Crime

  • ആവേശം മോഡല്‍ ഗുണ്ടാപാര്‍ട്ടി; ഗണ്ടാത്തലവനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു

    തൃശൂര്‍: ആവേശം മോഡല്‍ പാര്‍ട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂര്‍ അനൂപിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 151 വകുപ്പ് പ്രകാരം കേസെടുത്ത ശേഷം അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പാര്‍ട്ടിയില്‍ കൊലക്കേസില്‍ പ്രതികളായവരടക്കം പങ്കെടുത്തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പാര്‍ട്ടി സംബന്ധിച്ച് അനൂപില്‍ നിന്ന് വിശദമായ മൊഴി പോലീസ് ശേഖരിച്ചു. വിചാരണ തടവുകാരനായ അനൂപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ സന്തോഷത്തിലാണ് ഗുണ്ടാസംഘം പാര്‍ട്ടി നടത്തിയത്. തൃശൂര്‍ കുറ്റൂരിലെ പാട ശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകള്‍ അടക്കം ആളുകളെ പങ്കെടുപ്പിച്ച് പാര്‍ട്ടി. അനൂപിനെ വലിയ ആരവത്തോടെ ആണ് സുഹൃത്തുക്കള്‍ സ്വീകരിച്ചത്. കഴിഞ്ഞ മാസം അവസാനം നടന്ന പാര്‍ട്ടിയിലെ ആഘോഷം ഇവര്‍ തന്നെയാണ് ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ആവേശം സിനിമയിലെ ‘എട മോനെ’ എന്ന ഹിറ്റ് ഡയലോഗ് ഓടെ ആണ് സംഘം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് നിരവധി പേര്‍ ഷെയര്‍ ചെയ്തിരുന്നു. പാര്‍ട്ടി നടക്കുന്നതിനിടെ പോലീസും സ്ഥലത്ത് എത്തിയിരുന്നു. സുഹൃത്തുക്കളുമായി ഒന്നിച്ച് ഭക്ഷണം…

    Read More »
  • പെരിയാറില്‍ അനധികൃത മണല്‍വാരല്‍; പുത്തന്‍വേലിക്കരയില്‍ 18 പേര്‍ അറസ്റ്റില്‍

    എറണാകുളം: പെരിയാറില്‍ പറവൂര്‍ പുത്തന്‍വേലിക്കര പുഴയില്‍ അനധികൃത മണല്‍വാരല്‍ സംഘത്തിലെ പതിനെട്ട് പേരെ പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ആറ് വള്ളങ്ങള്‍, മണല്‍വാരുന്ന ഉപകരങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പെരുമ്പടന്ന മട്ടുമ്മേല്‍ വിനോജ് (47), ഇടവിലങ്ങ് പൊയിലിങ്ങല്‍ അബ്ദുള്‍ സലാം (62), ചാലക്കല്‍ വിതയത്തില്‍ ജെയിംസ് (62), കുന്നുകര കല്ലുമടപ്പറമ്പില്‍ സന്തോഷ് (48), എടവന വീട്ടില്‍ സാബു (52), അഴീക്കോട് ചീക്കോത്ത് ബാബു (53), കോട്ടുവള്ളിക്കാട് ചേറാടി ഷാജി (60), ചെട്ടിക്കാട് കിഴക്കിനിപ്പുര സെയ്‌നാന്‍ (54 ), മടപ്ലാത്തി തുരുത്ത് വേലിക്കകത്ത് തമ്പി (57), കണ്ടന്‍കുളം കൊല്ലംപറമ്പില്‍ ജയാനന്ദന്‍ (53), കള്ളിക്കാട്ട് ഉണ്ണികൃഷ്ണന്‍ (51), തയ്യില്‍ ഉണ്ണി (45), കുറുമ്പാത്തുരുത്ത് ഓളാട്ടുപറമ്പില്‍ പ്രജോഷ് (35), പെരങ്ങേടത്ത് സുധീഷ് (36), മൂത്തകുന്നം കണക്കാശേരി ശിവപ്രസാദ് (52), ഗോതുരുത്ത് പാണ്ടിപ്പിള്ളി തോമസ് (63), ചേന്ദമംഗലം ഇരുനൂലില്‍ വിന്‍സന്റ് (51), ചേന്ദമംഗലം തൂയിത്തറ സുധി (44) എന്നിവരാണ് അറസ്റ്റിലായത്. വെള്ളോട്ടുപുറം, കുരിശിങ്കല്‍കടവുകളില്‍ നിന്നാണ് സംഘം മണല്‍വാരിയിരുന്നത്. 14ന്…

    Read More »
  • രാഹുല്‍ മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്ന് അമ്മ

    കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതിയായ രാഹുല്‍ മുന്‍പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ. ഈരാറ്റുപേട്ടയിലെ പെണ്‍കുട്ടിയുമായി രജിസ്റ്റര്‍ വിവാഹം നടന്നിട്ടുണ്ടെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുലിനായി പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ്, വേറൊരു വിവാഹം കഴിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. രാഹുലിന്റെ അമ്മ പറഞ്ഞത്: ”ആ പെണ്‍കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പറവൂരിലെ പെണ്‍കുട്ടിയുമായി സ്ത്രീധനത്തെപ്പറ്റി സംസാരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. രാഹുല്‍ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു. വിഷമമുണ്ട്.” രാഹുലിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇയാള്‍ ഒളിവില്‍ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് അന്വേഷണസംഘം സംശയിക്കുന്നത്. ഇന്നലെ വൈകിട്ട് ആറുമണിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പൊലീസ് മെഴിയെടുത്തു. മൊഴിയെടുക്കല്‍ രാത്രി 10 വരെ നീണ്ടു. നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ചതും അസഭ്യം പറഞ്ഞതും കൊലപ്പെടുത്താന്‍ ശ്രമിച്ചതും അടക്കം ഭര്‍ത്താവിന്റെ കൊടും ക്രൂരതകള്‍ പെണ്‍കുട്ടി പ്രത്യേക അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു.…

    Read More »
  • മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

    കാസര്‍കോട്: പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍ തുടരുന്നു. കുട്ടിയുടെ സ്വര്‍ണ്ണാഭരണം കവര്‍ന്ന ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നുണ്ടെങ്കിലും പ്രതിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഇന്നലെ പ്രത്യേക യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ വീടിന്റെ മുന്‍ വാതില്‍ തുറന്ന് തൊഴുത്തില്‍ പോയ സമയത്താണ് അക്രമി വീടിന് അകത്ത് കയറിയത്. ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500…

    Read More »
  • മുംബൈയില്‍ ഹോര്‍ഡിങ് തകര്‍ന്നുവീണ സംഭവം; പരസ്യ ഏജന്‍സി ഉടമ ബലാത്സംഗക്കേസിലും പ്രതി

    മുംബൈ: ഘാട്‌കോപ്പറിലെ ചെഡ്ഡാ നഗറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്ക് തകര്‍ന്നുവീണ് 14 പേര്‍ മരിച്ച സംഭവത്തില്‍ പരസ്യ ഏജന്‍സി ഉടമ ഭവേഷ് ഭിന്‍ഡെയ്ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് റജിസ്റ്റര്‍ ചെയ്തു. നിലവില്‍ ഭവേഷ് ഒളിവിലാണ്, ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നും പൊലീസ് വ്യക്തമാക്കി. ഇഗോ മീഡിയ ഡയറക്ടറായ ഭവേഷിന്റെ പേരില്‍ ഇരുപതിലധികം കേസുകള്‍ ഉള്ളതായി പൊലീസ് പറയുന്നു. ഇതിലൊന്ന് ബലാംത്സംഗക്കേസാണ്. ഈ വര്‍ഷം ജനുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2009ല്‍ മുലുന്‍ഡ് നിയോജക മണ്ഡലത്തില്‍നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുള്ള ഭവേഷിനെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുനതില്‍ ചെക്കുകേസുകളുമുണ്ട്. ചെഡ്ഡാനഗറിലെ പടുകൂറ്റന്‍ ഹോര്‍ഡിങ് തകര്‍ന്നുവീണതിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ബിഎംസി അധികൃതര്‍. എന്നാല്‍ ഹോര്‍ഡിങ് സ്ഥാപിക്കുന്നതിന് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പൊലീസില്‍നിന്ന് അനുമതി ലഭിച്ചതായാണ് ഏജന്‍സി വ്യക്തമാക്കുന്നത്. ഇതുമാത്രം പോര മുനിസിപ്പല്‍ കോര്‍പറേഷന്‍ അനുമതിയും പ്രധാനമാണെന്ന് ബിഎംസി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ നഗരത്തില്‍ ഹോര്‍ഡിങ് സ്ഥാപിക്കുന്നതിനു മുനിസിപ്പല്‍ കോര്‍പറേഷന്‍ അനുമതി…

    Read More »
  • ”ഒരുമിച്ച് കുളിക്കണം, ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ ഒരു ഉരുള കൊടുക്കണം”! സൈക്കോ രാഹുലിന്റെ ‘വിക്രാസു’കള്‍ ഇങ്ങനെ…

    കൊച്ചി: ”ഒരുമിച്ച് കുളിക്കണം, ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ ഒരു ഉരുള രാഹുലിന് കൊടുക്കണം. രാഹുലിന് കൊടുക്കാതെ കഴിച്ചാല്‍ പിണങ്ങി എഴുന്നേറ്റ് പോകുമായിരുന്നു. അത്തരം ഭ്രാന്തമായ സ്‌നേഹ പ്രകടനങ്ങളാണ് രാഹുല്‍ പ്രകടിപ്പിച്ചിരുന്നത്. എന്റെ എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. സൈക്കോ എന്നോ പൊസസീവനെസ്സിന്റെ അങ്ങേയറ്റമെന്നോ പറയാം. എന്നെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നില്‍ രാഹുലിന്റെ അമ്മയ്ക്ക് പങ്കുണ്ട്” -കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിനിരയായ പറവൂര്‍ സ്വദേശിയായ യുവതി പറയുന്നു. ഇക്കഴിഞ്ഞ അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. എന്നാല്‍, വിവാഹം കഴിഞ്ഞ് ആറാം ദിവസം യുവതി നേരിട്ടത് ക്രൂരമായ പീഡനമായിരുന്നു. പീഡനവിവരത്തെപ്പറ്റി യുവതി മാധ്യമങ്ങളോട് മനസു തുറന്നു. ”രാഹുലും ഞാനും തമ്മില്‍ ഒരു വര്‍ഷത്തോളമായുള്ള പരിചയമുണ്ട്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. വിവാഹ ആലോചന നടന്നു. എനിക്കും വീട്ടുകാര്‍ക്കും നല്ല താത്പര്യമുണ്ടായിരുന്നു. പക്ഷേ, രാഹുലിന്റെ അമ്മയ്ക്ക് താത്പര്യമില്ലായെന്ന് പറഞ്ഞ് ഈ…

    Read More »
  • ജോലിചെയ്യുന്ന കടയില്‍ക്കയറി യുവാവിനെ കുത്തിക്കൊന്നു; സംഭവം ഫോര്‍ട്ട് കൊച്ചിയില്‍

    കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാന്‍ലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് ആക്രമം നടത്തിയത്. ബിനോയ് ജോലിചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് കൊലപാതകം നടത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിനോയിയെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് അലന്‍ എത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. പിന്നില്‍ കത്തി വച്ചുകൊണ്ടാണ് ഇയാള്‍ സംസാരിക്കുന്നത്. വാക്കുതര്‍ക്കത്തിന് പിന്നാലെ നിരവധി തവണ കത്തി ശരീരത്തില്‍ കുത്തിയിറക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന ബിനോയിയെ പ്രതി നിരന്തരം കുത്തുകയായിരുന്നു. പ്രകോപിതനായതിന് പിന്നില്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല. ബിനോയിയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി കടന്നുകളഞ്ഞു. അലന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.  

    Read More »
  • ശ്രീകണ്ഠാപുരത്ത് ആശുപത്രിയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; കെപിസിസി അംഗം ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ്

    കണ്ണൂര്‍: ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്. സംഭവത്തില്‍ കെപിസിസി അംഗം ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പണമിടപാട് തര്‍ക്കമാണ് കൂട്ടത്തല്ലിന് കാരണമെന്നാണ് വിവരം. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കെപിസിസി അംഗമായ മുഹമ്മദ് ബ്ലാത്തൂറും ഇദ്ദേഹത്തിന്റെ മകനും സഹോദരനും ഇടിക്കൂര്‍ സ്വദേശികളായ അച്ഛനും മകനുമായിട്ടായിരുന്നു തര്‍ക്കം. പണമിടപാടിനെ ചൊല്ലി ആരംഭിച്ച തര്‍ക്കം പിന്നീട് ഒരു കൂട്ടത്തല്ലില്‍ അവസാനിക്കുകയായിരുന്നു. ഇടിക്കൂര്‍ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂറിന്റെ മകന്‍ പണം നല്‍കാന്‍ ഉണ്ടെന്നായിരുന്നു ആക്ഷേപം. ഇതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. സംഭവത്തില്‍ പൊലീസ് സ്വമേധയ കേസെടുത്തു. പൊതുശല്യത്തിനാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയുടെ മുന്നില്‍ വാഹനങ്ങള്‍ അടക്കം തടഞ്ഞ് വലിയ രീതിയില്‍ തര്‍ക്കമുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തിവരികയാണ്. പണമിടപാട് തന്നെയാണോ പ്രശ്‌നത്തിന് കാരണമെന്നത് അടക്കം പൊലീസ് അന്വേഷിക്കും.  

    Read More »
  • പ്രണയം നിരസിച്ചതിലുള്ള പക: ഉറങ്ങിക്കിടന്ന 20കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി

    പ്രണയം നിരസിച്ചതിന്റെ പകയില്‍ യുവതിയെ വീട്ടില്‍ കയറി കുത്തി ക്കൊലപ്പെടുത്തി. അഞ്ജലി എന്ന 20 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ഹുബ്ബളി വീരപുരയിലാണ് സംഭവം. വിശ്വ എന്ന ഗിരീഷ് (23) ആണ് കൊലയാളി. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അക്രമം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ഉറങ്ങിക്കിടന്ന അഞ്ജലിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മുത്തശ്ശിയും സഹോദരിമാരും നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. യുവതിയെ  വീട്ടിലൂടെ വലിച്ചിഴച്ച പ്രതി, അടിക്കളയില്‍ കൊണ്ടിട്ടശേഷവും കുത്തി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

    Read More »
  • ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കിയില്ല; ഹോട്ടല്‍ ഉടമയേയും തൊഴിലാളിയേയും മര്‍ദിച്ചു, കട തകര്‍ത്തു

    പാലക്കാട്: മണ്ണാര്‍ക്കാട് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മര്‍ദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ നാട്ടുകല്‍ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 53-ാം മൈല്‍ ഭാഗത്താണ് സംഭവം. റോഡരികില്‍ കഫേ നടത്തുന്ന സല്‍ജലി(29)നാണ് യുവാക്കളുടെ മര്‍ദനമേറ്റത്. കടയുടമയുടെ പരാതി പ്രകാരം നാട്ടുകല്‍ സ്വദേശികളായ യൂസഫ്, ഷുക്കൂര്‍, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രാത്രി 9.30-ഓടെ കാറിലെത്തിയ യുവാക്കള്‍ ഭക്ഷണം ഓര്‍ഡര്‍ചെയ്യുകയും പുറത്തുനിര്‍ത്തിയ കാറിലേക്ക് എത്തിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനു സമ്മതിക്കാതിരുന്നതോടെ യുവാക്കള്‍ സല്‍ജലിനെതിരെ തട്ടികയറുകയും മര്‍ദിക്കുകയുമായിരുന്നു. തടയാന്‍ശ്രമിച്ച തൊഴിലാളിക്കും മര്‍ദനമേറ്റു. കൂടാതെ കടയിലെ കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തു. 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.  

    Read More »
Back to top button
error: