Kerala
-
എല്ലായിടത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് മുരളീധരൻ: കെ.സുരേന്ദ്രൻ
കോഴിക്കോട്: തൃശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. മുരളീധരനെ ശിഖണ്ഡിയെന്ന് വിളിച്ചായിരുന്നു കെ. സുരേന്ദ്രന്റെ വിമര്‍ശനം.ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ വോട്ട് നേടി ജയിക്കാനാണ് മത്സരിക്കുന്നത്. എന്നാല്‍, മുരളീധരന്‍ പറയുന്നത് ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് വിഴ്ത്താനാണ് മത്സരിക്കുന്നതെന്നാണ്. എല്ലായിടത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടിയിറങ്ങുന്ന ശിഖണ്ഡിയാണ് മുരളീധരന്‍, സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാന്‍ പോലും മുരളീധരന്‍ തയാറായില്ല. ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Read More » -
തിരുവല്ലയിൽ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൈനികൻ അറസ്‌റ്റിൽ
പത്തനംതിട്ട: തിരുവല്ലയിൽ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൈനികൻ അറസ്‌റ്റിൽ. മദ്രാസ് റെജിമെൻ്റിലെ നായിക് സുബൈദാറായ തിരുവല്ല നന്നൂർ പുത്തൻകാവ് മലയില്‍ വാഴയ്ക്കാമലയില്‍ എസ്. രതീഷ് (40) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.അയൽപക്കത്തെ വീട്ടില്‍ ആരും ഇല്ലാത്ത തക്കം നോക്കി വെള്ളം കുടിക്കാൻ എന്ന വ്യാജേനെ അടുക്കളയില്‍ എത്തിയ രതീഷ് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കുതറി മാറാൻ ശ്രമിച്ച കുട്ടിയെ ഇയാള്‍ ബലമായി ഉപദ്രവിക്കുകയുമായിരുന്നു. ഇയാളുടെ കൈത്തണ്ടയില്‍ കടിച്ച് പിടിവിടുവിച്ച ശേഷം പെണ്‍കുട്ടി അയല്‍ വീട്ടില്‍ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അയല്‍വാസികള്‍ ചേർന്ന് തടഞ്ഞുവെച്ച രതീഷിനെ തിരുവല്ല പൊലീസിനെ കൈമാറുകയായിരുന്നു. പോക്സോ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
Read More » -
സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു, മുൻ സപ്ലൈകോ മാനജർ ദാരുണമായി മരിച്ചു
കാസർകോട്: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് മുൻ സപ്ലൈകോ മാനജർ ദാരുണമായി മരിച്ചു. ഷിറിബാഗിലു നാഷണൽ നഗറിലെ രവിദാസ് (58) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ചൂരിയിലാണ് അപകടം നടന്നത്. ഇടുങ്ങിയ വഴിയിലാണ് അപകടം സംഭവിച്ചത്. രവിദാസ് സഞ്ചരിച്ച സ്‌കൂട്ടറും എതിർദിശയിൽ നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രവിദാസ് റോഡിലേക്ക് തെറിച്ചുവീഴുകയും കാറിന്റെ ചക്രം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. ഇതിനിടെ കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും ചെയ്തു. ഓടിക്കൂടിയവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുഞ്ഞിരാമൻ നായരുടെ മകനാണ് മരിച്ച രവിദാസ്. മധൂർ ഗ്രാമപഞ്ചായത് ഭഗവതി നഗർ വാർഡ് അംഗം അമ്പിളിയാണ് ഭാര്യ. ബെംഗ്ളൂറിൽ പി ജി വിദ്യാർഥിനിയായ മാലാഖ ഏക മകളാണ്.
Read More » -
ആലപ്പുഴയിൽ ദമ്ബതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: ചുനക്കരയില്‍ ദമ്ബതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവില്‍ സരളാലയത്തില്‍ യശോധരന്‍ (50) ഭാര്യ സരള ( 56 ) എന്നിവരാണ് മരിച്ചത്. വികലാംഗയായ സരളയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് യശോധരന്‍ ആത്മഹത്യ ചെയ്തതാണെന്നാണു പോലീസ് നിഗമനം.യശോധരനെ മുറിയില്‍ തൂങ്ങിയ നിലയിലും സരളയെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
Read More » -
തൃശൂരില്‍ കാണാതായ രണ്ടുകുട്ടികളുടെയും മൃതദ്ദേഹങ്ങള്‍ കണ്ടെത്തി
തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില്‍ നിന്ന് കാണാതായ രണ്ടുകുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരുടെ മൃതദേഹങ്ങള്‍ കോളനിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളില്‍ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുട്ടികളുടെ മരണകാരണം എന്തെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളു.കാണാതായി അഞ്ച് ദിസത്തിന് ശേഷമാണ് പരാതി ലഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Read More » -
വിദ്യാര്‍ത്ഥികളുടെ മരണം; കെഎസ്ആർടിസി ഡ്രൈവറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു
കൊല്ലം: ബസ് ഇടിച്ച് ബൈക്ക് യാത്രികരായ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്‌ആർടിസി ഡ്രൈവറെ സർവീസില്‍നിന്ന് പിരിച്ചുവിട്ടു. ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആര്‍.ബിനുവിനെയാണ് കോര്‍പറേഷന്‍ പിരുച്ചുവിട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ എംസി റോഡില്‍ കുരിയോട് നെട്ടേത്തറയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പൂനലൂർ തൊളിക്കോട് തലയാംകുളം വിഘ്നേശ്വത്തില്‍ അജയകുമാറിന്റെയും ബിന്ദുവിന്റെയും മകള്‍ ശിഖ (20), പുനലൂർ കക്കോട് അഭിനഞ്ജനത്തില്‍ രഞ്ജിത്ത് ആർ.നായരുടെയും ലക്ഷ്മിയുടെയും മകൻ അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തിനൊടുവിലാണ് തീരുമാനം ഉണ്ടായത്. കെഎസ്‌ആർടിസി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
Read More » -
യുവാവിനെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസർകോട്: യുവാവിനെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബേക്കൽ പാറപ്പള്ളി കാട്ടിപ്പാറ സ്വദേശിയായ നദീർ (33) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് പള്ളിക്കര പൂച്ചക്കാട്ടെ ഭാര്യവീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഖത്തറിൽ നിന്നും ആറു മാസം മുൻപാണ് നാട്ടിലെത്തിയത്. ശേഷം മീൻ ലോറിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മുബീന. മക്കള്‍: മുഹമ്മദ് മുസമ്മില്‍, റാസിഖ്.. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
വാഹന സംബന്ധമായ എല്ലാ വിവരങ്ങളും; ഡൗൺലോഡ് ചെയ്യാം ഈ ആപ്പ്; ഇതാ ലിങ്ക്
ഏകദേശം 5 കോടിയിലധികം ആളുകൾ ഇതിനോടകം ഡൗൺലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസൻസ് സംബന്ധമായതും ആയ സർവ്വീസുകൾ ചെയ്യാൻ സാധിക്കുന്നതും, Al കാമറ ഫൈൻ അടക്കം അടക്കാൻ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാൻ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്. നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസോ വാഹനമോ ഉണ്ടെങ്കിൽ നിർബന്ധമായും ഡൗൺലോഡ് ചെയ്യേണ്ട ഒരു മൊബൈൽ ഫോൺ ആപ്പാണിത്. വാഹനത്തിൽ രേഖകൾ സൂക്ഷിക്കേണ്ടതുണ്ടെന്ന് എല്ലാവർക്കും അറിയാം.എന്നാൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ വിർച്ച്വൽ ഡോക്യുമെന്റുകൾ ആയി ആർസി ബുക്കും ലൈസൻസും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയിൽ അത് കാണിക്കാനും സാധിക്കും.അതായത് ഒറിജിനൽ രേഖകൾ കയ്യിൽ കരുതണമെന്നില്ല എന്നർഥം. മാത്രവുമല്ല അത് ക്യു ആർ കോഡ് രൂപത്തിൽ സ്റ്റിക്കറായി സൂക്ഷിക്കാവുന്നതുമാണ്. ഈ രീതിയിൽ ആർസി ബുക്കും ലൈസൻസുമൊക്കെ സൂക്ഷിച്ചു കഴിഞ്ഞാൽ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് തന്നെ ഇത് സംബന്ധിച്ച സംബന്ധിച്ച നോട്ടിഫിക്കേഷൻ മെസ്സേജ്…
Read More » -
തൃശൂരില്‍ നിന്ന് രണ്ട് കുട്ടികളെ കാണാതായി; തിരച്ചിൽ
തൃശൂര്‍: ശാസ്താംകോപൂവം കോളനിയില്‍ നിന്നും കാണാതായ കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. സജു കുട്ടന്‍(16), അരുണ്‍(8) എന്നീ കുട്ടികളെയാണ് കാണാതായത്.ഇവർ വനത്തിൽ കുടുങ്ങിയതായാണ് വിവരം. ഇന്ന് രാവിലെ 7 മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. 12 പേര്‍ വീതമുള്ള 7 ടീമുകള്‍ ആയിട്ടാണ് തെരച്ചില്‍ നടക്കുന്നത്. ഓരോ ടീമിലും അഞ്ചു വീതം പൊലീസ്, ഫോറസ്റ്റ് -ഉദ്യോഗസ്ഥരും, രണ്ട് വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ഉണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.
Read More » -
കാട്ടുപന്നിയെ കൊന്ന് കറിവച്ചു; രണ്ട് പേര്‍ പിടിയില്‍
കോഴിക്കോട്: കാട്ടുപന്നിയെ കൊന്ന് പാകം ചെയ്ത് കഴിക്കുകയും വില്‍പന നടത്താന്‍ ശ്രമിക്കുകയും ചെയ്ത രണ്ട് പേർ പിടിയില്‍. തിരുവമ്ബാടി പുല്ലൂരാമ്ബാറ കാട്ടുപാലത്ത് സിറാജുദ്ദീന്‍(46), കൊടുവള്ളി വാവാട് കൈതക്കുന്നുമല്‍ ഭരതന്‍(67) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. ഇയാളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. കൊടുവള്ളി മാനിപുരം ഭാഗത്ത് വച്ച് ഇവര്‍ കാട്ടുപന്നിയെ രാത്രി പിടികൂടുകയായിരുന്നു. തുടര്‍ന്ന് പന്നിയെ കൊല്ലുകയും ഇറച്ചി പാകം ചെയ്ത് കഴിക്കുകയും ചെയ്തു. ഭരതന്‍റെ വീട്ടില്‍ നിന്ന് ഇറച്ചി പാകം ചെയ്ത പാത്രങ്ങളും വില്‍പനക്കായി കരുതിയ ബാക്കി വന്ന പന്നിയിറച്ചിയും പിടികൂടിയിട്ടുണ്ട്.
Read More »