Sports

  • ലോകകപ്പ് നേടാന്‍ സുശക്തം; ഇന്ത്യൻ ടീമിന്റെ പരിമിതികൾ ഇവയാണ്

    കഴിഞ്ഞ ദിവസമാണ് ട്വന്റി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണടക്കമുള്ളവരുണ്ട്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഉപനായകന്‍. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ കപ്പിനും ചുണ്ടിനും ഇടയിലാണ് ഇന്ത്യയ്ക്ക് കിരീടം നഷ്ടമായത്. ആ നോവ് ഇപ്പോഴും ഇന്ത്യയുടെ ഉള്ളിലുണ്ട്. ട്വിന്റി-20 ലോകകപ്പ് നേടി ആ വേദന മറക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കപ്പുയര്‍ത്താന്‍ സാധ്യതയുള്ള ടീമായിട്ടാണ് ഇന്ത്യയെ പരിഗണിക്കുന്നത്.. 2007 ലെ പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിയ ടീമാണ് ഇന്ത്യ. എന്നാല്‍ പിന്നീട് ഇന്ത്യയ്ക്ക് ഈ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. 2013 ന് ശേഷം ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്റ് പോലും വിജയിച്ചിട്ടുമില്ല. ഏറെ നാളായി തുടരുന്ന കിരീട വരള്‍ച്ചയ്ക്ക് ലോകകപ്പ് നേടി വിരാമമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വെസ്റ്റ് ഇന്‍ഡീസിലും യുഎസ്‌എയിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഇവിടുത്തെ പിച്ചുകള്‍ സ്പിന്നിനെ അനുകൂലിക്കുന്നതായിരിക്കും എന്നാണ് വിലയിരുത്തല്‍. നാല് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ടീമിലുള്ളത്. കുല്‍ദീപ് യാദവും യുസ്വേന്ദ്ര…

    Read More »
  • സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ

    കാത്തിരിപ്പിന് അവസാനം! മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍. താരത്തിന്റെ കരിയറിലെ ആദ്യ ലോകകപ്പാണിത്. സുനില്‍ വല്‍സന്‍, എസ് ശ്രീശാന്ത് എന്നിവർക്ക് ശേഷം ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളികൂടിയാണ് സഞ്ജു. ജൂണ്‍ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള 15 അംഗ ടീമിനെ സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമില്‍ യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണ് മുന്‍നിര ബാറ്റർമാർ. ഋഷഭ് പന്താണ് ടീമിന്റെ ഒന്നാം വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംപിടിച്ചത്. ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദൂബെ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ ഓള്‍ റൗണ്ടർമാർ. ജസ്പ്രിത് ബുംറ നയിക്കുന്ന ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ്, അർഷദീപ് സിങ് എന്നിവരാണ് പേസർമാർ. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ്‌ സ്പിന്‍ ദ്വയം.…

    Read More »
  • വമ്പൻ ട്രാൻസ്ഫർ; ഇന്ത്യൻ യുവ ഫുട്ബോൾ  താരത്തെ സ്വന്തമാക്കി കനേഡിയൻ ക്ലബ് 

    ഇന്ത്യൻ ഫുട്ബാളിന്റെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചേക്കാവുന്ന ഒരു വമ്പൻ ട്രാൻസ്ഫർ ഇന്നലെ നടന്നിരിക്കുകയാണ്. ഇന്ത്യൻ യുവ  താരവും നിലവിൽ ഐ ലീഗ് ക്ലബ് ഇന്റർ കാശിയുടെ താരമായ എഡ്മണ്ട് ലാൽറിൻഡിക കനേഡിയൻ ടോപ് ഡിവിഷൻ ക്ലബായ അത്ലറ്റികോ ഒട്ടാവയുമായി സൈൻ ചെയ്തു. 25 കാരനായ എഡ്മണ്ട് ഈ ഐ ലീഗ് സീസണിൽ 12 ഗോളുകൾ നേടി ആരാധക ശ്രദ്ധ നേടിയ താരമാണ്.സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് അത്ലറ്റികോ ഒട്ടാവോ.

    Read More »
  • ഐഎസ്‌എൽ ഫൈനൽ: മുംബൈ സിറ്റി vs മോഹൻ ബഗാൻ

    ഐഎസ്‌എൽ പത്താം സീസണിലെ ഫൈനലിൽ മുംബൈ സിറ്റി കൊൽക്കത്ത മോഹൻ ബഗാനുമായി ഏറ്റുമുട്ടും.ഇന്നലെ നടന്ന രണ്ടാം പാദ സെമിഫൈനല്‍ മല്‍സരത്തില്‍ എഫ്‌സി ഗോവയെ 2-0ന് കീഴടക്കിയാണ് മുംബൈ സിറ്റി എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചത്. മുംബൈ ഫുട്‌ബോള്‍ അരീന സ്‌റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് മുംബൈ സിറ്റി വിജയിച്ചത്. ഏപ്രില്‍ 24ന് ഗോവയില്‍ നടന്ന ആദ്യപാദ സെമിയില്‍ എഫ്‌സി ഗോവയെ 2-3ന് മുംബൈ എഫ്‌സി തോല്‍പ്പിച്ചിരുന്നു. ഇതോടെ 5-2 എന്ന അഗ്രഗേറ്റ് സ്‌കോറിന്റെ ആധികാരിക ജയത്തോടെ മുംബൈ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. മെയ് നാല് ശനിയാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ മോഹന്‍ ബഗാനാണ് മുംബൈ സിറ്റി എഫ്‌സിയുടെ എതിരാളികള്‍. രണ്ടുപാദ സെമിഫൈനല്‍ മല്‍സരങ്ങളിലായി ഒഡീഷയെ 3-2ന് മറികടന്നാണ് മോഹന്‍ ബഗാന്‍ ഫൈനലിലെത്തിയത്.

    Read More »
  • മോഹൻ ബഗാൻ സൂപ്പര്‍ ജയന്‍റ്സ് x ഒഡീഷ എഫ്സി രണ്ടാംപാദ സെമി ഫൈനല്‍ ഇന്ന്

    കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോള്‍ 2023-24 സീസണിന്‍റെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാംപാദ സെമി ഫൈനലില്‍ ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സും ഒഡീഷ എഫ്സിയും ഏറ്റുമുട്ടും. കൊൽക്കത്തയിൽ വച്ചാണ് മത്സരം.ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ ഒഡീഷ എഫ്സി 2-1ന്‍റെ ജയം സ്വന്തമാക്കിയിരുന്നു. വൻ ജയവുമായി തുടർച്ചയായ രണ്ടാം ഫൈനലാണ് മോഹൻ ബഗാൻ ലക്ഷ്യമിടുന്നത്. ഈ സീസണിലെ ലീഗിലെ ഒന്നാം സ്ഥാനക്കാർക്കുള്ള ഐഎസ്‌എല്‍ ഷീല്‍ഡ് നേടിയ ടീമാണ് ബഗാൻ.

    Read More »
  • സഞ്ജുവിന് 24 ലക്ഷം പിഴ; ആവർത്തിച്ചാൽ വിലക്ക്

    ഇന്നലെ ലക്നൗവിനെതിരെ ഗംഭീര വിജയം സ്വന്തമാക്കിയെങ്കിലും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജുവിന്റെ ചെവിക്ക് പിടിച്ചിരിക്കുയാണ് മാച്ച്‌ റഫറി. ലഖ്നൌവിനെതിരായ മത്സത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന് സഞ്ജുവിന് പിഴ അടയ്ക്കേണ്ടിവരും. കൃതൃ സമയത്ത് രാജസ്ഥന് 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രണ്ടാം തവണയാണ് സഞ്ജുവിന് ഇത്തരത്തില്‍ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ 24 ലക്ഷം പിഴയടയ്‌ക്കേണ്ടി വരും. അനുവദിച്ച സമയത്തിനും ഒരോവര്‍ കുറവായിട്ടാണ് രാജസ്ഥാന്‍ പൂര്‍ത്തിയാക്കിയത്. ഇനിയും ഇതാവര്‍ത്തിച്ചാല്‍ സഞ്ജുവിന് ഒരു മത്സരത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തും. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് സഞ്ജുവിന് ഈ സീസണില്‍ ആദ്യമായി പിഴ സീസണില്‍ ആദ്യമായി പിഴ ഈടാക്കുന്നത്. നേരത്തെ, ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തും രണ്ട് തവണ ശിക്ഷിക്കപ്പെട്ടിരുന്നു. ഗുജറാത്തിന്റെ ശുഭ്മാന്‍ ഗില്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് എന്നിവരെല്ലാം പിഴയടയ്‌ക്കേണ്ടി വന്നവരാണ്. ഇന്നലെ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ 197 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ രാജസ്ഥാന്‍…

    Read More »
  • 33 പന്തില്‍ 71 റൺസുമായി പുറത്താകാതെ സഞ്ജു; വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്

    ലഖ്‌നൗ: ഐപിഎഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ഏകനാ സ്റ്റേഡിയത്തില്‍ 197 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (33 പന്തില്‍ 71), ധ്രുവ് ജുറല്‍ (34 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. വിജയത്തോടെ രാജസ്ഥാന്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു. 9 മത്സരത്തില്‍ നിന്നും 16 പോയിന്റാണ് രാജസ്ഥാന്. ലഖ്‌നൗ ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്നു. ഓപ്പണിങ് വിക്കറ്റില്‍ വെറും 35 പന്തില്‍നിന്ന് 60 റണ്‍സ് അടിച്ചുകൂട്ടി ഓപ്പണർമാരായ ജോസ് ബട്‍ലറും യശസ്വി ജയ്സ്വാളും നല്‍കിയ മിന്നുന്ന തുടക്കം മുതലെടുത്താണ് രാജസ്ഥാൻ അനായാസം വിജയത്തിലെത്തിയത്. ബട്‍ലർ 18 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം നേടിയത് 34 റണ്‍സ്. ജയ്സ്വാള്‍ 18 പന്തില്‍ മൂന്നു…

    Read More »
  • ഐപിഎല്ലിൽ മുംബൈയെ തകർത്ത്  ഡല്‍ഹി ക്യാപിറ്റല്‍സ്

    ന്യൂഡൽഹി: ഐപി എല്ലില്‍ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന ഓവർ വരെ നീണ്ട മത്സരത്തില്‍ 10 റണ്‍സിനായി ഡല്‍ഹിയുടെ വിജയം. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയർത്തിയ 258 റണ്‍സിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 32 പന്തില്‍ 4 ഫോറും 4 സിക്സും അടക്കം 63 റണ്‍സ് നേടിയ തിലക് വർമ്മ, 24 പന്തില്‍ 46 റണ്‍സ് നേടിയ ഹാർദിക്ക് പാണ്ഡ്യ, 17 പന്തില്‍ 37 റണ്‍സ് നേടിയ ടിം ഡേവിഡ് എന്നിവരാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി തിളങ്ങിയത്. ഡെല്‍ഹിയ്ക്കായി റസീഖ് ഡാർ സലാം, മുകേഷ് കുമാർ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിനായി 27 പന്തില്‍ 11 ഫോറും 6 സിക്സും ഉള്‍പ്പടെ 84 റണ്‍സ് നേടിയ ജേക്ക് ഫ്രെസർ, 17 പന്തില്‍…

    Read More »
  • വിജയ ശതമാനത്തില്‍ ഒന്നാമൻ; വുകമനോവിച്ച്‌ പടിയിറങ്ങുമ്പോൾ 

    കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ചരിത്ര നേട്ടങ്ങള്‍ നിരവധി സമ്മാനിച്ച സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ ക്ലബ് വിട്ടു.വുകോമനോവിച്ചുമായി പരസ്പരധാരണയാല്‍ വഴിപിരിഞ്ഞതായി കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള പരിശീലകനാണ് നാല്‍പ്പത്താറുകാരനായ ഇവാൻ വുകോമനോവിച്ച്‌. 43.42 ശതമാനമാണ് ഇവാന്‍റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയം. ബ്ലാസ്റ്റേഴ്സ് ആരാധകർ ആശാൻ എന്ന് വിശേഷിപ്പിച്ച രണ്ടാമത്തെ മാത്രം പരിശീലകനായിരുന്നു ഇവാൻ എന്നതും ശ്രദ്ധേയം. 2016 സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലായിരുന്നു ആശാൻ എന്ന വിളിപ്പേര് ആദ്യം സ്വന്തമാക്കിയത്. കോപ്പലും ഇവാനും ബ്ലാസ്റ്റേഴ്സിനെ ഐഎസ്‌എല്‍ ഫൈനലില്‍ എത്തിച്ച പരിശീലകരാണെന്നതും ശ്രദ്ധേയം. 41.18 ആയിരുന്നു കോപ്പലിന്‍റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ശതമാനം. 2021 ജൂണിലാണ് വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യപരിശീലകനായി ചുമതലയേല്‍ക്കുന്നത്. ആദ്യ സീസണില്‍ത്തന്നെ ടീമിനെ ഫൈനലില്‍ എത്തിച്ചു. അതോടെ ആശാൻ എന്ന വിളിപ്പേര് വുകോമനോവിച്ചിന് ആരാധകർ സമ്മാനിച്ചു. 2016ല്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ എത്തിച്ച സ്റ്റീവ് കോപ്പലിനുശേഷം ആശാൻ എന്ന…

    Read More »
  • ഇന്ന് രാജസ്ഥാന്‍ റോയല്‍സ് vs ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്

    ഐപിഎല്ലിൽ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി ഏറ്റുമുട്ടും.വൈകിട്ട് 7:30 നാണ് മത്സരം. മിന്നും ഫോമിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.8 മത്സരങ്ങളില്‍ ഏഴിലും വിജയിച്ച അവർ 14 പോയന്റുമായി  പട്ടികയില്‍ ഒന്നാമതാണ്. നായകന്‍ സഞ്ജുവും ജോസ് ബട്‌ലറും എല്ലാം മികച്ച ഫോമിലാണ്. യശ്വസി ജയ്‌സ്വാളും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ട്രെന്റ് ബോള്‍ട്ടും സന്ദീപ് ശര്‍മ്മയും അടക്കമുള്ള ബൗളര്‍മാരും നല്ല ഫോമില്‍ തന്നെയാണ്. അതേസമയം 8 മത്സരങ്ങളില്‍ നിന്ന് 10 പോയന്റുള്ള ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് പോയന്റ് പട്ടികയില്‍ നാലാമതാണ്. മാര്‍ക്‌സ് സ്റ്റോയ്‌നിസും നായകന്‍ കെ.എല്‍ രാഹുലും ഗംഭീര പ്രകടനമാണ് നടത്തുന്നത്. വിജയം മാത്രം ലക്ഷ്യമിട്ട് ഇരു ടീമുകളും ഇറങ്ങുമ്ബോള്‍ മത്സരം ആവേശഭരിതമാകുമെന്നുറപ്പാണ്. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മ്മയും…

    Read More »
Back to top button
error: