യങ്ങളാണ് ഇന്നാട്ടിലെ ഒട്ടു മിക്ക കാര്യങ്ങളും എന്ന് ബോധ്യമായല്ലോ. ധന്യവാദ്.”
കൈകൂപ്പി അദ്ദേഹം മുന്നോട്ട് നിങ്ങി.

ഇതാണ് കിഷോരി ലാൽ ശർമ എന്ന കൊച്ചു മനുഷ്യൻ. ഇനി അമേഠിയുടെ അമരക്കാരൻ. കോൺഗ്രസ് തിരിച്ചു വരുന്നതുപോലെ പ്രിയപ്പെട്ടതാണ് കോൺഗ്രസ് പ്രവർത്തകർക്ക് തങ്ങളുടെ പ്രിയപ്പെട്ട മണ്ഡലമായ അമേഠിയും തിരികെ കിട്ടുന്നത്. അതിനാൽ ഇനിയുള്ള കാലം കോൺഗ്രസിനും കോൺഗ്രസുകാർക്കും കിഷോരി ലാൽ ശർമ എന്ന കൊച്ചു മനുഷ്യൻ സ്റ്റാർ അല്ല. സൂപ്പർ സ്റ്റാർ തന്നെ…!

രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വിജയ കിരീടമണിഞ്ഞ അമേഠി ലോക്സഭാ  മണ്ഡലം തിരിച്ചു പിടിച്ച സൂപ്പർ സ്റ്റാർ.

Back to top button
error: