World

    • സിംബാബ്‌വെ മുന്‍താരം ഗയ് വിറ്റാലിനെ പുലി പിടിച്ചു; രക്ഷകനായി വളര്‍ത്തുനായ

      ഹരാരെ: സിംബാബ്വെയുടെ മുന്‍ ക്രിക്കറ്റ് താരം ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ പരുക്ക്. എയര്‍ ലിഫ്റ്റ് ചെയ്ത് ഹരാരെയിലെത്തിച്ച വിറ്റാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. താരം അപകടനില തരണം ചെയ്തതായാണു വിവരം. പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ച വളര്‍ത്തുനായ ചിക്കാരയ്ക്കും പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍വച്ചുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഭാര്യ ഹന്ന സ്റ്റൂക്‌സ് വിറ്റാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ തലയിലും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഹരാരെയിലെ മില്‍റ്റന്‍ പാര്‍ക്ക് ആശുപത്രിയിലാണു വിറ്റാലിനെ ചികിത്സിക്കുന്നത്. രാവിലെ ട്രക്കിങ്ങിനിടെയാണ് വിറ്റാലിനെ പുലി ആക്രമിച്ചത്. 2013ല്‍ വിറ്റാലിന്റെ താമസ സ്ഥലത്തെ കട്ടിലിന് അടിയില്‍നിന്ന് ഭീമന്‍ മുതലയെ കണ്ടെത്തിയത് വന്‍ വാര്‍ത്തയായിരുന്നു. മുതലയുണ്ടെന്ന് അറിയാതെ രാത്രി മുഴുവന്‍ വിറ്റാല്‍ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. സിംബാബ്‌വെയിലെ ഹുമാനിയില്‍ സഫാരി ബിസിനസ് നടത്തുകയാണ് വിറ്റാല്‍ ഇപ്പോള്‍. സിംബാബ്‌വെ ദേശീയ ടീമിനു വേണ്ടി 46 ടെസ്റ്റുകളിലും 147 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ഗയ് വിറ്റാല്‍. 2003ലാണ് ദേശീയ ടീമിനായി ഒടുവില്‍ കളിച്ചത്.…

      Read More »
    • കഥയല്ല, ഇത് കണ്ണീരും സങ്കടങ്ങളും കലർന്ന യഥാർത്ഥ ജീവിതം: 12 വർഷത്തിന് ശേഷം അമ്മയും മകളും തമ്മിൽ കണ്ടു, ഒന്നിച്ച് ഭക്ഷണം കഴിച്ചു;  വധശിക്ഷയിൽ നിന്നും മകൾക്കു മോചനം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിമിഷപ്രിയയുടെ അമ്മ

         ഒരു വ്യാഴവട്ടം… 12 വർഷം കൂടിയാണ് ആ അമ്മ സ്വന്തം മകളെ കാണത്. അതും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്  ജയിൽ കഴിയുന്ന സന്ദർഭത്തിൽ. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് യെമനിലെ സൻആ ജയിലിൽ വെച്ച് നിമിഷപ്രിയയെ അമ്മ പ്രേമകുമാരി കണ്ടത്. വർഷങ്ങൾക്കുശേഷമുള്ള ആ കൂടിക്കാഴ്ച വികാരസാന്ദ്രമായിരുന്നു.  നിമിഷപ്രിയ ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചു. സങ്കടങ്ങൾ കണ്ണീരായി പൊട്ടി ഒഴുകി. കല്യാണം കഴിച്ചുപോയശേഷം ആദ്യമായാണ് മകളെ കാണുന്നത്. ജയിൽ അധികൃതർ അനുവാദം നൽകിയതോടെ പുറത്തുനിന്നും വാങ്ങിയ ഭക്ഷണം പ്രേമകുമാരിയും നിമിഷപ്രിയയും  ഒരുമിച്ചിരുന്ന് കഴിച്ചു. ജയിൽ അധികൃതരുടെ അനുവാദത്തോടെ ഇരുവരും ഏറെനേരം സംസാരിച്ചു. സഹതടവുകാരെയും ജയിൽ ഉദ്യോഗസ്ഥരെയും നിമിഷ അമ്മയ്ക്കുപരിചയപ്പെടുത്തി. ഇന്നലെ രാവിലെ 11മണിയോടെ റോഡുമാർഗം ഏദനിൽ നിന്നും സനയിലെത്തി ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയാണ് നിമിഷപ്രിയയെ കണ്ടത്. ജയിലിലെ പ്രത്യേക മുറിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.വൈകുന്നേരം അഞ്ചര വരെ അവർ മകൾക്കൊപ്പം തുടർന്നു. ഒപ്പം വന്ന രണ്ട് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോമും…

      Read More »
    • മദ്യപിച്ച് വാഹനമോടിച്ചതിന് ബ്രൂവറി ജീവനക്കാരന്‍ പിടിയില്‍; ശരീരം സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയതോടെ വെറുതെവിട്ടു

      ബ്രസല്‍സ്: മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് പൊലീസ് പിടിയിലായ നാല്‍പ്പതുകാരനെ കോടതി വെറുതെ വിട്ടു. ബെല്‍ജിയത്തിലെ ബ്രൂഷ് സ്വദേശിയെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടത്. യുവാവിന് അപൂര്‍വ രോഗമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. 2022 ഏപ്രിലിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ഇദ്ദേഹം ബ്രൂവറി ജീവനക്കാരനാണ്. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ 0.91 മില്ലീഗ്രാം ആയിരുന്നു റീഡിംഗ്. താന്‍ മദ്യപിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറഞ്ഞു. മദ്യ നിര്‍മാണ കേന്ദ്രത്തിലെ ജീവനക്കാരനായതിനാല്‍ത്തന്നെ യുവാവ് പറയുന്നത് മുഖവിലയ്ക്കെടുക്കാന്‍ പൊലീസ് തയ്യാറായില്ല. യുവാവ് ആവര്‍ത്തിച്ച് പറഞ്ഞതോടെ ഒരു മാസത്തിന് ശേഷം വീണ്ടും ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചു. അന്ന് 0.71 മില്ലീഗ്രാമായിരുന്നു റീഡിംഗ്. മൂന്ന് ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ പരിശോധിച്ചു. അങ്ങനെ ശരീരം സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്ന അത്യപൂര്‍വമായ അവസ്ഥയായ ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ആണെന്ന് സ്ഥിരീകരിച്ചു. യുവാവിന്റെ അഭിഭാഷകര്‍ക്ക് ഇത് കോടതിയിലും തെളിയിക്കാനായി. 2019ലും സമാനമായ രീതിയില്‍ യുവാവിനെതിരെ കേസെടുത്തിരുന്നു. അന്ന് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. ലോകത്താകെ ഇതുവരെ ഇരുപത് പേര്‍ക്ക്…

      Read More »
    • ഞെട്ടരുത്: ‘മിസ് എ.ഐ’ സൗന്ദര്യറാണിപ്പട്ടത്തിനു വേണ്ടി മത്സരിക്കാന്‍ റെഡിയായി എ.ഐ സുന്ദരികള്‍, വിജയിക്ക് 5000 യു.എസ് ഡോളര്‍ സമ്മാനം

          ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിൻ്റെ അത്ഭുതങ്ങൾ ലോകത്തെ അനുനിമിഷം വിസ്മയിപ്പിക്കുന്നു.  ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ച വാര്‍ത്താ അവതാരകര്‍ പോലും നമ്മെ ഞെട്ടിപ്പിക്കുന്നു. എങ്കിലിതാ, കൂടുതല്‍ ഞെട്ടാന്‍ തയ്യാറായിക്കോ. നിര്‍മിതബുദ്ധി ജന്മം നല്‍കുന്ന ‘എ ഐ മോഡലുകള്‍’ക്കായി സൗന്ദര്യ മത്സരം സംഘടിപ്പിക്കുകയാണ്. വേള്‍ഡ് എ.ഐ ക്രിയേറ്റര്‍ അവാര്‍ഡ്സ് ആണ് ‘മിസ് എ ഐ’ മത്സരം സംഘടിക്കുന്നത്. മികച്ച എ ഐ ഇന്‍ഫ്‌ളുവന്‍സറെയും മത്സരത്തില്‍ തിരഞ്ഞെടുക്കും. ലോകത്തെ ആദ്യ എ.ഐ സൗന്ദര്യ മത്സരമാണിത്. ഈ മാസം അവസാനമായിരിക്കും മത്സരം നടക്കുക. എന്‍ട്രികള്‍ സ്വീകരിച്ച് തുടങ്ങി. മേയ് 10നാണ് ഫലപ്രഖ്യാപനം. കിടിലന്‍ സമ്മാന തുകയും വിജയികള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. വിജയിക്ക് 5000 യുഎസ് ഡോളര്‍ അഥവാ നാലുലക്ഷം രൂപയാണ് സമ്മാനം. ഈ തുക എ ഐ മോഡലിനെ നിര്‍മിച്ച വ്യക്തിക്ക് (കമ്പനി) കൈമാറും. സൗന്ദര്യം, സൃഷ്ടിക്കു പിന്നിലെ സാങ്കേതിക മികവ്, സമൂഹമാധ്യമങ്ങളിലെ ജനപ്രിയത, ആരാധകരുമായുള്ള ഇടപെടല്‍ എല്ലാം തന്നെ ‘മിസ് എ ഐ’ മത്സരത്തില്‍ വിലയിരുത്തപ്പെടും.…

      Read More »
    • ഹമാസ് ആക്രമണം തടയാന്‍ കഴിയാതിരുന്നത് ഇന്റലിജന്‍സ് വീഴ്ച; ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മേധാവി രാജി നല്‍കി

      ജറുസലേം: ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേല്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ ആഹറോണ്‍ ഹലീവ രാജിവച്ചു. ആക്രമണം മുന്‍കൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ലെന്ന് ഹലീവ രാജിക്കത്തില്‍ വ്യക്തമാക്കി. പിന്‍ഗാമിയെ നിയോഗിക്കും വരെ അദ്ദേഹം പദവിയില്‍ തുടരും. ഉന്നത സൈനികപദവികളില്‍നിന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 7നു പുലര്‍ച്ചെ തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേരാണു കൊല്ലപ്പെട്ടത്. 250 പേരെ ബന്ദികളാക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണു സൈനിക മേധാവിയുടെ രാജി. അതേസമയം, ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. 104 പേര്‍ക്കു പരുക്കേറ്റു. ഒക്ടോബര്‍ 7നുശേഷം ഇതുവരെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 34,151 ആയി ഉയര്‍ന്നു. 77,084 പേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റലിലെ…

      Read More »
    • 34,000 രൂപക്ക് ഫുഡ്ഡടിച്ചു, ബില്ലടക്കാതെ മുങ്ങി; എട്ടംഗ കുടുംബത്തിനെതിരെ പരാതിയുമായി റെസ്റ്റോറന്റ് ഉടമകള്‍

      ലണ്ടന്‍: റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് ബില്ലടക്കാതെ മുങ്ങിയ എട്ടംഗ കുടുംബത്തിനെതിരെ പരാതി. യു.കെയിലാണ് സംഭവം. ആയിരമോ രണ്ടായിരമോ അല്ല, 34,000 രൂപയുടെ ഭക്ഷണമാണ് കുടുംബം കഴിച്ചത്. ബില്ലടക്കാതെ മുങ്ങിയ കാര്യം റെസ്റ്റോറന്റ് ഉടമകള്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കുടുംബം ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോയടക്കമാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് ഉടമകള്‍ പറയുന്നതിങ്ങനെ… ‘ഭക്ഷണം കഴിച്ചശേഷം കൂട്ടത്തിലുണ്ടായിരുന്ന യുവതി ബാങ്കിന്റെ കാര്‍ഡ് വെച്ച് ബില്ലടക്കാന്‍ ശ്രമിച്ചു. എന്നാല്‍ രണ്ടുതവണയും പരാജയപ്പെടുകയായിരുന്നു. താന്‍ പണമുള്ള കാര്‍ഡ് എടുത്തുവരാമെന്നും അതുവരെ മകന്‍ റെസ്റ്റോറന്റിലിരിക്കുമെന്നും പറഞ്ഞ് അവര്‍ പുറത്തിറങ്ങി. എന്നാല്‍ അല്‍പനേരത്തിന് ശേഷം മകന് ഒരു ഫോണ്‍കോള്‍ വരികയും അയാള്‍ പുറത്തിറങ്ങുകയും ചെയ്തു. ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ നല്‍കിയ ഫോണ്‍നമ്പറില്‍ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. നമ്പര്‍ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. മറ്റ് മാര്‍ഗങ്ങളില്ലാതെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആരോടും ഇത് ചെയ്യരുത്. പ്രത്യേകിച്ച് പുതുതായി തുറന്ന ഒരു റെസ്റ്റോറന്റിനോട് ചെയ്യുന്നത് അതിലും മോശമാണ്’. റെസ്റ്റോറന്റ് ഉടമകള്‍ പങ്കുവെച്ച…

      Read More »
    • മുയിസുവിന്റെ ഇന്ത്യാ വിരുദ്ധത ജയിച്ചു; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ജയം

      മാലേ: മാലദ്വീപിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ് (പിഎന്‍സി) പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 93 സീറ്റുകളില്‍ 67 എണ്ണം പിഎന്‍സി സ്വന്തമാക്കി. മുയിസുവിന്റെ ഇന്ത്യാവിരുദ്ധ പ്രഖ്യാപനങ്ങള്‍ ഏറെ ചര്‍ച്ചയാകുന്ന സമയത്താണ് ഈ തിരഞ്ഞെടുപ്പു വിജയം എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി)ക്ക് 12 സീറ്റുകളിലും 10 സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു. 72.96% ആണ് പോളിങ്. 2,84,663 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 41 വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിച്ചതില്‍ മൂന്നു പേരാണ് വിജയിച്ചത്. ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യയെ അകറ്റാനുമുള്ള നടപടികള്‍ മുയിസുവിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. തിരഞ്ഞെടുപ്പിലെ വന്‍ വിജയം ചൈന അനൂകൂല നിലപാടുകളുമായി മുന്നോട്ട് പോകാന്‍ മുയിസുവിന് ഊര്‍ജം നല്‍കും. 2019ല്‍ മാലിദ്വീപില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 64 സീറ്റുകളുമായി എംഡിപിയാണ് മിന്നും വിജയം നേടിയത്. അന്ന് പിപിഎംപിഎന്‍സി മുന്നണി ഏട്ടു സീറ്റുകള്‍ മാത്രമാണ് നേടിയത്.…

      Read More »
    • പാകിസ്ഥാൻ യുവതി 6 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

      ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ റാവല്‍പിണ്ടി ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലില്‍ 27 കാരിയായ യുവതി വെള്ളിയാഴ്ച ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി. റാവൽപിണ്ടി സ്വദേശി മുഹമ്മദ് വഹീദിൻ്റെ ഭാര്യ സീനത്ത് വഹീദാണ് ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങളെ ഒന്നിന് പിറകെ ഒന്നായി പ്രസവിച്ചത്.നവജാതശിശുക്കളില്‍ നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ്.ഓരോ കുഞ്ഞിനും രണ്ട് പൗണ്ടില്‍ താഴെ ഭാരമുണ്ട്. ആറ് കുഞ്ഞുങ്ങളും അവരുടെ അമ്മയും ആരോഗ്യവതിയായിരിക്കുന്നുവെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ ഫർസാന പറഞ്ഞു.സീനത്തിൻ്റെ ആദ്യ പ്രസവമായിരുന്നു ഇത്.

      Read More »
    • ഇറാനെ നോക്കുകുത്തിയാക്കി ഇസ്രായേൽ ആക്രമണം; യുദ്ധത്തിനില്ലെന്ന് ഇറാൻ

      ടെഹ്റാൻ: ഇറാനെ നോക്കുകുത്തിയാക്കി ഇസ്രായേൽ ആക്രമണം.ഇറാന്‍ നഗരമായ ഇസ്‌ഫഹാനിലാണ് ഇസ്രയേല്‍  വ്യോമാക്രമണം നടത്തിയത്.   സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായി  ഇറാന്‍ ഏപ്രില്‍ 14 ന് ഇസ്രയേലില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പ്രത്യാക്രമണമായാണ് ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയത്. ഇറാന്റെ സുപ്രധാനമായ വ്യോമതാവളം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഇസ്‌ഫഹാന്‍ നഗരം. തന്ത്ര പ്രധാനമായ ഈ നഗരത്തില്‍ ആക്രമണം നടത്തിയ ഇസ്രയേലിന്റെ നടപടി പശ്ചിമേഷ്യയെ കൂടുതല്‍ ആശങ്കയിലാക്കുകയാണ്. അതേസമയം ഇസ്രായേലിനെതിരെ യുദ്ധത്തിനില്ലെന്ന്  ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി. പ്രസിഡന്‍റിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും ഇസ്രായേലിനെതിരെ സൈനിക ഓപ്പറേഷന് ഇല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ്…

      Read More »
    • കോട്ടയം  മാഞ്ഞൂർ സ്വദേശിയായ  മെയിൽ നഴ്സ് യു.കെയിൽ മരിച്ച നിലയിൽ

          കോട്ടയം  മാഞ്ഞൂർ സ്വദേശിയായ  മെയിൽ നഴ്‌സിനെ യു.കെയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.    ഹാൽലോ പ്രിൻസ് അലക്സാൻഡ്ര ആശുപത്രിയിലെ നഴ്സായ മാഞ്ഞൂർ നരിതൂക്കിൽ കുഞ്ഞപ്പൻ- കോമളവല്ലി ദമ്പതികളുടെ മകൻ അരുൺ എൻ. കുഞ്ഞപ്പനെയാണ് (36) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അരുൺ യുകെയിൽ എത്തിയിട്ട് ഒരു വർഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ. ലണ്ടനിലെ പ്രിൻസ് അലക്സാൻഡ്ര ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുകയാണ്. ജോലി സംബന്ധമായ ചില പ്രശ്നങ്ങൾ മൂലം യുവാവ് കടുത്ത മാനസിക പ്രയാസത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ഏതാനും മാസം മുൻപ് ഭാര്യ ലേഖയും മക്കളായ പ്രണവും ഗായത്രിയും യുകെയിൽ എത്തിയിരുന്നു. അരുൺ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കു തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

      Read More »
    Back to top button
    error: