TRENDING

റിയയ്ക്ക് ലഹരിമരുന്ന് ഇടപാടുകള്‍; സുശാന്തിന്റെ മരണത്തില്‍ വീണ്ടും നിര്‍ണായക വെളിപ്പെടുത്തല്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുത്തുന്നത്. മരണത്തിന് പിന്നില്‍ മൂവര്‍സംഘം എന്ന സുശാന്തിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. കാമുകി റിയ ചക്രവര്‍ത്തിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഹരി മരുന്ന് ഉപയോഗം, ലഹരി കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്ട്‌സാപ്പ് ചാറ്റുകള്‍ കണ്ടെത്തിയെന്നാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നല്‍കുന്ന വിവരം. സംഭവം സിബിഐയെ അറിയിച്ചു. മാത്രമല്ല കഞ്ചാവ്, മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ തുടങ്ങിയ ലഹരികള്‍ റിയ ഉപയോഗിക്കുകയോ സുശാന്തിന് നല്‍കുകയോ ചെയ്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗൗരവ് ആര്യ എന്ന ഡ്രഗ് ഡീലറുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റ് ദേശീയ മാധ്യമം പുറത്തു വിട്ടു. ഞാന്‍ ഇത്തരം കൂടിയ ലഹരികളെ കുറിച്ച് സംസാരിക്കുമ്പോഴും വല്ലപ്പോഴും മാത്രമേ ഞാന്‍ ഇതെല്ലാം ഉപയോഗിക്കാറുള്ളു. എംഡിഎംഎ ഒരിക്കല്‍ മാത്രമാണ് ഉപയോഗിച്ചത്. നിങ്ങളുടെ കയ്യില്‍ എംഡിഎം ഉണ്ടോ ഗൗരവ് ആര്യയോട് റിയ ചോദിക്കുന്നു.

2019 നവംബര്‍ 25ന് ജയ ഷാ എന്ന സുഹൃത്തുമായി നടന്ന വാട്ട്‌സാപ്പ് സന്ദേശത്തില്‍ നാല് തുളളി ചായയില്‍ ഒഴിച്ചു നല്‍കു കിക്കാകാന്‍ 40 മിനിട്ട് മതിയെന്ന് ഡ് ഷാ റിയയോട് പറയുന്ന സംഭാഷണവും പുറത്ത് വന്നിരിക്കുകയാണ്.

വിദേശത്ത് ലഹരിമരുന്ന് ഇടപാടുമായി ബന്ധമുള്ള ഒരാള്‍ സുശാന്തിനെ മരണദിവസം സന്ദര്‍ശിച്ചതായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. സുശാന്തിന്റെ അക്കൗണ്ടുകളുടെ വിശദാംശം കൈമാറാന്‍ ബാങ്ക് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.

Back to top button
error: